Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കേരള ക്രിക്കറ്റ് ലീഗ്: ആവേശപ്പോരില്‍ കൊല്ലം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 05:51 am IST
inCricket
കെസിഎല്‍ രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച കൊല്ലം സെയിലേഴ്‌സിന്റെ ആഹ്ലാദം

കെസിഎല്‍ രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച കൊല്ലം സെയിലേഴ്‌സിന്റെ ആഹ്ലാദം

തിരുവനന്തപുരം: അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ് തകര്‍പ്പന്‍ തുടക്കം.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഒരു വിക്കറ്റിനാണ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് 18 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ഒരു പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. അവസാന ഓവറില്‍ രണ്ട് സിക്‌സറുകള്‍ പായിച്ചാണ് ബിജു നാരായണന്‍ കൊല്ലത്തിന് വിജയം ഒരുക്കിയത്. നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ എന്‍ എം ഷറഫുദ്ദീനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

കാലിക്കറ്റിനെതിരെയുള്ള വിജയം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു കൊല്ലം. ഫൈനല്‍ ഉള്‍പ്പടെ കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും വിജയം കൊല്ലത്തിനൊപ്പമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കാലിക്കറ്റിന് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഏദന്‍ ആപ്പിള്‍ ടോമിനെയും അമലിനെയും കണക്കിന് പ്രഹരിച്ചാണ് രോഹന്‍ ഇന്നിങ്‌സ് തുടങ്ങിയത്. ബൗണ്ടറികളും സിക്‌സുകളും തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ ഒരോവറില്‍ ഒന്‍പത് റണ്‍സ് ശരാശരിയിലാണ് കാലിക്കറ്റിന്റെ ഇന്നിങ്‌സ് മുന്നോട്ട് നീങ്ങിയത്. കൊല്ലം ഏരീസ് താരം ഷറഫുദ്ദീന്‍ കൊല്ലത്തിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചു. സച്ചിന്‍ സുരേഷിനെ പുറത്താക്കുകയായിരുന്നു. 10 റണ്‍സെടുത്ത സച്ചിന്‍, ഷറഫുദ്ദീന്റെ പന്തില്‍ ബിജു നാരായണന്‍ പിടിച്ചാണ് പുറത്തായത്. അടുത്ത ഓവറില്‍ ഏഴ് റണ്‍സെടുത്ത അഖില്‍ സ്‌കറിയയെയും ഷറഫുദ്ദീന്‍ തന്നെ മടക്കി.

