Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ലോകത്തിലെ ഒരു നേതാവും ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ആവശ്യപ്പെട്ടിട്ടില്ല, കോൺഗ്രസിന്റെ സ്വരം പാകിസ്ഥാനെപ്പോലെ ; ലോക്‌സഭയിൽ പ്രധാനമന്ത്രി

പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയതിൽ പോലും പ്രതിപക്ഷം രാഷ്‌ട്രീയം അന്വേഷിക്കുകയായിരുന്നു. അവരുടെ സ്വാർത്ഥ രാഷ്‌ട്രീയത്തിനായി അവർ എന്നെ ലക്ഷ്യം വച്ചു. പക്ഷേ അവരുടെ പ്രസ്താവനകൾ യഥാർത്ഥ്യത്തിൽ രാജ്യത്തിന്റെ സുരക്ഷാ സേനയുടെ മനോവീര്യം കുറയ്‌ക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രി ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 10:35 am IST
inIndia

ന്യൂദൽഹി : കോൺഗ്രസ് പാകിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഒരു നേതാവും ഇന്ത്യയോട് ‘ഓപ്പറേഷൻ സിന്ദൂർ’ നിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ചൊവ്വാഴ്ച അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി. കോൺഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി മോദി ഈ ഓപ്പറേഷനിൽ ലോകം മുഴുവൻ നടപടിയെ പിന്തുണച്ചെങ്കിലും സൈനികരുടെ വീര്യത്തിന് പ്രധാന പ്രതിപക്ഷ പാർട്ടിയുടെ പിന്തുണ ലഭിച്ചില്ലെന്ന് പറഞ്ഞു.

ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി പറഞ്ഞ പ്രധാന കാര്യങ്ങൾ നോക്കാം…

1. പഹൽഗാം ആക്രമണം ഇന്ത്യയെ അക്രമത്തിന്റെ തീയിലേക്ക് തള്ളിവിടാനുള്ള ആസൂത്രിത ശ്രമമായിരുന്നു, ഇന്ത്യയിൽ കലാപം വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയായിരുന്നു അത്. രാജ്യം ഐക്യത്തോടെ ആ ഗൂഢാലോചന പരാജയപ്പെടുത്തിയതിന് ഇന്ന് ഞാൻ ജനങ്ങളോട് നന്ദി പറയുന്നു.

2. നിശ്ചയിച്ച ലക്ഷ്യത്തിന് അനുസൃതമായി ഏപ്രിൽ 22-ലെ ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം 22 മിനിറ്റിനുള്ളിൽ പ്രതികാരം ചെയ്തുവെന്ന് ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പരാമർശിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇതുവരെ എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിൽ എത്തിച്ചേരുന്ന ഒരു തന്ത്രമാണ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി സൈന്യം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ഈ സാങ്കേതികവിദ്യയുടെ യുഗത്തിൽ നമുക്ക് എത്രമാത്രം നഷ്ടം സംഭവിക്കുമായിരുന്നുവെന്ന് എളുപ്പത്തിൽ നമുക്ക് ഊഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

3. ഈ ഓപ്പറേഷൻ സമയത്താണ് ലോകം ആദ്യമായി സ്വാശ്രയ ഇന്ത്യയുടെ ശക്തി തിരിച്ചറിഞ്ഞതെന്നും ഇന്ത്യയിൽ നിർമ്മിച്ച ഡ്രോണുകളും മിസൈലുകളും പാകിസ്ഥാൻ ആയുധങ്ങളെ തുറന്നുകാട്ടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുമ്പും രാജ്യത്ത് ഭീകരവാദ സംഭവങ്ങൾ നടന്നിരുന്നുവെന്നും എന്നാൽ പിന്നീട് അവരുടെ സൂത്രധാരന്മാർ നിസ്സംഗത പാലിക്കുകയും കൂടുതൽ തയ്യാറെടുപ്പുകളിൽ മുഴുകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും ആക്രമണത്തിനുശേഷം അവർക്ക് ഇപ്പോൾ ഉറക്കം ലഭിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

