Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയില്‍ പോയ മകള്‍ അനന്യഭട്ടിനെ കാണാനില്ലെന്ന കള്ളപ്പരാതി നല്‍കിയ സുജാത ഭട്ട് ഒരു അര്‍ബന്‍ നക്സല്‍; ക്ഷേത്രത്തിനെതിരെ മാവോയിസ്റ്റുകളും?

ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിയായ അനന്യഭട്ടിനെ കാണാനില്ലെന്ന കള്ളപ്പരാതി നല്‍കിയ സുജാത ഭട്ട് മാവോയിസ്റ്റ് പ്രവര്‍ത്തക. ഇവര്‍ നക്സല്‍ വിരുദ്ധ സേന തയ്യാറാക്കിയ അര്‍ബന്‍ നക്സലുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. ഇതോടെ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയില്‍ മാവോയിസ്റ്റുകളും ഉള്‍പ്പെട്ടിരുന്നതായി സൂചനകള്‍ പുറത്തുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 08:34 pm IST
in India
ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രപ്രതിഷ്ഠ (ഇടത്ത്) സുജാതാ ഭട്ട് (വലത്ത്)

ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രപ്രതിഷ്ഠ (ഇടത്ത്) സുജാതാ ഭട്ട് (വലത്ത്)

 

ബെംഗളൂരു: ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിയായ അനന്യഭട്ടിനെ കാണാനില്ലെന്ന കള്ളപ്പരാതി നല്‍കിയ സുജാത ഭട്ട് മാവോയിസ്റ്റ് പ്രവര്‍ത്തക. ഇവര്‍ നക്സല്‍ വിരുദ്ധ സേന തയ്യാറാക്കിയ അര്‍ബന്‍ നക്സലുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. നഗരങ്ങളില്‍ ജീവിക്കുന്ന തീവ്ര ഇടത് നിലപാടുള്ളവരാണ് അര്‍ബന്‍ നക്സലുകള്‍. ഇവര്‍ പലപ്പോഴും മാവോയിസ്റ്റ് സൈദ്ധാന്തികരായിരിക്കും. നഗരങ്ങളില്‍ ജോലി ചെയ്യുന്ന ജേണലിസ്റ്റുകള്‍, കോളെജ് പ്രൊഫസര്‍മാര്‍, അഭിഭാകര്‍ തുടങ്ങിയവരെല്ലാം അര്‍ബന്‍ നക്സലുകളില്‍ ഉള്‍പ്പെടുന്നവരാണ്. ഇതോടെ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയില്‍ മാവോയിസ്റ്റുകളും ഉള്‍പ്പെട്ടിരുന്നതായി സൂചനകള്‍ പുറത്തുവരുന്നു.

ക്ഷേത്രം നിലകൊള്ളുന്ന ബെല്‍തങ്ങാടി, കലാസ എന്നീ പ്രദേശങ്ങളില്‍ എത്തിയ സുജാതാ ഭട്ടിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നെന്ന് നക്സല്‍ വിരുദ്ധ സേന (ആന്‍റി നക്സല്‍ ഫോഴ്സ് ) പറഞ്ഞു. സുജാതാഭട്ടിനെ മാവോയിസ്റ്റ് ആശയങ്ങളെ പിന്തുണയ്‌ക്കുന്ന പല ഗ്രൂപ്പുകളുടെയും ഒപ്പം കണ്ടിട്ടുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ രാമചന്ദ്ര ഭട്ട് പറഞ്ഞു.

2013 മുതല്‍ രണ്ട് വര്‍ഷക്കാലം സുജാത ഭട്ടിന്റെ നീക്കങ്ങള്‍ നക്സല്‍ വിരുദ്ധ സേന (ആന്‍റി നക്സല്‍ ഫോഴ്സ്) നിരീക്ഷിച്ചിരുന്നു. 2003ല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളെജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ മകള്‍ അനന്യഭട്ടിനെ കൂട്ടുകാരികള്‍ക്കൊപ്പം ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രം സന്ദര്‍ശിച്ചശേഷം കാണാതായി എന്ന് ദക്ഷിണ്‍ കന്നട എസ് പി ഓഫീസില്‍ നേരിട്ട് സന്ദര്‍ശിച്ച് സുജാത ഭട്ട് പരാതി നല്‍കിയിരുന്നു. 2025 ജൂലായ് 15നാണ് സുജാതാ ഭട്ട് പരാതി നല്‍കിയത്. 2003ല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു അനന്യ ഭട്ട് എന്നും സുജാതാ ഭട്ട് പരാതിയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കസ്തൂര്‍ബ മെഡിക്കല്‍ കോളെജില്‍ നേരിട്ട് സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടിയപ്പോള്‍ 2003ല്‍ അവിടെ അനന്യ ഭട്ട് എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥിനി പഠിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടാണ് കസ്തൂബ മെഡിക്കല്‍ കോളെജ് നല്‍കിയത്. ഇതോടെ സുജാതാ ഭട്ടിനെതിരെ കുരുക്ക് മുറുകുകയാണ്. മാത്രമല്ല, ധര്‍മ്മസ്ഥലയെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കുഴിച്ചുമൂടുന്ന ഭീകരസ്ഥലമായി ചിത്രീകരിക്കുന്ന വീഡിയോ ആദ്യമായി ചെയ്ത യൂട്യൂബര്‍ സമീറും സുജാതാ ഭട്ടും തമ്മില്‍ ഗൂഢാലോചന നടന്നുവെന്നും ഇതിലാണ് ധര്‍മ്മസ്ഥലയ്‌ക്കെതിരെ അനന്യഭട്ട് എന്ന ഇല്ലാത്ത മകളെ കാണാനില്ലെന്ന് കാണിച്ച് കേസ് പൊലിപ്പിക്കാമെന്ന ധാരണയുണ്ടായതെന്നും പറയുന്നു. മാത്രമല്ല സുജാതാ ഭട്ട് മകള്‍ അനന്യ ഭട്ട് എന്ന പേരില്‍ ഉപയോഗിച്ച ചിത്രം വാസന്തി എന്ന മറ്റൊരു പെണ്‍കുട്ടിയുടേതാണെന്നും പറയപ്പെടുന്നു. ഇതും പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച് വരികയാണ്.

