Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയിച്ചാല്‍ മിണ്ടില്ല, തോല്‍ക്കുമ്പോള്‍ ഇലക്ഷന്‍ കമ്മീഷന് കുറ്റം; വോട്ടര്‍പട്ടികയിലെ അന്യരാജ്യക്കാരെ നീക്കുന്നതില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥന്‍

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ ബംഗ്ലാദേശികളും നേപ്പാളികളും രോഹിംഗ്യകളും സ്ഥാനം പിടിച്ചെന്ന പരാതിയെതുടര്‍ന്ന് സുപ്രീംകോടതി വിധിപ്രകാരം പുനപരിശോധന നടത്തുന്ന ഇലക്ഷന്‍ കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യയോഗ്യത തകര്‍ക്കുക എന്ന ജോര്‍ജ്ജ് സോറോസ് എന്‍ജിഒകള്‍ക്ക് നല്കിയിരിക്കുന്ന അജണ്ട നടപ്പാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം സാമൂഹ്യ കലാപം സൃഷ്ടിക്കലാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 10:28 pm IST
inIndia
FILE- RAHUL GANDHI

FILE- RAHUL GANDHI

പട് ന:  ബീഹാറിലെ വോട്ടര്‍പട്ടികയില്‍ ബംഗ്ലാദേശികളും നേപ്പാളികളും രോഹിംഗ്യകളും സ്ഥാനം പിടിച്ചെന്ന പരാതിയെതുടര്‍ന്ന് സുപ്രീംകോടതി വിധിപ്രകാരം പുനപരിശോധന നടത്തുന്ന ഇലക്ഷന്‍ കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യയോഗ്യത തകര്‍ക്കുക എന്ന ജോര്‍ജ്ജ് സോറോസ് എന്‍ജിഒകള്‍ക്ക് നല്കിയിരിക്കുന്ന അജണ്ട നടപ്പാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം സാമൂഹ്യ കലാപം സൃഷ്ടിക്കലാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

പക്ഷെ ബംഗ്ലാദേശിലേതുപോലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുത്തൊന്നും രാഹുല്‍ ഗാന്ധിക്കോ ഭിന്നിച്ചുനില്‍ക്കുന്ന പ്രതിപക്ഷപാര്‍ട്ടികള്‍ക്കോ ഇല്ലെങ്കിലും രാഹുല്‍ ഗാന്ധി ജോര്‍ജ്ജ് സോറോസ് അജണ്ടയുമായി മുന്നേറുകയാണ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി 4.1 ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ രാഹുലിന് ഇലക്ഷന്‍ കമ്മീഷനെക്കുറിച്ച് അഭിപ്രായഭിന്നതയില്ല. ഇപ്പോള്‍ ബിഹാറില്‍ അന്യരാജ്യങ്ങളില്‍ നിന്നും നുഴഞ്ഞുകയറിയ ബംഗ്ലാദേശികളും നേപ്പാളികളും മ്യാന്‍മറിലെ രോഹിംഗ്യകളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ ബീഹാറിലെ വോട്ടര്‍പട്ടിക രണ്ടാമതും പരിശോധിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യമുയര്‍ത്തി. സുപ്രീംകോടതിയും സ്പെഷ്യന്‍ ഇന്‍റന്‍സീവ് റിവിഷന്‍ (എസ് ഐആര്‍) നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ വിദേശികളായ കള്ളവോട്ടര്‍മാരെ പുറന്തള്ളാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം നടത്തുന്ന എസ് ഐആര്‍ പ്രക്രിയയ്‌ക്ക് രാഹുല്‍ ഗാന്ധി എതിരാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന കക്ഷിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയിരിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ഇതിനെ അധിക്ഷേപിക്കുന്നത്. അതായത് രാഹുല്‍ ഗാന്ധിയ്‌ക്ക് ഈ അനധികൃത വിദേശവോട്ടര്‍മാര്‍ കൂടി ഉള്‍പ്പെട്ട ലിസ്റ്റാണ് വേണ്ടതെന്ന് അര്‍ത്ഥം. തുടര്‍ച്ചയായി ഇലക്ഷന്‍ കമ്മീഷന് നേരെ സംശയം പ്രകടിപ്പിക്കുക വഴി തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകര്‍ക്കുക എന്ന അന്തിമലക്ഷ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. അതുവഴി രാജ്യത്ത് പിന്നീട് വിദ്യാര്‍ത്ഥിസമൂഹത്തെയും യുവാക്കളെയും അഴിച്ചുവിട്ട് സാമൂഹികകലാപം നടത്തുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. പക്ഷെ ബിജെപി ഭരിയ്‌ക്കുന്ന ഇന്ത്യയില്‍ ഇത് എത്രത്തോളം സാധ്യമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഈ സാമൂഹിക കലാപത്തിലൂടെയല്ലാതെ, സത്യസന്ധമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തില്‍ വരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയ്‌ക്കറിയാം.

