Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എര്‍ദോഗാന്‍-ഹമാസ് ബന്ധം:തെളിവുകള്‍ പുറത്ത്;13 വയസ്സുള്ള ഇസ്രയേലി പെണ്‍കുട്ടികളുടെ ഫോട്ടോയെടുത്ത തുര്‍ക്കി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹമാസിനെ പിന്തുണയ്‌ക്കുന്ന തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനെതിരെ തിരിഞ്ഞ് ഇസ്രയേല്‍. ഹമാസിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്ന കുറ്റം ആരോപിച്ച് ഇസ്രയേലിലുള്ള തുര്‍ക്കിഎംബസിയിലെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഇസ്രയേല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 09:28 pm IST
inWorld
തുര്‍ക്കി പ്രസി‍ഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

തുര്‍ക്കി പ്രസി‍ഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ന്യൂദല്‍ഹി: ഹമാസിനെ പിന്തുണയ്‌ക്കുന്ന തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനെതിരെ തിരിഞ്ഞ് ഇസ്രയേല്‍. ഹമാസിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്ന കുറ്റം ആരോപിച്ച് ഇസ്രയേലിലുള്ള തുര്‍ക്കിഎംബസിയിലെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഇസ്രയേല്‍.

ഇതിനിടെ എര്‍ദോഗാന്‍-ഹമാസ് ബന്ധത്തിന്റെ തെളിവുകള്‍ പുറത്തുവരികയാണ്. ഹമാസ് നേതാവ് ഹാനിയെയെ തുര്‍ക്കി പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാന്‍ എര്‍ദോഗാന്‍ ക്ഷണിച്ചിരുന്നു. ഹമാസുമായി 20 വര്‍ഷത്തെ ബന്ധമുള്ളതായി എര്‍ദോഗാന്‍ പരസ്യപ്രസ്താവന നടത്തിയതും പുറത്തുവന്നിരിക്കുകയാണ്. അതിനിടെയാണ് ഇസ്രയേലിലെ ബീച്ചില്‍ 13 കാരികളായ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മൊബൈല്‍ ഉപയോഗിച്ച് രഹസ്യമായി എടുക്കാന്‍ ശ്രമിച്ച തുര്‍ക്കി എംബസി ഉദ്യോഗസ്ഥനെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹമാസിനെതിരെ ഗാസയില്‍ ഇസ്രയേല്‍ യുദ്ധം ചെയ്യുകയാണ്. അതിനിടയിലാണ് പൊടുന്നനെ ഇസ്രയേലിലെ തുര്‍ക്കി എംബസിയിലെ ഒരു ഉദ്യോഗസ്ഥനെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തത്. ഇസ്രയേലിനെതിരെ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന സംശയത്തെ തുടര്‍ന്നാണ് ഇസ്രയേലിലെ തുര്‍ക്കി എംബസിയിലെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതെന്ന് അറിയുന്നു.

13കാരികളായ ഇസ്രയേലി പെണ്‍കുട്ടികളുടെ ഫോട്ടോ പകര്‍ത്തുന്നത് എന്തിന്?

ഇസ്രയേലിലെ ടെല്‍ അവീവില്‍ അടച്ചിട്ട മുറിയില്‍ നിന്നും രഹസ്യമായി 13 വയസ്സായ ഇസ്രയേല്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ഈ തുര്‍ക്കി ഉദ്യോഗസ്ഥന്‍ എടുത്തുതയാി പറയുന്നു. ടെല്‍ അവീവിലെ ഫ്രിഷ് മാന്‍ എന്ന ബീച്ചിലെ 13 വയസ്സുള്ള ഇസ്രയേല്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ആണ് ഒരാള്‍ എടുത്തുകൊണ്ടേയിരിക്കുന്നതായി പരാതി ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ഇസ്രയേല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ തുര്‍ക്കി എംബസിയിലെ ഉദ്യോഗസ്ഥനാണെന്ന് അറിയുന്നത്. വാതിലിന് പിന്നില്‍ മറഞ്ഞു നിന്ന് ഒരാള്‍ മൊബൈല്‍ ഫോണില്‍ തന്റെ ഫോട്ടോയെടുക്കുന്നതായി എന്ന് ഒരു ഇസ്രയേലി പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പരാതി കിട്ടിയ ഉടന്‍ ഇസ്രയേല്‍ പൊലീസ് ഇയാളെ പിടികൂടി. പിന്നീട് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു.

