ന്യൂദല്‍ഹി: രാജ്യം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ഭാരത്തിനെതിരെ ഭീകര സംഘടനകളെ വളര്‍ത്തിയെടുക്കാന്‍ ഒരുങ്ങി പാക് ചാരസംഘടനയായ ഐഎസ്‌ഐ. ജെയ്ഷ ഭീകരരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക സാങ്കേതികവിദ്യകള്‍ നല്‍കുന്നതിനുമാണ് ഈ ഫണ്ടുകള്‍ ചെലവഴിക്കുന്നത്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ജെയ്ഷ നിലവില്‍ ഉപയോഗിക്കുന്ന അസോള്‍ട്ട് റൈഫിളുകള്‍, മോര്‍ട്ടാറുകള്‍, തോളില്‍ വെച്ച് ഉപയോഗിക്കാവുന്ന റോക്കറ്റ് ലോഞ്ചറുകള്‍ എന്നിങ്ങനെയുള്ള ആയുധങ്ങള്‍ക്ക് പകരം ഡ്രോണുകള്‍ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഐഎസ്‌ഐ നല്‍കുന്നത്. കൂടാതെ ഭീകരര്‍ക്ക് ഇവ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ലഭ്യമാക്കും. ഇവര്‍ക്കുള്ള ആയുധങ്ങള്‍ കരിഞ്ചന്തകളില്‍ നിന്ന് സംഭരിക്കും. ഇതിനായി ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച് ഡാര്‍ക്ക് വെബ് വഴി ഇടപാടുകള്‍ നടത്തുമെന്നാണ് വിവരം.
2001ലെ പാര്‍ലമെന്റ് ഭീകരാക്രമണവും 2019ലെ പുല്‍വാമ ഭീകരാക്രമണവും അടക്കം ഭാരതത്തിലെ പല ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും ജെയ്ഷയാണ്. പാക് സൈന്യത്തിന്റെ പ്രത്യേകഭാഗമാക്കിയാണ് ഇവര്‍ക്കിപ്പോള്‍ പരിശീലനവും ഫണ്ടും നല്‍കുന്നത്.
ജെയ്ഷയ്‌ക്ക് ലഭിക്കുന്ന ത്തില്‍ 50 ശതമാനവും ആയുധങ്ങള്‍ വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം ജെയ്ഷയ്‌ക്ക് 90 മുതല്‍ 80 കോടി പാകിസ്ഥാന്‍ രൂപ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സംഭാവനയായി ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ജെയ്ഷെയുടെ മുഖ്യ കക്ഷിയായ തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍(ടിടിപി) നിലവില്‍ ഡ്രോണ്‍ ആക്രമണങ്ങളും നസാമ്പത്തിക സഹായടത്തുന്നുണ്ട്. ഭാരതത്തിനെതിരെ ആക്രമണം നടത്തുകയും ഭീകരത വളര്‍ത്തുകയുമാണ് ഇവരുടെ പ്രധാന ലക്ഷ്യം.
പണം ഡിജിറ്റല്‍ വാലറ്റുകളിലേക്ക് മാറ്റിയാണ് ഇവര്‍ കൈമാറുന്നത്. അതേസമയം ഓപ്പറേഷന്‍ സിന്ദൂറില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടതില്‍ ജെയ്ഷ ഇ മുഹമ്മദ് നേതാവ് അസ്വസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
















