തിരുവനന്തപുരം: കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പൊലീസ് നടപടികളില്‍ സംശയമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.നെടുമങ്ങാട് നെട്ടിറച്ചിറ ആസിഫ് മന്‍സിലില്‍ അഷറഫി(68)നെ ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാത്ഥിയായ ഏക മകന്‍ ഡോ. ആസിഫിനൊപ്പം താമസിച്ചിരുന്ന അഷറഫ് ഒരാഴ്ച മുമ്പാണ് നെട്ടിറച്ചിറയിലെ കുടുംബ വീട്ടില്‍ എത്തിയത്. ഭാര്യ മാജിദ രണ്ടു വര്‍ഷം മുമ്പ് മരിച്ച സാഹചര്യത്തില്‍ അഷറഫ് ഒറ്റക്കായിരുന്നു കുടുംബ വീട്ടില്‍ ഉണ്ടായിരുന്നത്.
കുടുംബ വീട്ടിലെത്തുമ്പോഴാണ് ഭാര്യയുടെ കുടുംബ ഓഹരിയില്‍ നിന്ന് ആദായമെടുത്തിരുന്നത്. പതിവുപോലെ ഇത്തവണയും ആദായമെടുക്കാനായി പണിക്കാരനെയും കൂട്ടി പറമ്പിലെത്തിയിരുന്നു അഷറഫ്.എന്നാല്‍ സമീപം താമസിക്കുന്ന ഭാര്യാ സഹോദരന്‍ അഷ്‌റഫിനെ തടഞ്ഞെന്നും മര്‍ദിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.തിങ്കളാഴ്ചയാണ് സംഭവം. മുറിവുകളും ചതവുമുമേറ്റതിനാല്‍ അന്നു തന്നെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ അഷറഫ് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇരുവരെയും വിളിച്ച് സംസാരിച്ചു.
ശനിയാഴ്ച ഡോക്ടറെ കാണാന്‍ പോകാനായി അഷ്‌റഫിനെ വിളിക്കാനെത്തിയ സുഹൃത്ത് അബോധാവസ്ഥയില്‍ നിലത്ത് വീണു കിടക്കുന്ന നിലയിലാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എന്നാല്‍ പോസ്റ്റുറ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: