Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം: എം. ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 04:57 am IST
in Kerala
പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ ദേശീയ അധ്യാപക പരിഷത്ത് സംഘടിപ്പിച്ച ധര്‍ണ സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ ദേശീയ അധ്യാപക പരിഷത്ത് സംഘടിപ്പിച്ച ധര്‍ണ സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസരംഗം മതനേതാക്കള്‍ക്ക് അടിയറ വെച്ച് വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാനാണ് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. പുതിയ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത ഇടതുപക്ഷ സര്‍ക്കാരിനെതിരെ ദേശീയ അധ്യാപക പരിഷത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് മത സംഘടനകളുമായല്ല. മതസംഘടനകള്‍ മതപരമായ കാര്യങ്ങളിലാണ് അഭിപ്രായം പറയേണ്ടത്. സമസ്തയെ വിദ്യാഭ്യാസ മന്ത്രി ഭയപ്പെടുന്നു. മതേതരവാദിയായ വിദ്യാഭ്യാസ മന്ത്രി സമസ്തയോട് അഭിപ്രായം ചോദിക്കുന്നത് അപഹാസ്യമാണെന്നും രമേശ് പറഞ്ഞു. ഓരോ വര്‍ഷം കഴിയുമ്പോഴും സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറഞ്ഞുവരുന്നു. സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും കഴിവുകേട്ട വിദ്യാഭ്യാസമന്ത്രിയാണ് ശിവന്‍കുട്ടി. ഒരുപാട് പ്രഗല്‍ഭന്മാരിരുന്ന കസേരയിലാണ് മന്ത്രി ശിവന്‍കുട്ടിയിരിക്കുന്നതെന്ന് ഓര്‍മിക്കണം. വിദ്യാഭ്യാസമന്ത്രിയായിരിക്കാന്‍ ശിവന്‍കുട്ടിയ്‌ക്ക് യോഗ്യതയില്ല. തൊഴില്‍വകുപ്പ് മന്ത്രിയായിരിക്കുന്നതാണ് നല്ലത്. അധ്യാപകരെ തൊഴിലാളികളെന്ന് വിളിച്ച് വിദ്യാഭ്യാസമന്ത്രി പരിഹസിക്കുകയാണ്.

കേരളത്തിലെ ഭൂരിപക്ഷ വിദ്യാലയങ്ങളും വലിയ ഗതികേടിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാലയങ്ങളില്‍ പലതും ശോചനീയാവസ്ഥയിലായ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായിയുള്ള കേന്ദ്രഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി പഠിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. വിദ്യാഭ്യാസ വകുപ്പ് അധ്യാപകരെ കൊണ്ട് കസര്‍ത്ത് കാണിക്കുന്നത് അവസാനിപ്പിക്കണം.

ഉച്ചഭക്ഷണ പദ്ധതി അധ്യാപകരുടെ തലയില്‍ കെട്ടിവെയ്‌ക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിന് പണം അനുവദിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ശരിയായ രീതിയില്‍ വിനിയോഗിക്കുന്നില്ല. അധ്യാപകരുടെ മേല്‍ അധിക ജോലി ഭാരം കെട്ടിവെയ്‌ക്കുകയാണ് പുതിയ നയങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ചെയ്യുന്നതെന്നും എം. ടി. രമേശ് പറഞ്ഞു.

ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന അധ്യക്ഷ കെ. സ്മിത അധ്യക്ഷയായി. കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എസ്. ഗോപകുമാര്‍, ഫെറ്റോ സംസ്ഥാന ട്രഷറര്‍ ജയപ്രസാദ്, എന്‍ടിയു വൈസ് പ്രസിഡന്റുമാരായ ജിഗി, പ്രഭാകരന്‍ നായര്‍, പാറം കോട് ബിജു, ബിന്ദു, കെ. രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ എ. വി. ഹരീഷ്, എ. അരുണ്‍കുമാര്‍, മേഖലാ സെക്രട്ടറിമാരായ ബൈജു സി, പി. ടി. പ്രദീപ്, കെ. കെ. രാജേഷ് മോഹന്‍, ജെ. ഹരീഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ കെ. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Tags: M.T Ramesheducation sector in KeralaAttempt to communalize
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

Kerala

സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ല: എം.ടി. രമേശ്

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

Kerala

രാഹുല്‍ ഒളിവിലിരുന്ന് കോണ്‍ഗ്രസ് നേതാക്കളെ ബ്ലാക്മെയില്‍ ചെയ്യുന്നു: എം.ടി. രമേശ്

Kerala

പി എം ശ്രീയിൽ പിണറായി ഭയന്നത് മത തീവ്രവാദ സംഘടനകളെ; ജമാ അത്തെ ഇസ്ലാമിക്കും പോപ്പുലർ ഫ്രണ്ടിനും മുന്നിൽ വീണ്ടും മുട്ടുകുത്തി: എം.ടി രമേശ്

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.