Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയിച്ചാല്‍ മിണ്ടില്ല, തോല്‍ക്കുമ്പോള്‍ ഇലക്ഷന്‍ കമ്മീഷന് കുറ്റം; വോട്ടര്‍പട്ടികയിലെ അന്യരാജ്യക്കാരെ നീക്കുന്നതില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥന്‍

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ ബംഗ്ലാദേശികളും നേപ്പാളികളും രോഹിംഗ്യകളും സ്ഥാനം പിടിച്ചെന്ന പരാതിയെതുടര്‍ന്ന് സുപ്രീംകോടതി വിധിപ്രകാരം പുനപരിശോധന നടത്തുന്ന ഇലക്ഷന്‍ കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യയോഗ്യത തകര്‍ക്കുക എന്ന ജോര്‍ജ്ജ് സോറോസ് എന്‍ജിഒകള്‍ക്ക് നല്കിയിരിക്കുന്ന അജണ്ട നടപ്പാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം സാമൂഹ്യ കലാപം സൃഷ്ടിക്കലാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 10:28 pm IST
in India
FILE- RAHUL GANDHI

FILE- RAHUL GANDHI

പട് ന:  ബീഹാറിലെ വോട്ടര്‍പട്ടികയില്‍ ബംഗ്ലാദേശികളും നേപ്പാളികളും രോഹിംഗ്യകളും സ്ഥാനം പിടിച്ചെന്ന പരാതിയെതുടര്‍ന്ന് സുപ്രീംകോടതി വിധിപ്രകാരം പുനപരിശോധന നടത്തുന്ന ഇലക്ഷന്‍ കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യയോഗ്യത തകര്‍ക്കുക എന്ന ജോര്‍ജ്ജ് സോറോസ് എന്‍ജിഒകള്‍ക്ക് നല്കിയിരിക്കുന്ന അജണ്ട നടപ്പാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം സാമൂഹ്യ കലാപം സൃഷ്ടിക്കലാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

പക്ഷെ ബംഗ്ലാദേശിലേതുപോലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുത്തൊന്നും രാഹുല്‍ ഗാന്ധിക്കോ ഭിന്നിച്ചുനില്‍ക്കുന്ന പ്രതിപക്ഷപാര്‍ട്ടികള്‍ക്കോ ഇല്ലെങ്കിലും രാഹുല്‍ ഗാന്ധി ജോര്‍ജ്ജ് സോറോസ് അജണ്ടയുമായി മുന്നേറുകയാണ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി 4.1 ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ രാഹുലിന് ഇലക്ഷന്‍ കമ്മീഷനെക്കുറിച്ച് അഭിപ്രായഭിന്നതയില്ല. ഇപ്പോള്‍ ബിഹാറില്‍ അന്യരാജ്യങ്ങളില്‍ നിന്നും നുഴഞ്ഞുകയറിയ ബംഗ്ലാദേശികളും നേപ്പാളികളും മ്യാന്‍മറിലെ രോഹിംഗ്യകളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ ബീഹാറിലെ വോട്ടര്‍പട്ടിക രണ്ടാമതും പരിശോധിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യമുയര്‍ത്തി. സുപ്രീംകോടതിയും സ്പെഷ്യന്‍ ഇന്‍റന്‍സീവ് റിവിഷന്‍ (എസ് ഐആര്‍) നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ വിദേശികളായ കള്ളവോട്ടര്‍മാരെ പുറന്തള്ളാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം നടത്തുന്ന എസ് ഐആര്‍ പ്രക്രിയയ്‌ക്ക് രാഹുല്‍ ഗാന്ധി എതിരാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന കക്ഷിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയിരിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ഇതിനെ അധിക്ഷേപിക്കുന്നത്. അതായത് രാഹുല്‍ ഗാന്ധിയ്‌ക്ക് ഈ അനധികൃത വിദേശവോട്ടര്‍മാര്‍ കൂടി ഉള്‍പ്പെട്ട ലിസ്റ്റാണ് വേണ്ടതെന്ന് അര്‍ത്ഥം. തുടര്‍ച്ചയായി ഇലക്ഷന്‍ കമ്മീഷന് നേരെ സംശയം പ്രകടിപ്പിക്കുക വഴി തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകര്‍ക്കുക എന്ന അന്തിമലക്ഷ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. അതുവഴി രാജ്യത്ത് പിന്നീട് വിദ്യാര്‍ത്ഥിസമൂഹത്തെയും യുവാക്കളെയും അഴിച്ചുവിട്ട് സാമൂഹികകലാപം നടത്തുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. പക്ഷെ ബിജെപി ഭരിയ്‌ക്കുന്ന ഇന്ത്യയില്‍ ഇത് എത്രത്തോളം സാധ്യമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഈ സാമൂഹിക കലാപത്തിലൂടെയല്ലാതെ, സത്യസന്ധമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തില്‍ വരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയ്‌ക്കറിയാം.

