Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജൈനമ്മയുടെ തിരോധാനം: നിര്‍ണായക തെളിവുകള്‍ ലഭിച്ചു; കൂടുതല്‍ സ്ത്രീകളെ വകവരുത്തിയതായി സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 09:39 am IST
in Kerala

ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മ(55)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ രണ്ടാം ഘട്ട തെളിവെടുപ്പില്‍ പ്രതി റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ സി. എം സെബാസ്റ്റ്യ(67)ന്റെ വീട്ടുവളപ്പില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. പത്തിലധികം അസ്ഥിക്ഷണങ്ങളും സാരിയുടെ ഭാഗവും ഷാളും ചെറിയ ബാഗും കൊന്തയുടെ ഭാഗവുമാണ് ലഭിച്ചത്. പള്ളിപ്പുറം ചങ്ങത്തറ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് പൂര്‍ത്തിയായത്.

കഴിഞ്ഞ തിങ്കളാഴ്ച പുരയിടത്തില്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് നടത്തിയ പരിശോധനയില്‍ തലയോട്ടിയും തുടയെല്ലും, ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടവും ലഭിച്ചിരുന്നു. ഈ ഭാഗത്തോട് ചേര്‍ന്നാണ് ഇന്നലെ കുഴിയെടുത്ത് വീണ്ടും പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്‌ച്ച കണ്ടെത്തിയത് കത്തിയ അസ്ഥികഷ്ണങ്ങളായിരുന്നു. ഇന്നലെ ലഭിച്ചത് ഇതിന്റെ ബാക്കിയാണോ എന്ന് വ്യക്തമായിട്ടില്ല. അന്വേഷണ സംഘം പറമ്പിലെ രണ്ട് കുളങ്ങളും കിണറും വറ്റിച്ച് മണ്ണ് വാരി നടത്തിയ പരിശോധനയില്‍ കുളത്തിന്റെ അടിത്തട്ടിലെ ചെളിയോടൊപ്പമാണ് ബാഗ്, സാരിയുടെ ഭാഗം, തുണി കഷ്ണങ്ങള്‍ എന്നിവ ലഭിച്ചത്. വീടീന്റെ മുന്‍ഭാഗത്ത് നിന്ന് കൊന്തയുടെ ഭാഗം പോലീസ് നായയാണ് കണ്ടെത്തിയത്. വീടിന് പിന്നിലെ സെപ്റ്റിക്ക് ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചില്ലെന്നാണ് സുചന. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള പരിശോധനയും നടത്തി. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള പോലീസിന്റെ കഡാവര്‍ നായ ഏയ്ഞ്ചലിനെ സ്ഥലത്തെത്തിച്ചും പരിശോധന നടത്തി. പരിശോധനാ സ്ഥലത്തേക്ക് പുറത്ത് നിന്ന് ആരെയും കടത്തി വിട്ടിരുന്നില്ലെങ്കിലും വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

സെബാസ്റ്റ്യനെ വീടിനുള്ളില്‍ ഇരുത്തിയ ശേഷമായിരുന്നു പരിശോധന. അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തെങ്കിലും തനിക്ക് പങ്കില്ലെന്നായിരുന്നു മറുപടി. വീടിനുള്ളില്‍ നിന്ന് രക്തക്കറയും കണ്ടെത്തി. കാടുകയറി പുരയിടം പൂര്‍ണമായി വെട്ടിത്തെളിച്ചാണ് പരിശോധന തുടങ്ങിയത്. കോട്ടയം ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തിലായിന്നു പരിശോധന. ആലപ്പുഴയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഈ സംഘമാണ് ബിന്ദു പത്മനാഭന്റെ തിരോധനം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. നേരത്തെ പുരയിടത്തില്‍ നിന്ന് ലഭിച്ച കത്തിക്കരിഞ്ഞ അസ്ഥി കഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനക്ക് കൈമാറിയിരുന്നു. ഇതിന്റെ ഫലം വരുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

സീരിയല്‍ കില്ലറെന്ന് സംശയം

ജയ്നനമ്മയെ കൂടാതെ ചേര്‍ത്തലയില്‍ നിന്ന് ദുരുഹ സാഹചര്യത്തില്‍ കാണാതായ ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്‍(47), ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡില്‍ വെളിയില്‍ ഹയറുമ്മ (ഐഷ-48 ) ചേര്‍ത്തല തെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡില്‍ വള്ളാകുന്നത്ത് വെളി സിന്ധു (43)എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജയ്നമ്മ, ബിന്ദു പത്മനാഭന്‍, ഹയറുമ്മ എന്നിവരുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സിന്ധുവുമായി ഇയാളെ ബന്ധിപ്പിക്കുന്ന സുചനകള്‍ ലഭിച്ചിട്ടില്ലൊന്നാണ് വിവരം. ജൈനമ്മയെ കാണാതായ ദിവസം ഇവരും സെബാസ്സ്യനും പള്ളിപ്പുത്തെ ഒരേ ടവര്‍ ലെക്കേഷനില്‍ ഉണ്ടായിരുന്നെന്ന പോലീസിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

 

Tags: Serial KillerJainamma's disappearanceCrucial evidence foundC. M. Sebastian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുന്ന വയോധികരെ കൊല്ലുന്ന സീരിയല്‍ കില്ലര്‍? പിടിയിലായ വിജു വിചിത്ര മനോനിലയുള്ള യുവാവോ?

Kerala

സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലറോ? സമീപ ജില്ലകളില്‍ നിന്ന് കാണാതായ സ്ത്രീകളുടെയും വിവര ശേഖരണത്തിന് പൊലീസ്

India

നൂറിലധികം പേരെ കൊന്ന് മുതലകൾക്ക് തീറ്റയായി നൽകി; പരോളിലിറങ്ങി മുങ്ങിയ മരണത്തിന്റെ ഡോക്ടർ പിടിയിൽ

ചാള്‍സ് ശോഭരാജിനെ ഗോവയില്‍ നിന്നും അറസ്റ്റ് െചയ്ത് കൊണ്ടുപോകുന്നു.
World

ചാള്‍സ് ശോഭരാജ് ഇന്ത്യയില്‍ തങ്ങാനില്ല ;ഖത്തര്‍ വഴി ഫ്രാന്‍സിലേക്ക് പറക്കാന്‍ തുടങ്ങി; ജീവന് ഭീഷണിയുള്ളതിനാല്‍ ഫ്രാന്‍സിലേക്കെന്ന് ഭാര്യ

World

ചാൾസ് ശോഭരാജ് ജയില്‍ മോചിതനാകുന്നു; മോചനത്തിന് വഴിയൊരുങ്ങുന്നത് നേപ്പാൾ സുപ്രീംകോടതിയുടെ ഉത്തരവ് വഴി; കോടതി തീരുമാനം പ്രായാധിക്യം മൂലം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.