Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫിഡെ ചെസ് ലോകകപ്പ് ഇക്കുറി ഗോവയില്‍; 23 വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യയിലെ‍ ഒരു ഫിഡെ ലോകപ്പ്

ആഗോള ചെസ് സംഘടനയായ ഫിഡെ സംഘടിപ്പിക്കുന്ന  2025ലെ പുരുഷവിഭാഗം ലോകകപ്പ് മത്സരം ഈ വര്‍ഷം ഗോവയില്‍ നടക്കും. 23 വര്‍ഷത്തിന് ശേഷമാണ് ഫിഡെ ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിവരുന്നത്. ഇതിന് മുന്‍പ് 2002ലാണ് ഫിഡെ ലോകകപ്പ് ഇന്ത്യയില്‍ നടന്നത്- അന്ന് ഹൈദരാബാദിലാണ് ടൂര്‍ണ്ണമെന്‍റ് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 01:03 pm IST
in India, Chess, Sports

ന്യൂദല്‍ഹി: ആഗോള ചെസ് സംഘടനയായ ഫിഡെ സംഘടിപ്പിക്കുന്ന  2025ലെ പുരുഷവിഭാഗം ലോകകപ്പ് മത്സരം ഈ വര്‍ഷം ഗോവയില്‍ നടക്കും. 23 വര്‍ഷത്തിന് ശേഷമാണ് ഫിഡെ ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിവരുന്നത്. ഇതിന് മുന്‍പ് 2002ലാണ് ഫിഡെ ലോകകപ്പ് ഇന്ത്യയില്‍ നടന്നത്- അന്ന് ഹൈദരാബാദിലാണ് ടൂര്‍ണ്ണമെന്‍റ് നടന്നത്.

ഇക്കുറി ദല്‍ഹിയായിരിക്കും വേദിയെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അവസാനനിമിഷം ഗോവയിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷത്തെ ഫിഡെ ലോകകപ്പിന് ഇന്ത്യയായിരിക്കും വേദിയെന്ന് ഫിഡെ സമൂഹമാധ്യമത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെ ഇന്ത്യയിലെ വേദി ഗോവയായിരിക്കുമെന്ന് ചൊവ്വാഴ്ചയാണ് ഫിഡെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ചെസ്സില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുന്ന ഈ ടൂര്‍ണ്ണമെന്‍റ് ഒക്ടോബര്‍ 30ന് ആരംഭിക്കും. നവമ്പര്‍ 27 വരെയായിരിക്കും മത്സരം. ഈ വര്‍ഷം ലോകത്തിലെ മികച്ച 206 താരങ്ങള്‍ പങ്കെടുക്കും. ഒരു നോക്കൗട്ട് ടൂര്‍ണ്ണമെന്‍റായ ഫിഡെ ലോകകപ്പ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് താരങ്ങളായിരിക്കും 2026ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുക. നിലവിലെ ലോകചാമ്പ്യനായ ഡി.ഗുകേഷിനെ നേരിടാനുള്ള താരത്തെ കണ്ടെത്താനുള്ള ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റ്.

ഇതിന് മുന്‍പ് ഇന്ത്യയിലെ ഒരു ഫിഡെ ടൂര്‍ണ്ണമെന്‍റ് നടന്നത് ചെസ് ഒളിമ്പ്യാഡായിരുന്നു. ഇത് 2022ല്‍ തമിഴ്നാട്ടിലെ മാമല്ലാപുരത്തായിരുന്നു നടന്നത്. അതിന് മുന്‍പ് ഇന്ത്യയില്‍ ഫിഡെ ലോകകപ്പ് ഒരിയ്‌ക്കല്‍ നടന്നിട്ടുണ്ട്. 2002ല്‍ നടന്ന ഈ ഫിഡെ ലോകകപ്പ് ഹൈദരാബാദില്‍ ആണ് അന്ന് നടന്നത്. അന്ന് വിശ്വനാഥന്‍ ആനന്ദായിരുന്നു ചാമ്പ്യനായത്.

ചെസ്സില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യയുടെ താരങ്ങള്‍ നടത്തുന്ന കുതിപ്പാണ് ഇത്തരമൊരു വേദി ഇന്ത്യയിലേക്കെത്താന്‍ കാരണം. ഇന്ന് ലോകത്തിലെ ആദ്യ പത്ത് റാങ്കുകളില്‍ നാല് പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. അതുപോലെ ഫിഡെയുടെ വൈസ് പ്രസിഡന്‍റായിരിക്കുന്നത് ഇന്ത്യന്‍ ചെസ്സിലെ പിതാവെന്ന് അറിയപ്പെടുന്ന, ചെസ്സില്‍ ലോകകിരീടം അഞ്ച് തവണ നേടിയ വിശ്വനാഥന്‍ ആനന്ദാണെന്നതും ഈ ടൂര്‍ണമെന്‍റ് ഇന്ത്യയിലെത്താന്‍ മറ്റൊരു കാരണമാണ്. ആഗോളതലത്തില്‍ അറിയപ്പെടുന്ന നേതാവായ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നതും ഈ ടൂര്‍ണ്ണമെന്‍റ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഫിഡെയ്‌ക്ക് ആത്മവിശ്വാസം പകരുന്നു. ഏറ്റെടുത്താല്‍ ഇന്ത്യയ്‌ക്ക് അത് നടത്താന്‍ കഴിയുമെന്ന വിശ്വാസം ഫിഡെയ്‌ക്കുണ്ടെന്നര്‍ത്ഥം.

