Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമപുത്രന്‍ കുശന്റെ പേരിട്ട പ്രൊജക്ട് കുശ ഇസ്രയേലിന്റെ അയേണ്‍ ഡോമിനെ വെല്ലുന്ന ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം

ഇസ്രയേലിന്റെ അയേണ്‍ ഡോമിനെ വെല്ലുന്ന വ്യോമപ്രതിരോധവുമായി ഇന്ത്യയുടെ പ്രൊജക്ട് കുശ പദ്ധതി മുന്നേറുന്നു. ശ്രീരാമചന്ദ്രന്റെയും സീതയുടെയും പുത്രനായ കുശന്റെ പേരാണ് ഈ പദ്ധതിക്ക് നല്‍കിയിരിക്കുന്നത്. കരുത്തിനും ശൗര്യത്തിനും പേര് കേട്ട കുശന്റെ പേര് നല്‍കിയതില്‍ നിന്നു തന്നെ ഈ വ്യോമപ്രതിരോധസംവിധാനത്തിന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കാനാവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 10:57 pm IST
in India, Defence
പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇസ്രയേലിന്റെ അയേണ്‍ ഡോമിനെ വെല്ലുന്ന വ്യോമപ്രതിരോധവുമായി ഇന്ത്യയുടെ പ്രൊജക്ട് കുശ പദ്ധതി മുന്നേറുന്നു. ശ്രീരാമചന്ദ്രന്റെയും സീതയുടെയും പുത്രനായ കുശന്റെ പേരാണ് ഈ പദ്ധതിക്ക് നല്‍കിയിരിക്കുന്നത്. കരുത്തിനും ശൗര്യത്തിനും പേര് കേട്ട കുശന്റെ പേര് നല്‍കിയതില്‍ നിന്നു തന്നെ ഈ വ്യോമപ്രതിരോധസംവിധാനത്തിന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കാനാവും.

ഒരു പക്ഷെ റഷ്യയില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്ന എസ് 400 എന്ന സുദര്‍ശന ചക്രയെപ്പോലും വെല്ലുന്ന വ്യോമപ്രതിരോധസംവിധാനമാക്കി പ്രൊജക്ട് കുശയെ മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധഗവേഷണ കമ്പനിയായ ഡിആര്‍ഡിഒ ശ്രമിക്കുന്നത്. ഇന്ത്യ ഇപ്പോള്‍ വ്യോമപ്രതിരോധത്തിന് ആശ്രയിക്കുന്നത് സുദര്‍ശന ചക്ര എന്ന് പേരിട്ടിരിക്കുന്ന റഷ്യയുടെ എസ് 400നെയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ പാകിസ്ഥാനില്‍ നിന്നും കുതിച്ചുവന്ന ചൈനയുടെ മിസൈലുകളെയും യുദ്ധജെറ്റുകളെയും നിര്‍വ്വീര്യമാക്കാന്‍ സുദര്‍ശനചക്ര എന്ന് പേരിട്ടിരിക്കുന്ന എസ് 400ന് സാധിച്ചു. പക്ഷെ യുദ്ധരംഗത്ത് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആയുധങ്ങളെ കൂടുതല്‍ ആശ്രയിച്ചാല്‍ കൂടുതല്‍ ഫലപ്രദമായി ശത്രുവിനെ നേരിടാന്‍ സാധിക്കും എന്ന ചിന്തയാണ് സ്വന്തമായി എസ് 400നേക്കാള്‍ കരുത്തുള്ള ഒരു വ്യോമപ്രതിരോധസംവിധാനം സൃഷ്ടിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ള ഭീഷണികൾ കണക്കിലെടുത്ത് ഇന്ത്യയ്‌ക്ക് നിലവിൽ ഇത്തരമൊരു ‘വ്യോമ പ്രതിരോധ സംവിധാനം’ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.

ഡ്രോണുകള്‍, മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍‍ എന്നിവയെ ഒരേ സമയം ഇല്ലാതാക്കാന്‍ കരുത്തുള്ള ഒരു വ്യോമപ്രതിരോധസംവിധാനം ഒരുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതില്‍ ശക്തമായ റഡാര്‍ സംവിധാനവും മൂുന്ന് നിരയില്‍ ആകാശത്ത് നിന്നുള്ള ഭീഷണികളെ നേരിടുന്ന മിസൈല്‍ സംവിധാനവുമുണ്ട്.

2028-29 ഓടെ ഈ വ്യോമപ്രതിരോധസംവിധാനത്തെ ഇന്ത്യന്‍ അതിര്‍ത്തികാക്കുന്നതിനായി എത്തിക്കാനാണ് പ്രൊജക്ട് കുശ പദ്ധതി പുരോഗമിക്കുന്നത്. 500 കിലോമീറ്റര്‍ വരെ അകലെയുള്ള ശത്രു മിസൈലിനെയും ഡ്രോണിനെയും യുദ്ധ ജെറ്റുകളെയും അടയാളപ്പെടുത്തുന്ന റഡാര്‍ സംവിധാനമാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഒരുക്കുന്നത്. ലോംഗ് റേഞ്ച് ബാറ്റില്‍ മാനേജ് മെന്‍റ് റഡാര്‍ (എല്‍ആര്‍ ബിഎംആര്‍) സംവിധാനമാണ് നിര്‍മ്മിക്കുക.

