നിലമ്പൂര്‍ : അടുത്ത ദിവസം വോട്ടെടുപ്പ് നടക്കാനിരിക്കെ ന്ന് ബിജെപി സംജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചോ വികസന കാര്യങ്ങളെക്കുറിച്ചോ കോണ്‍ഗ്രസിന്റെയും ഇടത് പക്ഷത്തിന്റെയും നേതാക്കള്‍ക്ക് ഒന്നും പറയാനില്ലെസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപിയെയും ആര്‍എസ്എസിനെയും കുറിച്ച് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ഇരുകൂട്ടരും ചെയ്യുന്നത്.
വര്‍ഗീയ രാഷ്‌ട്രീയത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ ജമാഅത്തെ ഇസ്ലാമിയെയും പിഡിപിയെയും കുറിച്ച് ചര്‍ച്ച ചെയ്യാം. അവരെ രാഷ്‌ട്രീയ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കാം-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നഷ്ടപ്പെടുത്തിയ അറുപത് വര്‍ഷങ്ങളെക്കുറിച്ച് പറയാതെ നുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ വിഢ്ഢികളാക്കാനാണ് ശ്രമമെങ്കില്‍ ഇനിയത് നടക്കില്ല.നുണകളുടെ ഈ രാഷ്‌ട്രീയത്തെ ഇല്ലാതാക്കാനുള്ള അവസരമായി കൂടിയാണ് നിലമ്പൂരിലെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ കാണേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിലവിലെ രാഷ്‌ട്രീയ സംസ്‌കാരത്തിന് തടയിട്ട് പ്രവര്‍ത്തനമികവിന്റെ രാഷ്‌ട്രീയത്തിന് തുടക്കമിടാന്‍ കഴിയണം.
എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസമില്ല. പ്രീണന രാഷ്‌ട്രീയത്തിലും അഴിമതിയിലും വികസനവിരുദ്ധതയിലും ഇരു മുന്നണികളും ഒറ്റക്കെട്ടാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: