Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി മെഡി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച; പുതിയ കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 8, 2025, 11:47 am IST
in Kerala, Idukki

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനം അഗ്നിശമനസേനയുടെ എന്‍ഒസി ഇല്ലാതെ. പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകാത്തത് ഗുരുതരവീഴ്ചയാണ്. ദിവസേന നിരവധി രോഗികളെത്തുന്ന ഇവിടെ ചെറിയൊരു തീപ്പിടിത്തമുണ്ടായാല്‍ പോലും അണയ്‌ക്കാനുള്ള സംവിധാനമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അഗ്നിശമനസേന മുമ്പ് നോട്ടീസ് നല്കിയിരുന്നു. എന്നാല്‍ ഒന്നുമുണ്ടായിട്ടില്ല.

പുതിയ ബ്ലോക്കില്‍ രണ്ട് കെട്ടിട സമുച്ഛയം
ഇടുക്കി മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കില്‍ രണ്ടു കെട്ടിട സമുച്ചയങ്ങളാണ്. ഒപിയും അത്യാഹിത വിഭാഗവും സ്‌കാനിങ് അടക്കമുള്ള പരിശോധനകളും ഇവിടെയാണ്. 80 പേരെ കിടത്താനുള്ള സൗകര്യവും ഉണ്ട്. കെട്ടിടത്തില്‍ തീയണക്കാന്‍ വെള്ളമെത്തിക്കാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇവ പ്രവര്‍ത്തിപ്പിക്കാനാകില്ല. മെഡിക്കല്‍ കോളജിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും ഇടുങ്ങിയ വഴിയിലൂടെയാണ്. അഗ്‌നിശമനസേനാ വാഹനങ്ങള്‍ക്ക് പ്രത്യേക പാത ഒരുക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെട്ടില്ല. തീപ്പിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള എമര്‍ജന്‍സി വാതിലുകളുമില്ല. ബഹുനില കെട്ടിടത്തിന് ചുറ്റും അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്ക് ഓടാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇവിടെയില്ല.

നിര്‍മാണം തുടങ്ങിയത് 10 വര്‍ഷം മുമ്പ്
2015ലാണ് പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയത്. കിറ്റ്‌കോയ്‌ക്കാണ് നിര്‍മാണ ചുമതല. കിറ്റ്‌കോയുടെ അലംഭാവം മൂലം പത്തു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടത്തിനും നിര്‍ദേശം നല്കാനും വിദഗ്ധരില്ലാത്തതാണ് കാരണം. കരാര്‍ ഏറ്റെടുത്തു നി
ര്‍മാണം നടത്തുന്ന കിറ്റ്‌കോ ആശുപത്രിക്ക് അനുയോജ്യമായ മാതൃകയിലല്ല പണികള്‍ നടത്തുന്നതെന്നും വ്യാപകമായ പരാതിയുണ്ട്.

കോട്ടയത്തേക്ക് റഫര്‍ ചെയ്യുന്നത് പതിവായി
ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് തുടരുകയാണ്. കാത്ത് ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും നടപടിയില്ല. 11 കെവി സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വാങ്ങിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ കാലപ്പഴക്കം മൂലം മെയിന്റനന്‍സ് നടത്തേണ്ട സ്ഥിതിയിലാണ്. ഇതിന് മാത്രം എട്ടുകോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് പരിഹരിക്കുന്നതിനും നടപടി ഉണ്ടായിട്ടില്ല.

Tags: Fire and Rescue DepartmentFire SafetyRegulatory ComplianceHealth Departmentserious lapseInfrastructure issuesIdukki Medical CollegeFunctioningNOC (No Objection Certificate)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

Kerala

സുഡാനില്‍ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോള ലക്ഷണങ്ങള്‍, പരിശോധന ഫലം കാത്ത് ആരോഗ്യ വകുപ്പ്

Kerala

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

Kerala

പി ജി ഡോക്ടര്‍മാര്‍ വെളളിയാഴ്ച നടത്താനിരുന്ന ഒപി ബഹിഷ്‌കരണം പിന്‍വലിച്ചു

Kerala

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.