Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

പാകിസ്ഥാനുള്ള സൈനിക പിന്തുണ തുര്‍ക്കി വര്‍ധിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ട് ആശങ്ക ഉളവാക്കുന്നു. തുര്‍ക്കിയുടെ പുതിയ നീക്കങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുകയാണ് ഇന്ത്യ. പക്ഷെ ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ ഡ്രോണുകള്‍ വാങ്ങിക്കൂട്ടുകയാണ് പാകിസ്ഥാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 08:10 pm IST
in India, World
തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

ഇസ്ലാമബാദ്: പാകിസ്ഥാനുള്ള സൈനിക പിന്തുണ തുര്‍ക്കി വര്‍ധിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ട് ആശങ്ക ഉളവാക്കുന്നു. തുര്‍ക്കിയുടെ പുതിയ നീക്കങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുകയാണ് ഇന്ത്യ. പക്ഷെ ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ ഡ്രോണുകള്‍ വാങ്ങിക്കൂട്ടുകയാണ് പാകിസ്ഥാന്‍.

എന്താണ് 80 കാര്‍ഗി ഡ്രോണ്‍?
തുര്‍ക്കിയുടെ ഏറ്റവും പുതിയ ഡ്രോണ്‍ ആയ 80 കാര്‍ഗി എന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍ പാകിസ്ഥാന്‍ ഈയിടെ വാങ്ങി. ചാവേര്‍ വിഭാഗത്തില്‍പെട്ട ഡ്രോണുകള്‍ ആണിത്. 18 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാവുന്ന പോര്‍മുനയുള്ള ഡ്രോണ്‍ ആണ് 80 കാര്‍ഗി. ഇതിന് 15000 അടി വരെ ഉയരത്തില്‍ പറക്കാനാവും. 926 കിലോമീറ്റര്‍ വ്യാസത്തിനകത്തുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ സ്ഫോടനം നടത്താന്‍ കഴിയും. ഒരു ലോയിറ്റര്‍ മ്യൂനിഷനാണ് 80 കാര്‍ഗി. ആകാശത്ത് പതുങ്ങി ഒരിടത്ത് തന്നെ കൂടുതല്‍ നേരം തങ്ങി നില്‍ക്കാന്‍ കഴിവുള്ള ഡ്രോണുകളാണ് ലോയിറ്റര്‍ മ്യൂനിഷന്‍ വിഭാഗത്തില്‍ പെടുന്നവ. റഡാറുകള്‍ക്ക് പിടികൊടുക്കാതിരിക്കാനാണ് ഈ പതുങ്ങിനില്‍പ്. അവസരം കിട്ടിയാല്‍ ഇവ ആക്രമിക്കുകയും ചെയ്തു. പാകിസ്ഥാന്‍ ഏകദേശം 171 കോടി രൂപയ്‌ക്കാണ് 80 കാര്‍ഗി വാങ്ങിക്കൂട്ടിയിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നും കെമങ്കസ് എന്ന ക്രൂയിസ് മിസൈലുകളും പാകിസ്ഥാന്‍ വാങ്ങിയിട്ടുണ്ട്. ഏകദേശം 150 കോടി ഡോളര്‍ ചെലവഴിച്ചാണ് പാകിസ്ഥാന്റെ നാവികസേനയെ ആധുനികമാക്കാന്‍ തുര്‍ക്കിയുടെ നാല് ചെറിയ നാവികക്കപ്പലുകള്‍ വാങ്ങിയത്. തുര്‍ക്കിയുടെ കയ്യില്‍ നിന്നും അഗോസ്ത 90ബി മുങ്ങിക്കപ്പലുകളും പാകിസ്ഥാന്‍ വാങ്ങിയിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വീണ്ടും പാകിസ്ഥാനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആളില്ലാതെ പറക്കുന്ന വാഹനങ്ങളുടെ (യുഎവി) വിഭാഗത്തില്‍പെട്ട 50ഓളം യിഹ ഡ്രോണുകള്‍ വാങ്ങിയിട്ടുണ്ട്. ജാമിംഗിനെ അതിജീവിക്കാന്‍ കഴിയുന്ന പുത്തന്‍ യിഹ ഡ്രോണുകള്‍ 550 എണ്ണം കൂടി പാകിസ്ഥാനിലേക്ക് വൈകാതെ എത്തും.

