തിരുവനന്തപുരം : പാളയത്തെ കേരള സര്‍വകലാശാല വളപ്പില്‍ വന്‍ സംഘര്‍ഷം. ഭാരതാംബയുടെ ചിത്രം വച്ച് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടുമായി എസ് എഫ് ഐക്കാര്‍ കാമ്പസിലെത്തി. പരിപാടിയില്‍ പങ്കെടുക്കാന്‍ ബി ജെ പി -ആര്‍ എസ് എസ് പ്രവര്‍ത്തകരുമെത്തിയതോടെ വന്‍ സംഘര്‍ഷമായി.
പൊലീസ് ഒത്താശയോടെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയത്. ഈ സമയം പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടുമായി കെ എസ് യു പ്രവര്‍ത്തകരുമെത്തി.
ഇതോടെ ഭാരതാംബ ചിത്രം എടുത്തുമാറ്റണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.സംഘാടകരായ ശ്രീ പത്മനാഭ സേവാസമിതി അത് സമ്മതിക്കാതിരുന്നതോടെ പരിപാടി റദ്ദാക്കിയതായി രജിസ്ട്രാര്‍ അറിയിച്ചു. എന്നാല്‍ ഭാരതാംബ ഏത് മതചിഹ്നമാണെന്ന് രാജ്ഭവനില്‍ നിന്ന് ഗവര്‍ണര്‍ രജിസ്ട്രാറോട് ചോദിച്ചു. ഇതോടെ പരിപാടിയുമായി മുന്നോട്ട് പോകാന്‍ സംഘാടകരും തീരുമാനിച്ചു.
സംഘര്‍ഷ സാഹചര്യത്തില്‍ ഗവര്‍ണര്‍ പരിപാടിക്ക് വരില്ലെന്ന വാര്‍ത്തകള്‍ ആദ്യം പ്രചരിച്ചെങ്കിലും അദ്ദേഹം പിന്മാറാന്‍ തയാറായില്ല. നിശ്ചയിച്ച സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം വൈകി പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തി പരിപാടിയില്‍ പങ്കെടുത്തു. ഗവര്‍ണര്‍ എത്തിയതോടെ പൊലീസിന് ഗത്യന്തരമില്ലാതെ ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കേണ്ടി വന്നു.സുരക്ഷ കണക്കിലെടുത്ത് സെനറ്റ് ഹാള്‍ അടച്ചിട്ടാണ് പരിപാടി നടത്തുന്നത്. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
പരിപാടി നടക്കുമ്പോഴും സര്‍വകലാശാല വളപ്പില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ഗവര്‍ണര്‍ പരിപാടിക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ പ്രതിഷേധിക്കുമെന്നാണ് എസ് എഫ് ഐ ഇപ്പോള്‍ പറയുന്നത്. ഗവര്‍ണറെ സുഗമമായി കേരളത്തിലൂടെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് എസ് എഫ് ഐയുടെ നിലപാട്.
ശ്രീ പത്മനാഭ സേവാസമിതിയുടെ അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പരിപാടിയിലാണ് ഭാരതാംബ ചിത്രം വച്ചത്. ചിത്രം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നാണ് രജിസ്ട്രാര്‍ നിലപാടെടുത്തത്. ഭാരതാംബയുടെ ചിത്രം ഒരു കാരണവശാലും എടുത്തുമാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ശ്രീപത്മനാഭ സേവാസമിതിയുടെ അംഗങ്ങള്‍.ദിവസങ്ങള്‍ക്ക് മുന്‍പ് അറുപതിനായിരം രൂപ അടച്ചിട്ടാണ് പരിപാടി നടത്താന്‍ ഹാള്‍ ബുക്ക് ചെയ്തതെന്നും. അതുകൊണ്ട് തന്നെ പരിപാടിയില്‍ ആരുടെ ചിത്രം വെക്കണമെന്ന് തീരുമാനിക്കുന്നത് സംഘാടകരാണെന്നും ശ്രീ പത്മനാഭ സേവാസമിതി അംഗങ്ങള്‍ വ്യക്തമാക്കി.
അതിനിടെ ഗവര്‍ണര്‍ക്കെതിരെ കാര്യവട്ടം കാമ്പസിലും എസ് എഫ് ഐ ബാനര്‍ കെട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: