Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ദല്‍ഹിയിലെ തെരുവുനായ്‌ക്കളെ കൂട്ടിലാക്കുന്നത് പ്രായോഗികമല്ലെന്ന് പറയുമ്പോള്‍ അത് സാധ്യമാക്കുമെന്ന് രേഖാ ഗുപ്ത

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദല്‍ഹിയിലെ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളെ എട്ടാഴ്ചകള്‍ക്കകം കൂടുകളിലേക്ക് മാറ്റുക എന്ന സുപ്രീംകോടതി നിര്‍ദേശം പ്രായോഗികമല്ലെന്ന് പറയുമ്പോള്‍ അത് സാധ്യമാക്കുമെന്ന ദൃഢപ്രതിജ്ഞയോടെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ബിജെപിയുടെ ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ഇതോടെ രേഖാ ഗുപ്തയ്‌ക്ക് അനുകൂലമായി കയ്യടികള്‍ ഉയരുകയാണ്. ഏത് വിധേനെയും അടുത്ത എട്ട് ആഴ്ചകള്‍ക്കകം പരമാവധി തെരുവ് നായ്‌ക്കളെ ഷെല്‍റ്ററുകളിലേക്ക് മാറ്റുമെന്നാണ് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രഖ്യാപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 10:06 pm IST
in India
ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദല്‍ഹിയിലെ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളെ എട്ടാഴ്ചകള്‍ക്കകം കൂടുകളിലേക്ക് മാറ്റുക എന്ന സുപ്രീംകോടതി നിര്‍ദേശം പ്രായോഗികമല്ലെന്ന് പറയുമ്പോള്‍ അത് സാധ്യമാക്കുമെന്ന ദൃഢപ്രതിജ്ഞയോടെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ബിജെപിയുടെ ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ഇതോടെ രേഖാ ഗുപ്തയ്‌ക്ക് അനുകൂലമായി കയ്യടികള്‍ ഉയരുകയാണ്. ഏത് വിധേനെയും അടുത്ത എട്ട് ആഴ്ചകള്‍ക്കകം പരമാവധി തെരുവ് നായ്‌ക്കളെ ഷെല്‍റ്ററുകളിലേക്ക് മാറ്റുമെന്നാണ് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രഖ്യാപിച്ചിരിക്കുന്നത്.

നായ്‌ക്കള്‍ സുന്ദരമായ ജീവികളാണ് അവരെ കൂട്ടിലടക്കരുതെന്നും പ്രിയങ്ക ഗാന്ധി. പക്ഷെ ദല്‍ഹിയില്‍ തെരുവുനായ്‌ക്കള്‍ പലപ്പോഴും കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും സുന്ദരമായ ജീവികളായി അനുഭവപ്പെടുന്നില്ല. ദല്‍ഹിയില്‍ നിരവധി കുട്ടികളെയും പ്രായമേറിയവരെയും പേപ്പട്ടി കടിച്ചത് വലിയ പ്രശ്നമായിരുന്നു. അവിടുത്തെ തെരുവ് നായ് ശല്ല്യവും ആക്രമണവും വലിയ ഭീതി ഉളവാക്കിയിരിക്കുന്നു. പേപ്പട്ടി കടിച്ചാല്‍ തന്നെ വാക്സിന്‍ ഇല്ലാത്ത സ്ഥിതിവിശേഷവും സംജാതമായതോടെയാണ് സുപ്രീംകോടതി ദേഷ്യപ്പെട്ടത്. അതാണ് ജീവന്‍ നഷ്ടമായ ഒരു കുട്ടിയെ തിരിച്ചുനല്‍കാന്‍ മൃഗസ്നേഹികള്‍ക്ക് കഴിയുമോ എന്ന് ചോദിക്കുന്നതിലേക്ക് ജസ്റ്റിസ് പര്‍ദ്ദിവാലയെ എത്തിച്ചത്.

തെരുവ് നായ്‌ക്കളെ ദല്‍ഹിയിലെ തെരുവില്‍ നിന്നും കൊണ്ടുപോകുന്നതിനെ എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയോട് ഒരു വായനക്കാരന്‍ നല്‍കുന്ന പ്രതികരണം ഇങ്ങിനെയാണ് :”ശ്രീമാൻ രാഹുൽ ഗാന്ധി, താങ്കളോട് ഈ വിഷയത്തിൽ യോജിക്കാൻ വയ്യ. ഇന്ത്യാ രാജ്യം മുഴുവൻ ഉള്ള പ്രശ്നമാണ് തെരുവ് നായ്‌ക്കൾ. ഇത് പ്രധാനമായും ബാധിക്കുന്നത് കാൽനടക്കാരായ സാധാരണക്കാരെയും ഇരുചക്ര വാഹനക്കാരെയുമാണ്. കാറിൽ യാത്ര ചെയ്യുന്നവർക്ക് അത്ര വലിയ പ്രശ്നം ഉണ്ടാകുന്നില്ല.”

