ലക്നൗ : സ്ത്രീകൾക്ക് അക്രമങ്ങൾ നടത്തുന്നവരെ വെറുതെവിടില്ലെന്നാണ് യോഗി സർക്കാരിന്റെ നിലപാട് . പലപ്പോഴും അത് കുറ്റവാളികൾക്ക് മനസിലായിട്ടുമുണ്ട്. ബറേലി ജില്ലയിൽ നിന്നും ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആസിഫ് , ഷോയിബ് എന്നിവരാണ് യുപി പൊലീസിന്റെ പിടിയിലായത്.
ഈ മാസം 20 ന് ആസിഫും , ഷോയിബും ചേർന്ന് ഒരു പെൺകുട്ടിയെ ബൈക്കിൽ പിന്തുടരുകയും പിന്നീട് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു . പെൺകുട്ടിയുടെ പിതാവാണ് ബറേലിയിലെ കാന്റ് പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്.
ഈ പരാതിയിൽ, വിഷയത്തിൽ ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തു. എസ്എസ്പിയുടെ നിർദ്ദേശപ്രകാരം രണ്ട് പോലീസ് ടീമുകൾ രൂപീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ബൈക്ക് ഓഗസ്റ്റ് 26 ന് കണ്ടെത്തിയതായി സിറ്റി ഫസ്റ്റ് ഏരിയ ഓഫീസർ അശുതോഷ് ശിവം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ആസിഫും , ഷോയിബും അറസ്റ്റിലായി.
പോലീസ് ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ഇവർ പെൺകുട്ടിയോട് മാപ്പ് പറയുന്ന വീഡിയോയാണ് പുറത്ത് വന്നത് . ഇരുവരും മുടന്തുന്നതും ദൃശ്യങ്ങളിൽ കാണാം. സർ, ദയവായി ഞങ്ങളോട് ക്ഷമിക്കൂ എന്നും അവർ പറയുന്നു. എല്ലാ പെൺകുട്ടികളും ഞങ്ങളുടെ സഹോദരിമാരാണ്. ഞങ്ങൾ ഒരു വലിയ തെറ്റ് ചെയ്തു. ഇന്ന് മുതൽ ഞങ്ങൾ ഒരിക്കലും അത്തരമൊരു തെറ്റ് ചെയ്യില്ല.
















