Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആഗോള അയ്യപ്പ സംഗമം കോടതി കയറിയപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 10:57 am IST
in Editorial

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറവില്‍ ആഗോള അയ്യപ്പ സംഗമം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കോടതി ഉപാധികളോടെ അനുമതി നല്‍കിയിരിക്കുകയാണ്. ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും, പമ്പയില്‍ സ്ഥിരനിര്‍മിതികളൊന്നും പാടില്ലെന്നും, പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നല്‍കരുതെന്നും, പണ സമാഹരണം സുതാര്യമായിരിക്കണമെന്നും, ഇതിന്റെ കണക്കുകള്‍ ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷണറെ ഒരാഴ്ചയ്‌ക്കകം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ മാസം ഇരുപതിന് പമ്പാമണപ്പുറത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിന് ജനങ്ങളില്‍ നിന്ന് ഇങ്ങനെ പണം പിരിക്കാമോയെന്നും, ആരൊക്കെയാണ് ഇതില്‍ പങ്കെടുക്കുകയെന്നും കോടതി കഴിഞ്ഞദിവസം ചോദിച്ചത് സര്‍ക്കാരിന്റെ രാഷ്‌ട്രീയ ദുഷ്ടലാക്കിലേക്കും വഞ്ചനയിലേക്കും വിരല്‍ചൂണ്ടുന്നതാണ്. അയ്യപ്പ സംഗമത്തിലൂടെ ശേഖരിക്കുന്ന പണം ശബരിമലയിലെ അടിസ്ഥാന വികസനത്തിന് ഉപയോഗിക്കാനാണെന്നും, ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനു തന്നെ 1500 കോടിയോളം രൂപ ആവശ്യമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറയുകയുണ്ടായി. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ അയ്യപ്പഭക്തര്‍ക്ക് കഴിയില്ല. ശബരിമലയോടും അവിടത്തെ ആചാരങ്ങളോടും ശത്രുതാപരമായ സമീപനം പുലര്‍ത്തുകയും, അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുകയും ചെയ്ത പിണറായി സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ ഹിന്ദുക്കളെ കബളിപ്പിച്ച് വോട്ട് വാങ്ങാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഒന്നുകൂടി വ്യക്തമായിരിക്കുന്നു. മഹാകുംഭമേളയുടെ മാതൃകയിലാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ഉത്തര്‍പ്രദേശില്‍ ഗംഗാതീരത്ത് നടന്ന മഹാകുംഭമേളയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍, ഇപ്പോള്‍ ആ മഹാസംഗമത്തെ മാതൃകയാക്കുന്നു എന്നു പറയുന്നത് മറ്റൊരു കാപട്യം.

ശബരിമലയുടെ വികസനത്തെക്കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പിണറായി സര്‍ക്കാരിനും ഇപ്പോഴാണോ വെളിപാട് ഉണ്ടാകുന്നത്? ഈ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒന്‍പത് വര്‍ഷമായി. ശബരിമലയില്‍ വികസനം നടത്താന്‍ ഈ കാലയളവ് ധാരാളമായിരുന്നു. ഇതിനുവേണ്ടി ആത്മാര്‍ത്ഥമായി യാതൊന്നും ചെയ്യാത്ത, അതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാരാണ് വികസനത്തിന്റെ പേര് പറഞ്ഞ് അയ്യപ്പ ഭക്തരെ കബളിപ്പിക്കാന്‍ നോക്കുന്നത്. ശബരിമലയില്‍ വികസനം കൊണ്ടുവരുന്നതിനല്ല, അവിടെയെത്തുന്ന ഭക്തരെ ചൂഷണം ചെയ്യുന്നതിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പിണറായി സര്‍ക്കാരും ഇക്കാലമത്രയും ശ്രമിച്ചത്. ശബരിമലയിലെ യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ ആയിരക്കണക്കിന് ഭക്തരെ അയ്യപ്പന്റെ പൂങ്കാവനത്തിലും മറ്റിടങ്ങളിലും തല്ലിച്ചതയ്‌ക്കുകയും ചെയ്തു. ഇതൊക്കെ മറച്ചുപിടിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഹിന്ദുക്കളുടെ വോട്ടുവാങ്ങാനുള്ള കുതന്ത്രങ്ങളാണ് ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് പിണറായി സര്‍ക്കാര്‍ പയറ്റുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം സാമാന്യ ജനങ്ങള്‍ക്കുണ്ട്.
അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെതിരെ ചോദ്യചിഹ്നം ഉയര്‍ത്തിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശബരിമലക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മറ്റൊരു കള്ളത്തരത്തെയും വിമര്‍ശിക്കുകയുണ്ടായി. ശബരിമല ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ അനുമതിയില്ലാതെ അടര്‍ത്തിമാറ്റി ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞ് അയച്ചതിനെ കോടതി ശക്തമായ ഭാഷയില്‍ ശാസിച്ചു. 2019ല്‍ 40 വര്‍ഷത്തെ ഗ്യാരണ്ടിയോടെ ഇതേ സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തിയ കമ്പനിയിലേക്കു തന്നെ വീണ്ടും ഇതിനായി അയച്ചത് എന്തിനാണെന്ന കോടതിയുടെ ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് വ്യക്തമായ മറുപടി പറഞ്ഞില്ല. ഇതില്‍ കള്ളത്തരമുണ്ടാവാം. ദേവസ്വം സ്പെഷ്യല്‍ കമ്മിഷണറുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലേക്ക് കടത്തിയത് എന്ന സത്യം സംശയം ബലപ്പെടുത്തുന്നു. സ്വര്‍ണ്ണപ്പാളികള്‍ ഉടന്‍ തിരിച്ചുകൊണ്ടുവരാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു നടപടി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡിന് അറിയാം. അതുകൊണ്ടാണ് കിട്ടിയ പാടെ ചെന്നൈയിലെ കമ്പനി സ്വര്‍ണ്ണപ്പാളികള്‍ ഒരുക്കിയത്. ഇനി അതുപോലെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല. ആസൂത്രിതമായ തട്ടിപ്പാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. പുനഃ പരിശോധനാ ഹര്‍ജികളും മറ്റും നല്‍കി കോടതിയില്‍ പിടിച്ചുനില്‍ക്കാമെന്നാണ് ദേവസ്വം അധികൃതര്‍ കരുതുന്നത്. ദേവസ്വം ബോര്‍ഡ് ഇങ്ങനെ പറയുകയും ചെയ്തിരിക്കുന്നു. കോടതിവിധികളെ മറികടക്കാനുള്ള പിണറായി സര്‍ക്കാരിന്റെ പതിവു രീതിയാണിത്. ശബരിമലയുടെ കാര്യത്തിലെങ്കിലും ഇത് അനുവദിച്ചു കൂടാ.

 

Tags: travancore devaswom boardGlobal Ayyappa Sangamamആഗോള അയ്യപ്പ സംഗമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

കൊമ്പുകള്‍ വളര്‍ന്ന് വളഞ്ഞ തുമ്പിക്കൈ അനക്കാന്‍ വയ്യാതായ ഗജരാജന്‍ ജയരാജന്‍
Kerala

കൊമ്പ് തടസം, തുമ്പിക്കൈ അനക്കാന്‍ വയ്യ; തിരുവല്ല ജയരാജന് ദുരിത ജീവിതം

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.