ന്യൂദൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ കാര്യത്തിൽ പാകിസ്ഥാൻ പറയുന്ന വിശദീകരണങ്ങൾ ‘കേൾക്കാൻ രസമുള്ള കഥകൾ’ മാത്രമാണെന്ന് ചിരിച്ചുതള്ളി വ്യോമസേനാ മേധാവി എ.പി. സിങ്. അതേസമയം പാകിസ്ഥാൻ സേനയ്‌ക്ക് സംഭരിച്ച ഭീമമായ അദ്ദേഹം വിശദീകരിച്ചു. ഭാരത വ്യോമസേനയുടെ 93ാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത ജെറ്റുകൾ പാകിസ്ഥാൻ നശിപ്പിച്ചുവെന്ന അവകാശവാദങ്ങളെ തള്ളിയ വ്യോമസേനാ മേധാവി പാകിസ്ഥാൻ വിശദീകരണങ്ങളെ അവയെ ‘മനോഹർ കഹാനിയാം (രസകരമായ കഥകൾ)’ എന്ന് വിശേഷിപ്പിച്ചു.
ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിൽ (യുഎൻജിഎ) നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഏഴ് ഭാരത യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടതായി അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് വ്യോമസേനാ മേധാവിയുടെ വിശദീകരണം.
‘ഇതുവരെ അവരുടെ അവകാശവാദങ്ങൾക്ക് ഒരു തെളിവും നൽകാൻ പാകിസ്ഥാണ് കഴിഞ്ഞിട്ടില്ല. ഭാരതത്തിന്റെ 15 ജെറ്റുകൾ അവർ വെടിവച്ചിട്ടതാണെന്ന് അവർ പറയുന്നെങ്കിൽ, അവർക്ക് അത്ര ഉറപ്പുണ്ടായിട്ടാവണമല്ലോ? അവർ ഇനി യുദ്ധത്തിന് വരുമ്പോൾ എന്റെ സന്നാഹത്തിൽ 15 യുദ്ധവിമാനങ്ങളുടെ കുറവുണ്ടെന്ന് കണക്കാക്കിയേ വരൂ എന്നും ഞാൻ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പരിഹസിച്ചു.
സിന്ദൂർ ഓപ്പറേഷന്റെ ഭാഗമായി നടന്ന യുദ്ധത്തിനിടെ പാകിസ്ഥാന്റെ യുഎസ് നിർമ്മിത എഫ്16 വിമാനങ്ങളും ചൈനീസ് ജെഎഫ്17 വിമാനങ്ങളും ഉൾപ്പെടെ 810 പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ നശിപ്പിച്ചതായി ഭാരത ഐഎഎഫ് മേധാവി പറഞ്ഞു.
