ഇതോടെ ഇസ്രയേല്‍-തുര്‍ക്കി ബന്ധം മോശമായ നിലയിലേക്ക് പോവുകയാണ്. ഇസ്രയേലിന് തുര്‍ക്കിയ്‌ക്കെതിരെ അവിശ്വാസവും സംശയവും ഉണ്ട്. ഇറാന്‍, ഗാസ, വെസ്റ്റ് ബാങ്ക്, യെമന്‍, ലബനോന്‍- ഇസ്രയേല്‍ യുദ്ധം ചെയ്തത് ഈ ഇസ്ലാമിക ശക്തികളോടാണ്. ഇതിനിടെയാണ് തുര്‍ക്കിയെക്കുറിച്ച് ഇസ്രയേലില്‍ സംശയം ഉയരുന്നത്. തുര്‍ക്കി പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാന്‍ എര്‍ദോഗാന്‍ ഹമാസ് നേതാവ് ഹാനിയയെ ക്ഷണിച്ചിരുന്നതായി വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ഹമാസുമായി രണ്ട് ദശകത്തിലധികമായി ബന്ധമുണ്ടെന്ന് എര്‍ദോഗാന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് ഈ അറസ്റ്റ്. ഹമാസിന്റെ മേധാവി ഹാനിയെയെ സ്വന്തം കുടുംബാംഗം പോലെ കരുതുന്ന നേതാവാണ് എര്‍ദോഗാന്‍.പക്ഷെ അതിന് തൊട്ടുമുന്‍പാണ് ഇസ്രയേല്‍ ഹാനിയയെ വധിച്ചത്. ഇസ്രയേലിനെതിരെ പൊരുതുന്ന, പലസ്തീനികള്‍ക്ക് വേണ്ടിയുള്ള നീതിയുടെ ശബ്ദമായാണ് തുര്‍ക്കി ഹമാസിനെ കാണുന്നത്. ഹമാസിന്റെ ഉദ്യോഗസ്ഥരെ ആദ്യമൊക്കെ രഹസ്യമായും പിന്നീട് പരസ്യമായും തുര്‍ക്കി സ്വീകരിച്ചിരുന്നുവെന്ന് ഒരു തിങ്ക് ടാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.

എര്‍ദോഗാന്‍: യുദ്ധക്കൊതിയനായ മതഭ്രാന്തന്‍

ഏറ്റവും വലിയ യുദ്ധക്കൊതിയനും മതഭ്രാന്തനുമായാണ് എര്‍ദോഗാന്‍ അറിയപ്പെടുന്നത്. യുഎസില്‍ ആര് ഭരിച്ചാലും അവര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന ആളുമാണ് എര്‍ദോഗാന്‍. അത് വഴി യുഎസിന്റെ സഹായങ്ങള്‍ പല വിധത്തില്‍ ഒപ്പിച്ചെടുക്കാറുമുണ്ട് എര്‍ദോഗാന്‍. അത് ആയുധമായാലും ശരി, മറ്റ് രീതിയിലുള്ള പിന്തുണയായാലും ശരി. സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയ്‌ക്ക് സഹായം ചെയ്തത് എര്‍ദോഗാനാണ്. എന്തിന് ട്രംപിന് വേണ്ടി ഇറാന്‍ നേതാവ് ആയത്തൊള്ള ഖമനേയിക്കെതിരെ ചാരപ്രവര്‍ത്തനം നടത്തിയിരുന്നു എര്‍ദോഗാന്‍. തുര്‍ക്കിക്കാരാണ് ഇറാനില്‍ നുഴഞ്ഞുകയറി പല രഹസ്യവിവരങ്ങളും ചോര്‍ത്തിയതത്രെ. ആയത്തൊള്ള ഖമനേയി ഷിയാ നേതാവായതിനാല്‍ എര്‍ദോഗാന്റെ ശത്രുവാണ്. എര്‍ദോഗാന്‍ ഷിയ മുസ്ലിമാണ്. അതുകൊണ്ടാണ് പാകിസ്ഥാന്‍ എന്ന സുന്നി രാജ്യത്തിന് വേണ്ടി എര്‍ദോഗാന്‍ ഇന്ത്യയ്‌ക്കെതിരെ ചാടിയിറങ്ങിയത്.

തുര്‍ക്കി ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇസ്രയേലിന് ആശങ്ക

നേരത്തെ എഫ് 35 എന്ന ബോംബര്‍ വിമാനം എര്‍ദോഗാന് നല്‍കുന്നതിനെ ഇസ്രയേല്‍ എതിര്‍ത്തിരുന്നു. ഇന്നല്ലെങ്കില്‍ നാളെ തങ്ങള്‍ക്കെതിരെ തിരിയാന്‍ സാധ്യതയുള്ള ഒരു ശക്തിയായാണ് ഇസ്രയേല്‍ എര്‍ദോഗാനെ കാണുന്നത്. അതിന് പിന്നാലെ ജര്‍മ്മനിയില്‍ നിന്നും അഞ്ചാം തലമുറ യുദ്ധവിമാനമായ ടൈഫൂണ്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് എര്‍ദോഗാന്‍. യുകെ, ജര്‍മ്മനി, ഇറ്റലി എന്നീ മൂന്ന് നേറ്റോ രാജ്യങ്ങള്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ് ടൈഫൂണ്‍. ഈ യുദ്ധവിമാനങ്ങള്‍ തുര്‍ക്കിക്ക് നല്‍കാമെന്ന് സമ്മതിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ഏകദേശം 40 ടൈഫൂണുകളാണ് തുര്‍ക്കിവാങ്ങാന്‍ ഒരുങ്ങുന്നത്. ഇതിനെതിരെയും ഇസ്രയേല്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഈ മിഡില്‍ ഈസ്റ്റ് പ്രദേശത്തെ ആയുധ ശക്തിയിലുള്ള തുല്യത നഷ്ടപ്പെടുത്തുമെന്നാണ് ഇസ്രയേല്‍ പ്രതികരിച്ചിരിക്കുന്നത്.

Tags: Typhoon fighterjetBenjamin NetanyahuRecep Tayyip ErdoganNetanyahuF35ErdoganIsraelTurkeyTurkeyvsIsrael
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)
India

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

India

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.