മറുവശത്ത് അനായാസം ബാറ്റിങ് തുടര്‍ന്ന രോഹന്‍ 21 പന്തുകളില്‍ തന്റെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. ഷറഫുദ്ദീനെ സിക്‌സര്‍ പറത്തിയാണ് രോഹന്‍ അന്‍പത് തികച്ചത്. എന്നാല്‍ ബിജു നാരായണനെ മടക്കി വിളിച്ച സച്ചിന്‍ ബേബിയുടെ തന്ത്രം ഫലം കണ്ടു. രോഹനെ അഭിഷേക് ജെ നായരുടെ കൈകളിലെത്തിച്ച് ബിജു നാരായണന്‍ കാലിക്കറ്റിന്റെ ബാറ്റിങ് തകര്‍ച്ചയ്‌ക്ക് തുടക്കമിടുകയായിരുന്നു. 22 പന്തുകളില്‍ മൂന്ന് ഫോറും ആറ് സിക്‌സും അടക്കം 54 റണ്‍സാണ് രോഹന്‍ നേടിയത്. തുടര്‍ന്നെത്തിയവരില്‍ ഭൂരിഭാഗം പേരും അനാവശ്യ ഷോട്ടുകളിലൂടെ പറത്താവുന്നതാണ് കണ്ടത്. അജിനാസിനെ എം എസ് അഖിലും അന്‍ഫലിനെ എ ജി അമലും പുറത്താക്കി. ഒരറ്റത്ത് ഉറച്ചു നില്ക്കാന്‍ ശ്രമിച്ച സല്‍മാന്‍ നിസാറിനെ സച്ചിന്‍ ബേബിയും പുറത്താക്കിയതോടെ വലിയൊരു തകര്‍ച്ചയ്‌ക്ക് മുന്നിലായിരുന്നു കാലിക്കറ്റ്. എന്നാല്‍ വാലറ്റത്ത് കൂറ്റന്‍ അടികളിലൂടെ കളം നിറഞ്ഞ മനുകൃഷ്ണന്റെ പ്രകടനമാണ് കാലിക്കറ്റിന്റെ സ്‌കോര്‍ 138 വരെയെത്തിച്ചത്. 14 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സര്‍ അടക്കം 25 റണ്‍സാണ് മനു കൃഷ്ണന്‍ നേടിയത്. കൊല്ലത്തിന് വേണ്ടി ഷറഫുദ്ദീന്‍ നാല് വിക്കറ്റും എ ജി അമല്‍ മൂന്ന് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ കൊല്ലത്തിന് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. എം യു ഹരികൃഷ്ണനാണ് വിഷ്ണു വിനോദിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും അഭിഷേക് ജെ നായരും ചേര്‍ന്ന് മികച്ച രീതിയില്‍ ഇന്നിങ്‌സ് മുന്നോട്ട് നീക്കി. എന്നാല്‍ സ്‌കോര്‍ 44ല്‍ നില്‌ക്കെ 24 റണ്‍സെടുത്ത സച്ചിന്‍ ബേബി പുറത്തായത് ബാറ്റിങ് തകര്‍ച്ചയുടെ തുടക്കമായി. എസ് മിഥുനാണ് സച്ചിനെ പുറത്താക്കിയത്. തൊട്ടുപിറകെ 21 റണ്‍സെടുത്ത അഭിഷേക് ജെ നായരെ അഖില്‍ സ്‌കറിയയും പുറത്താക്കി. തുടര്‍ന്ന് മുറയ്‌ക്ക് വിക്കറ്റുകള്‍ വീണ കൊല്ലത്തെ കരകയറ്റിയത് വത്സല്‍ ഗോവിന്ദും എ ജി അമലും ചേര്‍ന്ന 32 റണ്‍സിന്റെ കൂട്ടുകെട്ടാണ്. മത്സരം അവസാന ഓവറുകളിലേക്ക് കടക്കെ 41 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും 14 റണ്‍സെടുത്ത അമലും മടങ്ങി. കാലിക്കറ്റ് പിടിമുറുക്കിയെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ഏദന്‍ ആപ്പിള്‍ ടോമും ബിജു നാരായണനും ചേര്‍ന്ന് അവസാന വിക്കറ്റില്‍ അവിശ്വസനീയ തിരിച്ചുവരവൊരുക്കിയത്.

അവസാന ഓവര്‍ തുടങ്ങുമ്പോള്‍ ഒരു വിക്കറ്റ് കൈയ്യിലിരിക്കെ കൊല്ലത്തിന് ജയിക്കാന്‍ വേണ്ടത് 14 റണ്‍സായിരുന്നു. എന്നാല്‍ രണ്ട് സിക്‌സുകള്‍ പറത്തി ബിജു നാരായണന്‍ ടീമിനെ വിജയത്തിലെത്തിച്ചു. ബിജു നാരായണന്‍ ഏഴ് പന്തുകളില്‍ നിന്ന് 15ഉം ഏദന്‍ ആപ്പിള്‍ ടോം ആറ് പന്തുകളില്‍ നിന്ന് 10ഉം റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ബിജു നാരായണന്‍ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. കാലിക്കറ്റിന് വേണ്ടി അഖില്‍ സ്‌കറിയ നാലും എസ് മിഥുന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

Tags: Kerala Cricket LeagueAries Kollam SailorsCalicut Globe Stars
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

കാലിക്കറ്റ് ഗ്ലോബ്ബ് സ്റ്റാഴ്‌സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ ബാറ്റിങ്‌
Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി

തൃശൂരിനു വേണ്ടി അഞ്ച് വിക്കറ്റ് നേടിയ അജിനാസ്. നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ അര്‍ധസെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍.
Cricket

സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

കൊല്ലം സെയിലേഴ്‌സ് താരം വിഷ്ണു വിനോദിന്റെ ബാറ്റിങ്‌
Cricket

കേരള ക്രിക്കറ്റ് ലീഗ്: കൊല്ലത്തിന് അനായാസ വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.