Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

സജിചന്ദ്രന്‍ by സജിചന്ദ്രന്‍
Jul 4, 2025, 11:26 am IST
in Thiruvananthapuram

പാറശ്ശാല: തിരുവിതാംകൂര്‍ രാജഭരണകാലത്ത് തീരദേശത്ത് പൂവാര്‍ മുതല്‍ തമിഴ്‌നാട്ടിലെ മണ്ടയ്‌ക്കാട് വരെ ഗതാഗതത്തിനായി നിര്‍മിച്ച അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍ എന്ന എവിഎം കനാല്‍ അവഗണന മൂലം നാശത്തിലേയ്‌ക്ക്. തലസ്ഥാനത്തെ പാര്‍വ്വതി പുത്തനാര്‍ മുതല്‍ ജലപാത ഗതാഗതത്തിനായി തെക്ക് കന്യാകുമാരി യുമായി ബന്ധിപ്പിക്കുന്നതിനായി 1860 ലാണ് കനാല്‍ നിര്‍മിച്ചത്.തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ സ്വര്‍ണ തൂമ്പ കൊണ്ടാണു നിര്‍മാണം തുടങ്ങിയത്. രാജാവിന്റെയും കുലദൈവമായ അനന്തപത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയുടേയും പേരു ചേര്‍ത്താണ് കനാലിന് ‘അനന്തവിക്ടോറിയ മാര്‍ത്താണ്ഡം കനാല്‍’ എന്നു നാമകരണം ചെയ്തത്.

തുടക്കത്തില്‍ കുളച്ചലിനും പൂവാറിനുമിടയിലുള്ള കനാലായാണ് ജലപാത പൂര്‍ത്തിയായത്. കന്യാകുമാരിയിലെ മണക്കുടിയില്‍ നിന്നും ഉപ്പും, നാഞ്ചിനാട്ടില്‍ നിന്നും അരിയും മറ്റു സാധനങ്ങളും തിരുവതാംകൂറിലേയ്‌ക്കെത്തിക്കുന്നതിനായിരുന്നു കനാലിന്റെ നിര്‍മാണത്തിന്റെ പ്രധാന ലക്ഷ്യം. പൊഴിയൂര്‍ വഴി തമിഴ്‌നാട്ടിലെ കൊല്ലങ്കോട്, നീരോടി, മാര്‍ത്താണ്ഡംതുറ,വള്ളവിള ,ഇരവി പുത്തന്‍തുറ, തേങ്ങാപ്പട്ടണം, കുളച്ചല്‍, കൊട്ടില്‍പാട്, മണ്ടയ്‌ക്കാട് പുത്തൂര്‍ എന്നിവിടങ്ങള്‍ക്കൂടിയാണ് 15 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച കനാല്‍ കടന്നുപോകുന്നത്. ദേശീയ ജലപാതയുടെ ഭാഗമായ എവിഎം കനാലിനോട് ചേര്‍ന്ന് പൂവാറില്‍, വ്യാപകമായ കൈയേറ്റമുണ്ട് . നിരവധി സ്വകാര്യ റിസോര്‍ട്ടുകളും ഹോട്ടലുടമകളും കനാല്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ തന്നെ പറയുമ്പോഴും കനാല്‍ കയ്യേറ്റംതിരിച്ചുപിടിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടില്ല.

തമിഴ്‌നാട് ഭാഗത്തെ കനാല്‍ മുന്‍ മുഖ്യമന്ത്രി ജയലളിത പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതിയിട്ടിരു ന്നെങ്കിലും അനിശ്ചിതത്വത്തിലായി. നിലവിലെ സര്‍ക്കാര്‍ കനാല്‍ പുനരുജ്ജീ വിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ ഭാഗത്തെ കനാല്‍ നവീകരണം ആരംഭിച്ചുവെങ്കിലും പകുതിയില്‍ മുടങ്ങിയതോടെ കനാലിന്റെ ഭാഗങ്ങള്‍ പായല്‍മൂടി. രണ്ടു വര്‍ഷം മുന്‍പ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് കനാല്‍ നവീകരണം ആരംഭിച്ചത്.അരക്കോടി രൂപ വകയിരുത്തി കനാല്‍ നവീകരണത്തിനു തുടക്കം കുറിച്ചെങ്കിലും ലക്ഷ്യം പൂര്‍ത്തീകരിക്കാ നായില്ല.പലയിടത്തും കനാലിന്റെ വീതി അഞ്ചു മീറ്ററില്‍ താഴെയാണ്.