“എസ് ഐആര്‍ പ്രക്രിയ വഴി ബിജെപിയ്‌ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ വോട്ടുകള്‍ റദ്ദുചെയ്യുകയാണ്. എസ് ഐആര്‍ എന്ന പേരില്‍ വോട്ടുകള്‍ മോഷ്ടിക്കുക അതാണ് ലക്ഷ്യം.”- രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിയ്‌ക്കുന്നു. ബീഹാറിലേക്ക് നുഴഞ്ഞുകയറിയ വിദേശപൗരന്മാരുടെ വോട്ടുകള്‍ റദ്ദുചെയ്തതിനെയാണ് രാഹുല്‍ ഗാന്ധി ഈ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്. അതായത് കോണ്‍ഗ്രസും തേജസ്വി യാദവിന്റെ രാഷ്‌ട്രീയ ജനതാദളും ആസൂത്രിതമായി ചേര്‍ത്തിയ കള്ളവോട്ടുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ സൂക്ഷമ പുനപരിശോധന നടത്തി തള്ളുന്നതില്‍ അസ്വസ്ഥരാണ് രാഹുലും തേജസ്വി യാദവും.

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ പെട്ട 7.89 കോടി വോട്ടര്‍മാരില്‍ ആകെ 83 ശതമാനം പേരുടെ എന്യുമറേഷന്‍ പട്ടിക മാത്രമാണ് സൂക്ഷ കര്‍ശന പരിശോധനയില്‍ ഇലക്ഷന്‍ കമ്മീഷന് കണ്ടെടുക്കാനായിട്ടുള്ളത്. അതായത് യഥാര്‍ത്ഥത്തില്‍ അര്‍ഹരായ 6.6 കോടി വോട്ടര്‍മാരെ ഉള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 0.73 ശതമാനം പേര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുകള്‍ ഉള്ളവരാണ്. 1.59 ശതമാനം പേര്‍ മരിച്ചുപോയവരാണ്. ബാക്കി 2.2 ശതമാനം പേര്‍ വീടുപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവരാണ്. ബാക്കിയുള്ള 11.82 ശതമാനം പേരും എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച് വരികയാണ്.

243 പേരുളള ബീഹാര്‍ നിയമസഭയില്‍ ഇപ്പോള്‍ 131 സീറ്റുകളാണ് എന്‍ഡിഎക്കുള്ളത്. ബിജെപി (80), ജെഡിയു (45), എച്ച് എഎം (എസ് ) 4, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് ഭരണപക്ഷത്തെ എംഎല്‍എമാര്‍. ഇന്ത്യാ ബ്ലോക്കിന് 111 എംഎല്‍എമാരുണ്ട്. ആര്‍ജെഡി (77), കോണ്‍ഗ്രസ് 19, സിപിഐ (എംഎല്‍) 11, സിപിഎം2, സിപിഐ2 എന്നിങ്ങനെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍.

Tags: Bihar assembly electionsforeign votersRahul GandhiElection CommissionNitish Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കാബിനറ്റ് മാത്രം മതിയെന്ന് ഗവർണറുടെ കർശന നിർദ്ദേശം, രാഹുൽ ഗാന്ധിയും പ്രിയങ്കയും സദസ്സിൽ

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

Kerala

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

India

രാഹുല്‍ വിദേശയാത്രാ വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവയ്‌ക്കുന്നില്ല: റിജിജു

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.