4. ഇന്ത്യയ്‌ക്കെതിരെ ഒരു ഭീകരാക്രമണം ഉണ്ടായാൽ നമ്മുടെ സ്വന്തം രീതിയിൽ നമുക്ക് ഉതകുന്ന സമയത്ത് ആക്രമണം നടത്തുമെന്ന് അവർക്കിപ്പോൾ അറിയാം. ഒരു ആണവ ബ്ലാക്ക്‌മെയിലിംഗും ഇപ്പോൾ പ്രവർത്തിക്കില്ലെന്നും, തീവ്രവാദികളെയും ഭീകരതയുടെ യജമാനന്മാരെയും സംരക്ഷിക്കുന്ന സർക്കാരിനെ വെവ്വേറെ നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

5. ഇന്ത്യയുടെ സുരക്ഷയ്‌ക്കായി നടപടിയെടുക്കുന്നത് ലോകത്തിലെ ഒരു രാജ്യവും തടഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഐക്യരാഷ്‌ട്രസഭയിലെ 193 രാജ്യങ്ങളിൽ മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.  ഈ ഓപ്പറേഷന് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു, പക്ഷേ എന്റെ രാജ്യത്തെ വീരന്മാരുടെ വീരത്വത്തിന് കോൺഗ്രസിന്റെ പിന്തുണ ലഭിച്ചില്ല എന്നത് നിർഭാഗ്യകരമാണെന്ന് കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

6. പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയതിൽ പോലും പ്രതിപക്ഷം രാഷ്‌ട്രീയം അന്വേഷിക്കുകയായിരുന്നു. അവരുടെ സ്വാർത്ഥ രാഷ്‌ട്രീയത്തിനായി അവർ എന്നെ ലക്ഷ്യം വച്ചു. പക്ഷേ അവരുടെ പ്രസ്താവനകൾ യഥാർത്ഥ്യത്തിൽ രാജ്യത്തിന്റെ സുരക്ഷാ സേനയുടെ മനോവീര്യം കുറയ്‌ക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവർക്ക് വാർത്തകളിൽ ഇടം നേടാൻ കഴിയും, പക്ഷേ രാജ്യത്തെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

7. സർജിക്കൽ സ്ട്രൈക്കിനും വ്യോമാക്രമണത്തിനും ശേഷവും കോൺഗ്രസ് നേതാക്കൾ സൈന്യത്തോട് തെളിവ് ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു. ചിലർ സൈന്യത്തിന്റെ വസ്തുതകൾക്ക് പകരം പാകിസ്ഥാന്റെ തെറ്റായ പ്രചാരണം പ്രചരിപ്പിക്കുന്നതിൽ തിരക്കിലാണ്. അതേസമയം ഇന്ത്യയുടെ നിലപാട് എല്ലായ്‌പ്പോഴും വ്യക്തമാണ് എന്ന് അദ്ദേഹം പറഞ്ഞു. മെയ് 6-7 തീയതികളിൽ രാത്രി ഓപ്പറേഷൻ സിന്ദൂരിനു കീഴിൽ സൈനിക നടപടി നടത്തിയ ശേഷം മെയ് 7 ന് രാവിലെ നടന്ന പത്രസമ്മേളനത്തിൽ സൈന്യം തീവ്രവാദികളെയും അവരുടെ യജമാനന്മാരെയും അവരുടെ താവളങ്ങളെയും നശിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും ഞങ്ങൾ ഞങ്ങളുടെ ജോലി പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

8. മെയ് 9 ന് പാകിസ്ഥാൻ ആയിരത്തോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വലിയ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെ ചിതറിച്ചുവെന്നും മോദി പറഞ്ഞു. ഈ മിസൈലുകൾ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് പതിച്ചിരുന്നെങ്കിൽ അവ ഭയാനകമായ നാശത്തിന് കാരണമാകുമായിരുന്നു. ഇന്ത്യ അവയെ ആകാശത്ത് തന്നെ നശിപ്പിച്ചു. രാജ്യത്തെ ഓരോ പൗരനും ഇതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

9. പാകിസ്ഥാൻ ആദംപൂർ വ്യോമതാവളം ആക്രമിച്ചുവെന്ന നുണ പ്രചരിപ്പിച്ചു. പക്ഷേ അടുത്ത ദിവസം തന്നെ ഞാൻ ആദംപൂരിലെത്തി അവരുടെ നുണ തുറന്നുകാട്ടി എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Tags: modipakistancongressloksabhaPahalgam terrorist attackOperation Sindoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.