ബെംഗളൂരു : കർണാടകയിലെ ധർമസ്ഥലയിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിലായതിനു പിന്നാലെ ലോറി ഉടമ മനാഫ് ഒളിവിൽ പോയതായി സൂചന .
ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം എന്ന പേരിൽ ചാനൽ ചർച്ചയിൽ പങ്കെടുത്ത് നുണ പ്രചരിപ്പിച്ചയാളാണ് മനാഫ് . മകളെ കാണാനില്ലെന്ന് പരാതി വ്യാജപരാതി നൽകിയ സുജാത ഭട്ടിനെ പിന്തുണച്ചും ഇയാൾ രംഗത്തെത്തിയിരുന്നു.പരാതി നൽകിയ അനന്യയുടെ അമ്മ സുജാത ഭട്ട് തന്റെ അണ്ടറിലാണെന്നും മനാഫ് അവകാശപ്പെട്ടിരുന്നു. എന്നാൽ തനിക്ക് അങ്ങനെ ഒരു മകളില്ലെന്നും, പരാതി പിൻ വലിക്കുകയാണെന്നുമാണ് സുജാതഭട്ട് ഇപ്പോൾ പറയുന്നത് . ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്‌തതെന്നും സുജാത ഭട്ട് ഇൻസൈറ്റ് റഷ് ചാനലിനോട് പറഞ്ഞു. ഇതോടെ മനാഫും കുടുങ്ങുമെന്ന നിലയായി.
മാത്രമല്ല ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി കഴിഞ്ഞ ദിവസം അറസ്റ്റിലായി . കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും സൂചനകൾ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് മനാഫ് ഒളിവിൽ പോയതെന്നാണ് സൂചന .
മാവേലി പോകുമ്പോള്‍ കൂടെ പാതാളത്തിലേക്ക് വിട്ടോ…. പൊങ്ങണ്ട അതാകും നല്ലതെന്നാണ് പലരും മനാഫിനെ പരിഹസിക്കുന്നത് .















