ന്യൂദൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നിശിതമായി വിമർശിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി . രാഹുൽ ഗാന്ധി എപ്പോഴും ‘വിഡ്ഢിത്തം സംസാരിക്കുന്നയാളാണ്’ എന്നും , താൻ താൻ രാഹുലിന്റെ മണ്ടത്തരങ്ങൾക്ക് മറുപറ്റി നൽകാറില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു .
സുരക്ഷാ ഏജൻസികളെ അറിയിക്കാതെ രാഹുൽ ഗാന്ധി പതിവായി നടത്തുന്ന വിദേശ യാത്രകളെ പ്രഹ്ലാദ് ജോഷി ചോദ്യം ചെയ്തു. അടുത്തിടെ ബീഹാർ സന്ദർശന വേളയിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി മോദിക്കുമെതിരെ രാഹുൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതായും അദ്ദേഹം ആരോപിച്ചു.
‘ രാഹുൽ ഗാന്ധി അസംബന്ധം മാത്രം പറയുന്ന ആളായതിനാൽ ഞാൻ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം ബീഹാറിൽ പോയി നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. പിന്നീട് അദ്ദേഹം രാജ്യത്തിന് പുറത്ത് എവിടെയോ പോയി. ഇപ്പോൾ, അദ്ദേഹം എവിടേക്കാണ് പോകുന്നതെന്ന് ആർക്കും അറിയില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇടയ്‌ക്കിടെ വിദേശത്തേക്ക് പോകുന്നതെന്നും ആർക്കും അറിയില്ല. സുരക്ഷാ ഏജൻസികളെ അറിയിക്കാതെ അദ്ദേഹം രാജ്യത്തിന് പുറത്തേക്ക് പോകുന്നു. പ്രതിപക്ഷ നേതാവായതിനാൽ സർക്കാർ സുരക്ഷ ഒരുക്കുന്നുണ്ട്. എന്നാൽ സുരക്ഷാ ഏജൻസികളെ അറിയിക്കാതെ അദ്ദേഹം പുറത്തിറങ്ങിയാൽ എന്തുചെയ്യാൻ കഴിയും? പ്രഹ്ലാദ് ജോഷി ചോദിച്ചു.
