മൂന്നുഘട്ടമായിട്ടാണ് വികസന പദ്ധതികള്‍ വിഭാവനം ചെയ്തിരുന്നത്. ഒന്നാം ഘട്ടത്തില്‍ പായല്‍ മാറ്റലും രണ്ടാം ഘട്ടത്തില്‍ പാര്‍ശ്വഭിത്തി നിര്‍മ്മാണവും മൂന്നാം ഘട്ടത്തില്‍ ബോട്ട് സര്‍വ്വീസും സൗന്ദര്യവല്‍ക്കരണവും നടപ്പിലാക്കുമെ ന്നായിയിരുന്നു പ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍ മാറ്റിയ പായല്‍ കനാലില്‍ വീണ്ടും നിറ ഞ്ഞിട്ടും കരാറുകാര്‍ക്ക് പണം കൈമാറി. പായല്‍ നീക്കുന്നതിന്നും പടിക്കെട്ട് ,പാര്‍ശ്വഭിത്തി എന്നിവ നിര്‍മിക്കുന്നതിനും നാല്പത് ലക്ഷത്തോളം രൂപ വകയിരുത്തി. എന്നാല്‍ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയില്ല. ഒഴുക്ക് നിലച്ച് മാലിന്യ നിക്ഷേപം പലയിടത്തും നടന്നിട്ടും നൂറ്റാണ്ട് പിന്നിട്ട ജലപാത നവീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല

Tags: PoovarAVM canalNeglect and encroachment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
Kerala

ചെമ്പല്ലിയുടെ തലയും മുള്ളും വില്ലനായി; പള്ളം മാര്‍ക്കറ്റില്‍ എത്തുന്നത് പഴക്കം ചെന്ന മത്സ്യങ്ങൾ, ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടാൻ സാധ്യത

Thiruvananthapuram

തീരദേശത്ത് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

Thiruvananthapuram

ജ്യോതികുമാര്‍ ഒന്‍പതര വര്‍ഷം തടവില്‍; ഒടുവില്‍ നിരപരാധിയെന്ന് കണ്ട് പുറത്ത്

കുമിളിയില്‍ സ്ഥാപ്പിച്ച വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്
Thiruvananthapuram

കുടിവെള്ള ക്ഷാമം : ‘കയ്ച്ചിട്ട് ഇറക്കാനും വയ്യ… ദാഹിച്ചിട്ട് തുപ്പാനും വയ്യ’

Thiruvananthapuram

പരാധീനതകളില്‍പ്പെട്ട് 140 വര്‍ഷം പിന്നിട്ട കഴിവൂര്‍ ഗവ.എല്‍പിഎസ്

പുതിയ വാര്‍ത്തകള്‍

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ലണ്ടന്‍ യാത്രയില്‍ ചുവന്ന തൊപ്പിയില്ലാതെ, ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കാണപ്പെട്ട അഖിലേഷ് യാദവ് (ഇടത്ത്) ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള അഖിലേഷ് യാദവ് (വലത്ത്)

അഖിലേഷ് യാദവിനെതിരെ സമാജ് വാദി പാര്‍ട്ടിയിലും കലാപമെന്ന് റിപ്പോര്‍ട്ട്; എംപിമാരും എംഎല്‍എമാരും മായാവതിയെ രഹസ്യമായി കണ്ടുവോ?

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം കച്ചവടത്തില്‍ നഷ്ടം, ഭാര്യയേയും മകനെയും കൊലപ്പെടുത്തി വസ്ത്രവ്യാപാരി ജീവനൊടുക്കി

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.