ന്യൂദൽഹി : കൊളംബിയയിൽ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാജ്യത്ത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട് . മുൻപും വിദേശമണ്ണിൽ വച്ച് രാഹുൽ ഭാരതത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയോട് ശത്രുതയുള്ള ശക്തികളുമായി രാഹുൽ ഗാന്ധി കൂടുതൽ സഖ്യത്തിലേർപ്പെടുന്നതായി ബിജെപി നേതാവ് സുധാംശു ത്രിവേദി ആരോപിച്ചു.
“100 വർഷമായി അധികാരം നിലനിർത്തുകയും ഇന്ത്യാ വിരുദ്ധ ശക്തികളുടെ പതാകവാഹകരായി മാറുകയും ചെയ്ത ഈ കുടുംബത്തിന്റെ പിൻഗാമികളെക്കുറിച്ച് നിങ്ങൾ വളരെ ജാഗ്രത പാലിക്കണമെന്ന് ഞാൻ രാജ്യവാസികളോട് പറയാൻ ആഗ്രഹിക്കുന്നു. കാരണം ഭാഷയുടെ പേരിൽ ആളുകളെ പോരടിപ്പിക്കുകയും അധികാരത്തിനായി ജാതികൾ തമ്മിൽ പോരടിക്കുകയും ചെയ്യുക എന്നതാണ് രാഹുൽ ഗാന്ധിയുടെ വ്യക്തമായ അജണ്ട.”
കോൺഗ്രസ് പ്രസിഡന്റായിരുന്നത് ആരായാലും, അധികാരം എപ്പോഴും ഗാന്ധി കുടുംബത്തിന്റെ കൈകളിലായിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഡിജിറ്റൽ പരിവർത്തനം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് 2024 ഡിസംബറിൽ കേംബ്രിഡ്ജ് സർവകലാശാല ഗവേഷണം നടത്തിയത് രാഹുൽ കാണാത്തത് എന്തുകൊണ്ടാണ് ? കോൺഗ്രസിൽ ബുദ്ധിമാന്മാരായ ചില ആളുകൾ ഉള്ളപ്പോൾ, വിദേശ സർവകലാശാലകൾ അദ്ദേഹത്തെ ക്ഷണിക്കാൻ മാത്രം രാഹുൽ ഗാന്ധിക്ക് എന്ത് കഴിവാണുള്ളത്. ഇന്ത്യയിലെ ഒരു സർവകലാശാലയിലേക്കും അദ്ദേഹത്തെ ക്ഷണിക്കുന്നില്ലല്ലോ ,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ 16-17 ഭാഷകളുണ്ടെന്ന് രാഹുൽ ഗാന്ധി വിദേശത്ത് പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹം ഇന്ത്യയിൽ ഭാഷയുടെ അടിസ്ഥാനത്തിൽ ഒരു പോരാട്ടം സൃഷ്ടിക്കാൻ ശ്രമിക്കും. വടക്കും തെക്കും തമ്മിൽ ഒരു പോരാട്ടം സൃഷ്ടിക്കാൻ അദ്ദേഹം ഇതിനകം ശ്രമിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായിരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഹൃദയത്തിലെ മുള്ളുപോലെയാണ്. കോൺഗ്രസ് ഇപ്പോൾ ദേശവിരുദ്ധരുടെ കൈകളിലെ കളിപ്പാട്ടമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കോൺഗ്രസ് നേതൃത്വം വളരെ പക്വതയുള്ളവരായിരുന്നു, എന്നാൽ ഇന്ന് അത് അത്രയും പക്വതയില്ലാത്തതാണ്,”എന്നും സുധാംശുത്രിവേദി പറഞ്ഞു.
