“എസ് ഐആര്‍ പ്രക്രിയ വഴി ബിജെപിയ്‌ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ വോട്ടുകള്‍ റദ്ദുചെയ്യുകയാണ്. എസ് ഐആര്‍ എന്ന പേരില്‍ വോട്ടുകള്‍ മോഷ്ടിക്കുക അതാണ് ലക്ഷ്യം.”- രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിയ്‌ക്കുന്നു. ബീഹാറിലേക്ക് നുഴഞ്ഞുകയറിയ വിദേശപൗരന്മാരുടെ വോട്ടുകള്‍ റദ്ദുചെയ്തതിനെയാണ് രാഹുല്‍ ഗാന്ധി ഈ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്. അതായത് കോണ്‍ഗ്രസും തേജസ്വി യാദവിന്റെ രാഷ്‌ട്രീയ ജനതാദളും ആസൂത്രിതമായി ചേര്‍ത്തിയ കള്ളവോട്ടുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ സൂക്ഷമ പുനപരിശോധന നടത്തി തള്ളുന്നതില്‍ അസ്വസ്ഥരാണ് രാഹുലും തേജസ്വി യാദവും.

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ പെട്ട 7.89 കോടി വോട്ടര്‍മാരില്‍ ആകെ 83 ശതമാനം പേരുടെ എന്യുമറേഷന്‍ പട്ടിക മാത്രമാണ് സൂക്ഷ കര്‍ശന പരിശോധനയില്‍ ഇലക്ഷന്‍ കമ്മീഷന് കണ്ടെടുക്കാനായിട്ടുള്ളത്. അതായത് യഥാര്‍ത്ഥത്തില്‍ അര്‍ഹരായ 6.6 കോടി വോട്ടര്‍മാരെ ഉള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 0.73 ശതമാനം പേര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുകള്‍ ഉള്ളവരാണ്. 1.59 ശതമാനം പേര്‍ മരിച്ചുപോയവരാണ്. ബാക്കി 2.2 ശതമാനം പേര്‍ വീടുപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവരാണ്. ബാക്കിയുള്ള 11.82 ശതമാനം പേരും എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച് വരികയാണ്.

243 പേരുളള ബീഹാര്‍ നിയമസഭയില്‍ ഇപ്പോള്‍ 131 സീറ്റുകളാണ് എന്‍ഡിഎക്കുള്ളത്. ബിജെപി (80), ജെഡിയു (45), എച്ച് എഎം (എസ് ) 4, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് ഭരണപക്ഷത്തെ എംഎല്‍എമാര്‍. ഇന്ത്യാ ബ്ലോക്കിന് 111 എംഎല്‍എമാരുണ്ട്. ആര്‍ജെഡി (77), കോണ്‍ഗ്രസ് 19, സിപിഐ (എംഎല്‍) 11, സിപിഎം2, സിപിഐ2 എന്നിങ്ങനെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍.

Tags: Rahul GandhiElection CommissionNitish KumarBihar assembly electionsforeign voters
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.