ന്യൂദൽഹി : ദൽഹിയിലെ അയ്യപ്പഭക്തസംഗമത്തിന് പിന്തുണ അറിയിച്ച് ജസ്റ്റിസ് ഇന്ദു മൽഹോത്ര . സംഗമത്തിൽ പങ്കെടുക്കുമെന്നും ഇന്ദു മൽഹോത്ര പറഞ്ഞു . യുവതീ പ്രവേശന വിഷയത്തിൽ ഭക്തർക്ക് അനുകൂല നിലപാടെടുത്ത ജഡ്ജിയാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര . സെപ്റ്റംബർ 20ന് ആർ കെ പുരം അയ്യപ്പ ക്ഷേത്രത്തിലാണ് സംഗമം .മുൻകൂർ നിശ്ചയിച്ച പരിപാടികൾ ഇതിനായി മാറ്റിവയ്‌ക്കുമെന്നും ഇന്ദു മൽഹോത്ര അറിയിച്ചു
വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്കു സ്ഥാനമില്ലെന്ന് പറഞ്ഞ വ്യക്തിയാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി ന്യായത്തിലാണ് മതവിശ്വാസങ്ങളെ വേര്‍തിരിച്ചു കാണേണ്ടതുണ്ടെന്ന് അവര്‍ അന്ന് അഭിപ്രായപ്പെട്ടത്.
ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാമെന്ന് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ഏകാഭിപ്രായം പുലര്‍ത്തിയപ്പോള്‍ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശക്തമായ വിയോജിപ്പു രേഖപ്പെടുത്തി. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ശബരിമല ക്ഷേത്രത്തിനും ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം സംരക്ഷണമുണ്ട്. വേര്‍തിരിച്ചുള്ള രീതികള്‍ പിന്തുടരുന്ന വിഭാഗങ്ങളെ ഒരു മതത്തിലെ പ്രത്യേക വിഭാഗമായി കാണേണ്ടതുണ്ട്. ഇത്തരത്തില്‍ നോക്കിയാല്‍ അയ്യപ്പന്മാരെ ഒരു പ്രത്യേക മതവിഭാഗമായി വീക്ഷിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. അതിനു ശേഷം അവർ ശബരിമലയിലെത്തി അയ്യപ്പദർശനവും നടത്തിയിരുന്നു.
















