ന്യൂദല്‍ഹിL മോദിയുടെ അത്ഭുതകരമായ വികസനപദ്ധതികളുടെ പട്ടിക നിരത്തിയപ്പോള്‍ ബിജെപി വിരുദ്ധന്‍ പറഞ്ഞത് മോദി വന്നതിന് ശേഷം പെട്രോള്‍ വില സെഞ്ച്വറി അടിച്ചെന്നാണ്. എന്നാല്‍ ഇതിന് സമൂഹമാധ്യമങ്ങളില്‍ ഉടനെ മറുപടി എത്തിയിരിക്കുകയാണ്. ഗുജറാത്തിലും യുപിയിലും എല്ലാം പെട്രോള്‍ വില 94-95 രൂപയാണെന്നും കേരളത്തില്‍ മാത്രമാണ് 107 എന്നുമായിരുന്നു മറുപടി. ഇതിന് കാരണം പെട്രോളിനുള്ള ഉയര്‍ന്ന വാറ്റ് ( വാല്യൂ ആഡഡ് ടാക്സ് അഥവാ മൂല്യ വര്‍ധിത നികുതി) ആണ്. തമിഴ്നാട്ടിലും പെട്രോള്‍ വില സെഞ്ച്വറിയിലാണ്. 102 രൂപയ്‌ക്ക് മുകളിലാണ് ഇവിടുത്തെ വില.. ഇവിടെയും ഉയര്‍ന്ന വാറ്റ് ആണ് പ്രശ്നം.
കോണ്‍ഗ്രസ് കാലത്തെ പെട്രോള്‍ വിലയിലെ നേട്ടമെന്തായിരുന്നുവെന്നും സമൂഹമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു:”2004ൽ ₹36 ആയിരുന്നു ഒരു ലിറ്റർ പെട്രോളിന്. 10വർഷത്തിനു ശേഷം 2014ൽ അതു ₹76 ആക്കി വികസിപ്പിച്ചു.. ആ തോതിൽ ആണെങ്കിൽ ഇന്ന് ₹150 ആകേണ്ടതാണ്. പക്ഷെ ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അത് 100 രൂപയില്‍ താഴെയാണ്. സെഞ്ച്വറി അടിച്ചത് കേരളത്തിലാണ്. അവിടെ കമ്മി സര്‍ക്കാരാണ്.”.
ഇപ്പോഴും യുഎസ് ഇന്ത്യയോട് റഷ്യയുടെ പക്കല്‍ നിന്നും എണ്ണ വാങ്ങരുതെന്ന് നിര്‍ബന്ധിക്കുകയാണ്. എന്നാല്‍ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ സംരക്ഷിക്കണമെന്നാണ് മോദി സര്‍ക്കാര്‍ വാദിക്കുന്നത്.. കാരണം പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചാല്‍ ചില്ലറ വിലക്കയറ്റവും മൊത്ത വിലക്കയറ്റവും രൂക്ഷമാകും. രൂപയുടെ വില വീണ്ടും ഇടിയും. ഇത് നന്നായി അറിയാവുന്നതിനാലാണ് റഷ്യയില്‍ നിന്നും വിലക്കുറവില്‍ കിട്ടുന്ന എണ്ണയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ ഏറെ അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങളെ നേരിടുന്നത്.
















