Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന് ജാമ്യം നല്‍കണോ? ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ കേസ് പരിഗണനയില്‍

ദല്‍ഹി കലാപ ഗൂഢാലോചന കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിലാണ് നടപടി. രണ്ടാഴ്ചയ്‌ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.ദല്‍ഹി കലാപക്കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ് ഫാത്തിമ, ഷിഫ ഉര്‍ റെഹ്‌മാന്‍ എന്നിവരെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ ശക്തമായ നീക്കമാണ് ഒരു സംഘം നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 08:26 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി കലാപ ഗൂഢാലോചന കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിലാണ് നടപടി. രണ്ടാഴ്ചയ്‌ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.ദല്‍ഹി കലാപക്കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ് ഫാത്തിമ, ഷിഫ ഉര്‍ റെഹ്‌മാന്‍ എന്നിവരെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ ശക്തമായ നീക്കമാണ് ഒരു സംഘം നടത്തുന്നത്. തുടര്‍ച്ചയായി ഇതിനായി സുപ്രീംകോടതിയില്‍ ജാമ്യ അപേക്ഷകള്‍ നല്‍കിവരികയാണ്.

ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ് ഫാത്തിമ, ഷിഫ ഉര്‍ റെഹ്‌മാന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഏഴിനേക്ക് മാറ്റി.

ഉമര്‍ ഖാലിദിനും മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യം നല്‍കണമോ വേണ്ടയോ എന്നത് സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നടന്നുവരികയാണ്. ഇന്ത്യയുടെ ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തെ ബ്ലോക്ക് ചെയ്ത് ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും അടര്‍ത്തിമാറ്റും എന്ന രാജ്യദ്രോഹപ്രസംഗം നടത്തിയ വിദ്യാര്‍ത്ഥിയാണ് ഉമര്‍ഖാലിദ്. ബംഗ്ലാദേശിലെ ജമാ അത്തെ നേതാക്കള്‍ അടിക്കടി ഉയര്‍ത്തുന്ന ഭീഷണിയാണിത്. ചിക്കന്‍ നെക്ക് മുറിച്ച് ഇന്ത്യയിലെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മുറിച്ചുമാറ്റുമെന്നത്. അത് തന്നെയാണ് ഉമര്‍ ഖാലിദ് തന്റെ ഒരു പ്രസംഗത്തില്‍ ആവര്‍ത്തിച്ചതെന്ന് പറയുന്നു. ഇത്തരം രാജ്യദ്രോഹ, വിഘടനവാദപ്രസംഗങ്ങള്‍ നടത്തുന്നവരുടെ ജാമ്യ അപേക്ഷകള്‍ കോടതി പരിഗണിക്കേണ്ടതുണ്ടോ എന്ന വാദം ഒരു ഭാഗത്ത് നടക്കുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരായി 2020ല്‍ നടന്ന സമരത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കലാപത്തിന്റെ ബുദ്ധിപരമായ ശില്‍പികള്‍ ഉമര്‍ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരാണെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടന്ന ഒരു ഡീപ് സ്റ്റേറ്റ് പിന്തുണയുള്ള വിദ്യാര്‍ത്ഥി കലാപമായിരുന്നു ഇതെന്ന് ഇപ്പോള്‍ പല വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. അതായത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബംഗ്ലാദേശിലും നേപ്പാളിലും നടന്ന കലാപത്തിന് സമാനമായ കലാപമായിരുന്നു 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി വിദ്യാര്‍ത്ഥി കലാപം. അതേ സമയം ഏത് പ്രതിയാണെങ്കിലും നിശ്ചിത സമയത്ത് ജാമ്യം നല്‍കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു.

ഉമര്‍ ഖാലിദിന് വേണ്ടി അഭിഭാഷകന്‍ കപില്‍ സിബല്‍, ഗുല്‍ഫിഷ് ഫാത്തിമയ്‌ക്ക് വേണ്ടി എ എം സിങ്‌വി, ഷര്‍ജീല്‍ ഇമാമിന് വേണ്ടി സിദ്ധാര്‍ത്ഥ് ദേവ്, സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ തുടങ്ങിയവരാണ് ഹാജരായത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിക്കാത്തതില്‍ ക്ഷമ ചോദിച്ചായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാര്‍ കോടതി നടപടികള്‍ ആരംഭിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി വിദ്യാര്‍ത്ഥികളായ ഹര്‍ജിക്കാര്‍ ജയിലിലാണെന്ന് സിങ്‌വി കോടതിയില്‍ പറഞ്ഞു. ജാമ്യ ഹര്‍ജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ക്രിമിനല്‍ ഗൂഡാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഗവേഷക വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. സിഎഎ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Tags: umar-khalidSupreme CourtbailUAPADelhi Riot CaseSharjeel Imamchicken neck India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുള്ളന്‍പന്നിയെ അടിച്ചു കൊന്ന കേസ് : സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala

നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസ്; പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി

India

ഗംഗാ തീരങ്ങളിലെ കൈയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച് സുപ്രീം കോടതി : കേന്ദ്ര സർക്കാരിന് നോട്ടീസ് , റിപ്പോർട്ട് തേടി

Kerala

ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ലെന്ന് പന്തളം കൊട്ടാരം,ദീര്‍ഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.