തുര്‍ക്കിയുടെ ഡ്രോണ്‍ അഹന്ത തീര്‍ത്തുകൊടുത്ത ഓപ്പറേഷന്‍ സിന്ദൂര്‍

പൊതുവേ ഡ്രോണ്‍ നിര്‍മ്മാണത്തില്‍ മിടുക്കുള്ള രാജ്യമായാണ് തുര്‍ക്കി അറിയപ്പെടുന്നത്. പക്ഷെ ഓപ്പറേഷന്‍ സിന്ദൂര്‍ ഡ്രോണ്‍ രംഗത്തുള്ള തുര്‍ക്കിയുടെ മേല്‍ക്കോയ്‌മയ്‌ക്ക് തിരിച്ചടിയായി. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയ തുര്‍ക്കിയുടെ മുഴുവന്‍ ഡ്രോണുകളെയും ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ വീഴ്‌ത്തിയിരുന്നു. എങ്കിലും തുര്‍ക്കിയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സഹകരണത്തെ ജാഗ്രതയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. യിഹ, സോംഗാര്‍, ബൈരക്തര്‍ എന്നീ തുര്‍ക്കി ഡ്രോണുകളെ ഇന്ത്യ വീഴ്‌ത്തിയിരുന്നു. ഇന്ത്യയുടെ ഉദ്ദംപൂര്‍ സൈനികആസ്ഥാനം തകര്‍ക്കാന്‍ 50 തുര്‍ക്കി ഡ്രോണുകള്‍ പാകിസ്ഥാന്‍ അയച്ചിരുന്നു. ഈ 50ഉം ഇന്ത്യ വെടിവെച്ചിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഈ സുപ്രധാനസൈകിക ആസ്ഥാനം തകര്‍ന്നേനെ.

തുര്‍ക്കി-പാകിസ്താന്‍ സൗഹൃദം

തുര്‍ക്കിയും പാകിസ്താനും തമ്മിലുള്ള സൗഹൃദം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു കാരണം ഇരുരാജ്യങ്ങളുടെയും തീവ്ര ഇസ്ലാമിക ആശയങ്ങളോടും തീവ്രവാദത്തോടുമുള്ള അടുപ്പമാണ്. മറ്റൊന്ന് തുര്‍ക്കി അവരുടെ ആയുധങ്ങള്‍ വിറ്റഴിക്കാന്‍ പറ്റുന്ന രാജ്യമായി തുര്‍ക്കിയെ കാണുന്നു എന്നതാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ പാകിസ്ഥാന് വില്‍ക്കുന്നത് തുര്‍ക്കിയാണ്. 2015-2019 വരെയും 2020-2024വരെയും പാകിസ്ഥാനിലേക്കുള്ള തുര്‍ക്കിയുടെ ആയുധക്കയറ്റുമതിയില്‍ 103 ശതമാനം വര്‍ധനയുണ്ടായി.

ഇന്ത്യ വിശ്വസ്തനായ വ്യാപാരപങ്കാളിയായി ഇരുന്നിട്ടും ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും മറ്റ് ആയുധങ്ങളും നല്‍കി സഹായിച്ച തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ അമര്‍ഷം തിളയ്‌ക്കുകയാണ്. ഇന്ത്യയില്‍ ബിസിനസ് നടത്തിയിരുന്ന തുര്‍ക്കി കമ്പനിയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഇന്ത്യയില്‍ ശക്തമാണ്. ഇത് തുര്‍ക്കിക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ തുര്‍ക്കിയുടെ ശത്രുവായ സൈപ്രസില്‍ സന്ദര്‍ശനം നടത്തി തുര്‍ക്കിയെ പ്രധാനമന്ത്രി മോദി പ്രകോപിപ്പിച്ചിരുന്നു.

അമേരിക്കയുടെ വാലാട്ടിയാണ് തുര്‍ക്കി. ട്രംപിന് വേണ്ടി വിടുപണി ചെയ്യുക വഴി അമേരിക്കയില്‍ നിന്നും ചില സൗജന്യങ്ങള്‍ ഒപ്പിച്ചെടുക്കുകയാണ് എര്‍ദോഗാന്‍ മിടുക്കനാണ്. ഇക്കഴിഞ്ഞ ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേലിന് വേണ്ടി ഇറാനില്‍ കടന്ന് ചെന്ന് ചാരപ്രവര്‍ത്തനം നടത്തിയ രാജ്യമാണ് തുര്‍ക്കി. അതേ സമയം പുറത്ത് അവര്‍ ഇറാനെ അനുകൂലിക്കുന്നതായി ഭാവിയ്‌ക്കുകയും ചെയ്തു.

 

 

 

 

Tags: pakistanRecep Tayyip ErdoganTurkeyErdoganLoitering munitionKARGI drone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

World

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

പുതിയ വാര്‍ത്തകള്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.