ശത്രുമിസൈലുകളെയും ഡ്രോണുകളെയും അടിച്ചിടാന്‍ മൂന്ന് റേഞ്ചിലുള്ള മിസൈലുകളും ഈ സംവിധാനത്തിലുണ്ടാകും. 150 കിലോമീറ്റര്‍, 250 കിലോമീറ്റര്‍, 350 കിലോമീറ്റര്‍ എന്നിങ്ങനെ മൂന്ന് റേഞ്ചുകളിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ലോംഗ് റേഞ്ച് സർഫേസ് ടു എയർ (എൽആർ-എസ്എഎം) മിസൈലുകള്‍ സജ്ജീകരിച്ച ഒരു കില്ലര്‍ വെഹിക്കിള്‍ ഈ വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉണ്ടാകും.

ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ‘ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ’ (ഡിആർഡിഒ) ആണ് പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി വികസിപ്പിക്കുക. ‘പ്രോജക്ട് കുശ’ പദ്ധതിക്ക് വേണ്ടി ഡിആർഡിഒ 21,700 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ശത്രുവിന്റെ ദീർഘദൂര ക്രൂയിസ് മിസൈലുകൾ, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ, ഡ്രോൺ ആക്രമണങ്ങൾ എന്നിവ തടയാൻ ഇത് പ്രാപ്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്രയേലിന്റെ അയേണ്‍ ഡോം, യുഎസിന്റെ പേട്രിയറ്റ് മിസൈല്‍, റഷ്യയുടെ എസ് 400 എന്നിവയെ വെല്ലുന്ന വ്യോമപ്രതിരോധസംവിധാനമായിരിക്കും പ്രൊജക്ട് കുശ വഴി ഇന്ത്യ വികസിപ്പിക്കുക.

റഡാർ മുഖേന ലക്ഷ്യങ്ങൾ തിരിച്ചറിയുക, ആ ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ നീങ്ങുക, ശത്രു അയയ്‌ക്കുന്ന മിസൈൽ ആക്രമണങ്ങളെ തടസപ്പെടുത്തുക ഈ ദൗത്യങ്ങളെല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം ചെയ്യും. ഒരേസമയം ഒന്നിലധികം മിസൈലുകൾ വെടിവച്ചിടുന്നതിൽ മിടുക്കുള്ളതാണ് ഇസ്രയേലിന്റെ അയേണ്‍ ഡോം. ഇത് ശത്രു മിസൈലിനെ തിരിച്ചറിയുകയും വായുവിൽ വച്ചുതന്നെ നശിപ്പിക്കുകയും ചെയ്യുന്നു. അയൺ ഡോം ഒരു മൾട്ടി-ലെയർ മിസൈൽ പ്രതിരോധ സംവിധാനമാണ്. ശത്രുവിന്റെ മിസൈല്‍ ആക്രമണങ്ങള്‍, യുദ്ധ മാനേജ്മെന്‍റ്, ആയുധ നിയന്ത്രണ സംവിധാനം, ഇന്‍റർസെപ്റ്റർ മിസൈലുകൾ എന്നിവ തിരിച്ചറിയുന്നതിനുള്ള റഡാർ സംവിധാനവും അയേണ്‍ ഡോമിലുണ്ട്. ശത്രുക്കളിൽ നിന്ന് വായുവിലൂടെ വരുന്ന മിസൈലുകൾ തിരിച്ചറിയുകയും അതിന്റെ സഞ്ചാരപഥം തിരിച്ചറിഞ്ഞ് ജനവാസ കേന്ദ്രങ്ങളിലേക്ക് അയച്ചതായി തോന്നിയാൽ വായുവിൽ വെച്ച് തന്നെ അവയെ നശിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് അയൺ ഡോം പ്രവർത്തിക്കുന്നത്. ഇതേ ജോലികള്‍ എല്ലാം അതിനേക്കാള്‍ ഭംഗിയായി ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം നിര്‍വ്വഹിക്കുന്ന തരത്തിലുള്ള ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് ഡിആര്‍ഡിഒ അവകാശപ്പെടുന്നു.

Tags: Iron domemissileRadarDRDOBELAir defence systemProject Kusha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

ശത്രുക്കളുടെ മേൽ തീമഴ പെയ്യിക്കാൻ ഇനി രുദ്രം-II മിസൈൽ ; ഡിആർഡിഒയുടെ പരീക്ഷണം വിജയകരം

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)
India

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.