Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി മെഡി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച; പുതിയ കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 8, 2025, 11:47 am IST
in Kerala, Idukki

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനം അഗ്നിശമനസേനയുടെ എന്‍ഒസി ഇല്ലാതെ. പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകാത്തത് ഗുരുതരവീഴ്ചയാണ്. ദിവസേന നിരവധി രോഗികളെത്തുന്ന ഇവിടെ ചെറിയൊരു തീപ്പിടിത്തമുണ്ടായാല്‍ പോലും അണയ്‌ക്കാനുള്ള സംവിധാനമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അഗ്നിശമനസേന മുമ്പ് നോട്ടീസ് നല്കിയിരുന്നു. എന്നാല്‍ ഒന്നുമുണ്ടായിട്ടില്ല.

പുതിയ ബ്ലോക്കില്‍ രണ്ട് കെട്ടിട സമുച്ഛയം
ഇടുക്കി മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കില്‍ രണ്ടു കെട്ടിട സമുച്ചയങ്ങളാണ്. ഒപിയും അത്യാഹിത വിഭാഗവും സ്‌കാനിങ് അടക്കമുള്ള പരിശോധനകളും ഇവിടെയാണ്. 80 പേരെ കിടത്താനുള്ള സൗകര്യവും ഉണ്ട്. കെട്ടിടത്തില്‍ തീയണക്കാന്‍ വെള്ളമെത്തിക്കാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇവ പ്രവര്‍ത്തിപ്പിക്കാനാകില്ല. മെഡിക്കല്‍ കോളജിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും ഇടുങ്ങിയ വഴിയിലൂടെയാണ്. അഗ്‌നിശമനസേനാ വാഹനങ്ങള്‍ക്ക് പ്രത്യേക പാത ഒരുക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെട്ടില്ല. തീപ്പിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള എമര്‍ജന്‍സി വാതിലുകളുമില്ല. ബഹുനില കെട്ടിടത്തിന് ചുറ്റും അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്ക് ഓടാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇവിടെയില്ല.

നിര്‍മാണം തുടങ്ങിയത് 10 വര്‍ഷം മുമ്പ്
2015ലാണ് പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയത്. കിറ്റ്‌കോയ്‌ക്കാണ് നിര്‍മാണ ചുമതല. കിറ്റ്‌കോയുടെ അലംഭാവം മൂലം പത്തു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടത്തിനും നിര്‍ദേശം നല്കാനും വിദഗ്ധരില്ലാത്തതാണ് കാരണം. കരാര്‍ ഏറ്റെടുത്തു നി
ര്‍മാണം നടത്തുന്ന കിറ്റ്‌കോ ആശുപത്രിക്ക് അനുയോജ്യമായ മാതൃകയിലല്ല പണികള്‍ നടത്തുന്നതെന്നും വ്യാപകമായ പരാതിയുണ്ട്.

കോട്ടയത്തേക്ക് റഫര്‍ ചെയ്യുന്നത് പതിവായി
ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് തുടരുകയാണ്. കാത്ത് ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും നടപടിയില്ല. 11 കെവി സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വാങ്ങിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ കാലപ്പഴക്കം മൂലം മെയിന്റനന്‍സ് നടത്തേണ്ട സ്ഥിതിയിലാണ്. ഇതിന് മാത്രം എട്ടുകോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് പരിഹരിക്കുന്നതിനും നടപടി ഉണ്ടായിട്ടില്ല.

Tags: Health Departmentserious lapseInfrastructure issuesIdukki Medical CollegeFunctioningNOC (No Objection Certificate)Fire and Rescue DepartmentFire SafetyRegulatory Compliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

Kerala

പി ജി ഡോക്ടര്‍മാര്‍ വെളളിയാഴ്ച നടത്താനിരുന്ന ഒപി ബഹിഷ്‌കരണം പിന്‍വലിച്ചു

Kerala

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍

Organ transplantation
Health

ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി 60 തസ്തികകള്‍, പ്രവര്‍ത്തനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

Health

കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി, മനുഷ്യരിലേക്കും പകരാം, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.