ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രത്തിന് സമീപം തബ്ലീഗി ഇജ്തേമ സമ്മേളനം നടത്താൻ നീക്കം .സെപ്റ്റംബർ 12 മുതൽ 14 വരെയാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുന്നത് . ഏകദേശം 8000 ത്തോളം മതമൗലികവാദികളാകും പരിപാടിയിൽ പങ്കെടുക്കാൻ എത്തുക. ഇത് സുരക്ഷാ വെല്ലുവിളികൾ, ഗതാഗത പ്രശ്നങ്ങൾ, സാമൂഹിക സംഘർഷങ്ങൾ എന്നിവയ്‌ക്ക് കാരണമാകുമെന്നും സൂചനയുണ്ട്.തിരുപ്പതിയിലെ അഹ്ലെ സുന്നത്ത് വാൾ ജമാത്ത് ലബാബീൻ ജാമിയ മസ്ജിദ് ട്രസ്റ്റിന്റെ കമ്മിറ്റിയാണ് തബ്ലീഗി ഇജ്തേമ സമ്മേളനം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം തബ്ലീഗി ഇജ്തേമ സമ്മേളനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ചൈതന്യ വേദിക തിരുപ്പതി ജില്ലാ കളക്ടർ ഡോ. എസ്. വെങ്കടേശ്വറിന് ഔദ്യോഗിക പരാതി സമർപ്പിച്ചു.
“തിരുപ്പതി ആഗോളതലത്തിൽ പ്രശസ്തമായ ഒരു ഹിന്ദു ആത്മീയ കേന്ദ്രമാണ്, അവിടെ ആയിരക്കണക്കിന് ഭക്തർ ദിവസവും സന്ദർശിക്കുന്നു. ഇത്തരമൊരു പുണ്യസ്ഥലത്തിന് സമീപം ഇത്തരമൊരു വിവാദപരമായ ഒത്തുചേരൽ അനുവദിക്കുന്നത് ആത്മീയ അന്തരീക്ഷത്തെ തകർക്കുകയും സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യും.”എന്നാണ് പരാതിയിൽ പറയുന്നത് . ഒപ്പം അഞ്ച് പ്രധാന ആശങ്കകളും പരാതിയിൽ ഉയർത്തിക്കാട്ടുന്നു.
“സൗദി അറേബ്യ എന്ന സമ്പൂർണ്ണ ഇസ്ലാമിക രാഷ്‌ട്രം തബ്ലീഗി ജമാഅത്തിനെ ‘ഭീകരതയിലേക്കുള്ള കവാടം’ എന്ന് വിശേഷിപ്പിച്ച് നിരോധിച്ചതാണ് . സൗദി അധികൃതർ ഗ്രൂപ്പിൽ ചേരുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, മുൻ ഗ്രാൻഡ് മുഫ്തി 2016 ൽ ഒരു ഫത്‌വ പുറപ്പെടുവിച്ചിരുന്നു“ വെന്നും പരാതിയിൽ പറയുന്നു.
സൗദി അറേബ്യയ്‌ക്ക് പുറമേ റഷ്യ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ തീവ്രവാദ ബന്ധങ്ങളും മതതീവ്രവാദത്തിന്റെ വ്യാപനവും കാരണം തബ്ലീഗി ജമാഅത്തിനെ നിരോധിച്ചിട്ടുണ്ട്. തിരുപ്പതിയിൽ അത്തരമൊരു സമ്മേളനം അനുവദിക്കുന്നത് സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതരമായ ഭീഷണിയാകുമെന്നും ഹിന്ദു ചൈതന്യ വേദിക മുന്നറിയിപ്പ് നൽകി.മാത്രമല്ല ഇത് ഇപ്പോൾ ലക്ഷ്യം വച്ചിരിക്കുന്നത് ആഗോളതലത്തിൽ പ്രശസ്തമായ ഹിന്ദു ആത്മീയ കേന്ദ്രമായ തിരുപ്പതിയാണോയെന്നും സംശയം ഉണ്ട്.
മുസ്ലീങ്ങളുടെ വ്യക്തിപരമായ വിശ്വാസത്തിന് ഞങ്ങൾ എതിരല്ല. എന്നാൽ ആത്മീയ കേന്ദ്രങ്ങൾക്ക് സമീപം നിരോധിതവും വിവാദപരവുമായ സംഘടനകളുടെ വലിയ ഒത്തുചേരലുകൾ അനിവാര്യമായും സാമൂഹിക വിഭജനങ്ങൾക്കും സുരക്ഷാ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.” എന്നും പരാതിയിൽ പറയുന്നു.