ഇതോടെ അര്‍ബന്‍ നക്സലുകള്‍, ചില ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പുകള്‍ എന്നിവയും ധര്‍മ്മസ്ഥലയ്‌ക്കെതിരായ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ചില തെളിവുകള്‍ പുറത്തുവരികയാണ്.

ഭൂപരിഷ്കരണം വേണമെന്ന നക്സല്‍ നേതാവിന്റെ അഭിമുഖം ദ ന്യൂസ് മിനിറ്റില്‍
ധര്‍മ്മസ്ഥല ക്ഷേത്രനഗരിയ്‌ക്കെതിരായ വാര്‍ത്ത നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന വാര്‍ത്താവെബ്സൈറ്റാണ് കര്‍ണ്ണാടക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ്. ഈയിടെ അവര്‍ സിപിഐ എംഎല്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാവും അഭിഭാഷകനുമായ ക്ലിഫ്റ്റന്‍ ഡി റൊസാരിയോയുടെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്താചാനലിന്റെ എക്സിക്യൂട്ട് എഡിറ്റര്‍ സുദീപ്തോ മൊണ്ടാലാണ്. അഭിമുഖം നടത്തിയിരിക്കുന്നത്. അംബേദ്കര്‍, ഫെമിനിസം, പരിസ്ഥിതി തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന നേതാവ് കൂടിയാണ് ക്ലിഫ്റ്റന്‍ ഡി റൊസാരിയോ. ഗാസ, പലസ്തീന്‍ അനൂകൂല നിലപാടെടുക്കുന്ന നേതാവ് കൂടിയാണ് ഭൂപരിഷ്കരണത്തെക്കുറിച്ച് ശക്തമായ നിലപാടുള്ള നേതാവാണ് ക്ലിഫ്റ്റന്‍ ഡി റൊസാരിയോ. ധര്‍മ്മസ്ഥല ക്ഷേത്രത്തിന് ചുറ്റും നൂറുകണക്കിന് ഏക്കര്‍ ഭൂമി ട്രസ്റ്റിന്റെ പേരില്‍ ഉണ്ട്. ധര്‍മ്മസ്ഥല ട്രസ്റ്റ് പലരെയും കുടിയൊഴിച്ചു എന്ന രീതിയിലുള്ള പരാതികളും ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതക പരാതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ഭൂപരിഷ്കരണം നടക്കേണ്ട ഒരു സ്ഥലമാണ് ഇവിടെയെന്ന് പൊതുവേ ഒരു പ്രചാരണം ഉയര്‍ന്നുവന്നിരുന്നു. അതോടെയാണ് ധര്‍മ്മസ്ഥലയിലെ ഭൂമി പിടിച്ചെടുക്കാനുള്ള ചില നീക്കങ്ങളും ചിലര്‍ നടത്തുന്നതായി ആരോപണം ഉണ്ടായത്. മാവോയിസ്റ്റുകളും മതപരിവര്‍ത്തനലോബിയും തമ്മിലുള്ള ചില ബന്ധങ്ങളും ഈയിടെ പുറത്തുവന്നിരുന്നു.

 

Tags: News laundryDharmasthalaDharmasthala mass murderAnanya Bhattreligious conversion lobbySujatha BhattUrban NaxalsmaoistsThe news minute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

India

ബിജെപിയ്‌ക്കെതിരെ കലാപത്തിന് മമതയുടെ ആഹ്വാനം;മാവോയിസ്റ്റുകളോടും അണിചേരാന്‍ മമത; ലക്ഷ്യം ബംഗാളിനെ രക്തക്കളമാക്കലോ?

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.