ലോകകപ്പ് ഇന്ത്യയിലേക്ക് തിരിച്ചു ചെല്ലുന്നതില്‍ സന്തോഷമുണ്ടെന്ന് ഫിഡെ സിഇഒ എമില്‍ സുടോവ്സ്കി പറഞ്ഞു. “ചെസ്സില്‍ ആഴത്തില്‍ വേരോടുന്ന ആവേശമുള്ളവരാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ ചെസ് ആരാധകരുടെ ചെസ്സിനോടുള്ള അഭിനിവേശം അപാരമാണ്. പ്രാദേശിക ചെസ് പ്രേമികള്‍ ഓണ്‍ലൈനായും നേരിട്ടും ഈ മത്സരങ്ങള്‍ കാണാനെത്തുമെന്നത് ഉറപ്പാണ്. ചെസിലെ ഇതിഹാസങ്ങളെയും മറ്റ് താരങ്ങളെയും പങ്കെടുപ്പിച്ച് ഒട്ടേറെ മറ്റ് പരിപാടികളും സംഘടിപ്പിക്കും.”- എമില്‍ സുടോവ്സ്കി പറഞ്ഞു.

കളിക്കാര്‍
2023ലെ ലോകകപ്പ് മത്സരത്തില്‍ ആദ്യനാല് സ്ഥാനക്കാരായ മാഗ്നസ് കാള്‍സന്‍,(നോര്‍വ്വെ) പ്രജ്ഞാനന്ദ, ഫാബിയാനോ കരുവാന(യുഎസ്), നിജാത് അബുസൊവ് (അസര്‍ബൈജാന്‍) എന്നിവര്‍ പങ്കെടുക്കും. 2025ലെ വനിതാ ലോകചാമ്പ്യനായ ചൈനയുടെ ജു വെന്‍ജുന്‍ പങ്കെടുക്കും. 2024 ലോക ജൂനിയര്‍ ചെസ് ചാമ്പ്യനായ കസിബെക് നോഗര്‍ബെക് (കസാഖിസ്ഥാന്‍) പങ്കെടുക്കും.

ഫിഡെ ലോകറാങ്കിങ്ങ് ലിസ്റ്റിലെ ആദ്യ 13 റാങ്കുകാരെ ഉള്‍പ്പെടുത്തും. ഇതില്‍ ഹികാരു നകാമുറ(യുഎസ്), അര്‍ജുന്‍ എരിഗെയ്സി, നോഡിര്‍ബെക് അബ്ദുസത്തൊറൊവ്(ഉസ്ബെകിസ്ഥാന്‍), അലിറെസ ഫിറൂഷ(ഫ്രാന്‍സ്) വെയ് യി (ചൈന), ഇയാന്‍ നെപോമ്നെഷി (ഫിഡെ), അരവിന്ദ് ചിതംബരം, അനീഷ് ഗിരി (നെതര്‍ലാന്‍റ്സ്), ഷഖ്രിയാര്‍ മമെഡ്യറൊവ് (അസര്‍ബൈജാന്‍), വെസ്ലി സോ (യുഎസ്), ഹാന്‍സ് നീ മാന്‍ (യുഎസ്) വിശ്വനാഥന്‍ ആനന്ദ്, മാക്സിം വാചിയര്‍ ലെഗ്രാവ് (ഫ്രാന്‍സ്) എന്നിവര്‍ ഈ ഗ്രൂപ്പില്‍ പങ്കെടുക്കും.

വിവിധ ഭൂഖണ്ഡങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നും മൂന്ന് പേരും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും 21 പേരും ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും 35 പേരും യൂറോപ്പില്‍ നിന്നും 41 പേരും ഒളിമ്പ്യാഡ് സ്പോട്സില്‍ 100 പേരും മത്സരിക്കാനെത്തും. ഏഷ്യയിലെ 35 പേരില്‍ ഇന്ത്യയില്‍ നിന്നും നിഹാല്‍ സരിന്‍, എസ്എല്‍ നാരായണന്‍, പാ ഇനിയന്‍, എം പ്രണേഷ്, ഹര്‍ഷവര്‍ധന്‍, മുരളി കാര്‍ത്തികേയന്‍, പൗയ ഇഡാനി, സൂര്യ ഗാംഗുലി, ഇമാല്‍ ഗുസെയ്ന്‍, ഘോഷ് ആരോമ്യക്, ഘോഷ് ദിപ്തയാന്‍, കാര്‍തിക് വെങ്കട് നാരായണന്‍, രാജു ഋത്വിക് എന്നിവര്‍ പങ്കെടുക്കും.

 

 

 

 

 

 

 

 

 

Tags: @aicfchess @narangnitinWorld Cup in GoaPraggnanandhaaMagnus carlsenGoaChessFIDE chess@FIDE_chessFIDE World Cup 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

Chess

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

Chess

എനിക്ക് വയസ്സായി….നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോടേറ്റ പരാജയത്തിന് ശേഷം മാഗ്നസ് കാള്‍സന്‍

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.