തെരുവ് നായ്‌ക്കള്‍ക്ക് ഷെല്‍ട്ടര്‍ നല്‍കുക എന്ന സുപ്രീംകോടതിയുടെ നിര്‍ദേശം എട്ടാഴ്ചയ്‌ക്കുള്ളില്‍ പ്രായോഗികമാക്കാനാകുമോ എന്ന കാര്യത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ ദല്‍ഹിയില്‍ തെരുവ്നായക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് അവയെക്കൊണ്ട് പൊറുതിമുട്ടിയെന്നും ദല്‍ഹിയിലെ മുഖ്യമന്ത്രി രേഖാ ഗുപ്ത പറയുന്നു. “തെരുവു നായ്‌ക്കൾക്ക് മുഴുവൻ ഷെൽട്ടർ നിർമ്മിച്ചു കൊടുക്കുക എന്നത് പ്രായോഗികമല്ല എന്നാണ് മേനകാഗാന്ധി പറഞ്ഞത്. ദല്‍ഹിയില്‍ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളുണ്ട്. ഇവയ്‌ക്ക് ഷെൽട്ടർ നിർമ്മിക്കാൻ സ്ഥലവും കോടിക്കണക്കിന് രൂപയും ആവശ്യമുണ്ട്. ഇവയ്‌ക്ക് വെയിലും മഴയും കൊള്ളാതിരിക്കാൻ ഷെഡ്ഡുകൾ , ഓടിക്കളിക്കാൻ കനത്ത മതിൽക്കെട്ട് ഉള്ള പറമ്പ് എന്നിവ വേണം. മതിൽ ഇല്ലെങ്കിൽ അവർ പുറത്ത് കടക്കും. മറ്റൊന്ന് ഇവയ്‌ക്ക് വായുവും വെള്ളവും മാത്രം ഭക്ഷിച്ച് ജീവിക്കാൻ പറ്റില്ല. ഇറച്ചി അടക്കം ഉള്ള ഭക്ഷണം നൽകേണ്ടിവരും. ഇതിന് മാസം അഞ്ച് കോടി ചെലവാകും എന്നാണ് മേനകാഗാന്ധി പറയുന്നത്. പക്ഷെ എന്തുമാകട്ടെ പരമാവധി തെരുവ് നായ്‌ക്കളെ എട്ടാഴ്ചയ്‌ക്കുള്ളില്‍ കൂടുകളിലേക്ക് മാറ്റി ജനങ്ങളുടെ തെരുവ് നായ ഭീതി ഇല്ലാതാക്കുമെന്നാണ് രേഖാ ഗുപ്ത നല്‍കുന്ന വാഗ്ദാനം.

അതുപോലെ തെരുവ് നായ്‌ക്കളെ കൂട്ടിലടക്കണമെന്നത് മനുഷ്യത്വരഹിതമായ കാര്യമാണെന്ന പ്രിയങ്കയുടെ അഭിപ്രായത്തോട് പലര്‍ക്കും യോജിപ്പില്ല. പകരം തെരുവില്‍ അവ അലഞ്ഞുനടക്കണം എന്നാണോ പ്രിയങ്ക ആഗ്രഹിക്കുന്നത്. “തെരുവ് നായ്‌ക്കളോട് സ്നേഹം ഉള്ളവർ കുറച്ചു ദിവസം തെരുവ് നായ്‌ക്കളുടെ ഇടയിൽ കൂടി യാത്ര ചെയ്തു ജനങ്ങൾക്ക് ബോധവൽക്കരണം കൊടുക്കണം.. കാറിനുള്ളിൽ സഞ്ചരിച്ചുകൊണ്ട് മൃഗസ്നേഹം വിളമ്പിയാൽ സാധാരണക്കാരുടെ ജീവൻ ആണ് പോകുന്നത്.. ആദ്യം നായ പ്രേമികൾ അവറ്റകൾക്കൊപ്പം സഞ്ചരിക്കട്ടെ”- ഒരു വായനക്കാരന്‍ പ്രിയങ്കയുടെ ഈ നിര്‍ദേശത്തോട് പ്രതികരിക്കുന്നത് ഇങ്ങിനെയാണ്.

 

Tags: PriyankaSupreme Courtrabiesstreet dogsrahul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

News

ചിലർ അശുഭ വിശ്വാസികൾ, അവർ ആത്മനിർഭരതയെ ആക്ഷേപിക്കും; രാഹുലിന് എതിരേ മോദി

India

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

India

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.