Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എവിടെ പോറ്റി വളര്‍ത്തിയ ഹെസ്ബുള്ള, ഹൂതി, ഹമാസ് ശക്തികള്‍? ഒറ്റപ്പെട്ട് ഇറാനും ആയത്തൊള്ള ഖമേനിയും

1989 മുതല്‍ ഇസ്ലാമിക തീവ്രവാദശൃംഖലകളെ പോറ്റിവളര്‍ത്തി ഇസ്രയേലിനെയും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളെയും വെല്ലുവിളിച്ചു നിന്ന ആയത്തൊള്ള ഖമേനിയുടെ യുഗം തീരുകയാണോ? അഞ്ച് ദിവസമായി തുടരുന്ന ഇസ്രയേല്‍-ഇറാന്‍ യുദ്ധം നല്‍കുന്ന സൂചന ആയത്തൊള്ള ഖമേനിയുടെ കാലം അവസാനിക്കും എന്നാണ്. കാരണം ഇസ്രയേലിന് അനുകൂലമായി യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ഇറാന്‍ ഒറ്റപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2025, 07:32 pm IST
in World
ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി

ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി

ടെഹ്റാന്‍: 1989 മുതല്‍ ഇസ്ലാമിക തീവ്രവാദശൃംഖലകളെ പോറ്റിവളര്‍ത്തി ഇസ്രയേലിനെയും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളെയും വെല്ലുവിളിച്ചു നിന്ന ആയത്തൊള്ള ഖമേനിയുടെ യുഗം തീരുകയാണോ? അഞ്ച് ദിവസമായി തുടരുന്ന ഇസ്രയേല്‍-ഇറാന്‍ യുദ്ധം നല്‍കുന്ന സൂചന ആയത്തൊള്ള ഖമേനിയുടെ കാലം അവസാനിക്കും എന്നാണ്. കാരണം ഇസ്രയേലിന് അനുകൂലമായി യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ഇറാന്‍ ഒറ്റപ്പെട്ടിരിക്കുന്നു.

ഇതുവരെ പോറ്റിവളര്‍ത്തിയ തീവ്രവാദസംഘടനകള്‍ ആരും കൂടെയില്ല. പലസ്തീനിലെ ഹമാസ്, ലെബനോണിലെ ഹെസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇറാഖിലും സിറിയയിലും ആയി പ്രവര്‍ത്തിച്ചിരുന്ന ഐഎസ്ഐഎസ് ഉള്‍പ്പെടെയുള്ള വിവിധ തീവ്രവാദഗ്രൂപ്പുകള്‍ തുടങ്ങി ഒരു വലിയ തീവ്രവാദ ശൃംഖല തന്നെ ആയത്തൊള്ള ഖമേനി കെട്ടിപ്പൊക്കിയിരുന്നു. ഈ തീവ്രവാദ ശക്തികളെ വെച്ച് ലോകത്തെ വെല്ലുവിളിക്കുകയായിരുന്നു ഇറാന്‍. പക്ഷെ ഇന്ന് ഈ തീവ്രവാദഗ്രൂപ്പുകള്‍ ആരും ഇറാന് വേണ്ടി യുദ്ധരംഗത്തില്ല. കാരണം ഹമാസിനെയും ഹെസ്ബുള്ളയെയും ഹൂതിയേയും ആക്രമിച്ച് ദുര്‍ബ്ബലപ്പെടുത്തിയ ശേഷമാണ് ഇസ്രയേല്‍ ഇറാനെതിരെ തിരിഞ്ഞത്.

ഇറാന്റെ പ്രതിരോധത്തിന്റെ അച്ചുതണ്ട്
മധ്യേഷയില്‍ ഇറാന്റെ ചൊല്‍പ്പടിക്ക് നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ, രാഷ്‌ട്രീയഗ്രൂപ്പുകളെ പ്രതിരോധത്തിന്റെ അച്ചുതണ്ട് (ആക്സിസ് ഓഫ് റെസിസ്റ്റന്‍സ് ) എന്നാണ് വിളിക്കുന്നത്. മധ്യേഷയില്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും സ്വാധീനത്തെ എതിര്‍ക്കാന്‍ വേണ്ടി ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി 1989 മുതല്‍ ഈ പ്രതിരോധത്തിന്റെ അച്ചുതണ്ട് ഉപയോഗിച്ചിരുന്നു. പലസ്തീനിലെ ഹമാസ്, ലെബനോണിലെ ഹെസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇറാഖിലും സിറിയയിലും ആയി പ്രവര്‍ത്തിച്ചിരുന്ന ഐഎസ്ഐഎസ് ഉള്‍പ്പെടെയുള്ള വിവിധ തീവ്രവാദഗ്രൂപ്പുകള്‍ എന്നിവ ഈ പ്രതിരോധത്തിന്റെ അച്ചുതണ്ടില്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ആ ചരിത്രം എന്നെന്നേയ്‌ക്കുമായി മായുകയാണോ?

റഷ്യയും ചൈനയും കൂടെയില്ല

ഇറാനെ പരോക്ഷമായി സഹായിക്കുന്ന രണ്ട് ശക്തികളായിരുന്നു റഷ്യയും ചൈനയും. പക്ഷെ റഷ്യയെ ഉക്രൈനെതിരായ യുദ്ധത്തില്‍ ഒരു വര്‍ഷമായി കുടുക്കിയിട്ടതിനാല്‍ ഇറാനെ സഹായിക്കാന്‍ റഷ്യയ്‌ക്കാവില്ല. ചൈനയാകട്ടെ യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും വന്‍ ബിസിനസുകള്‍ ഉള്ളതിനാല്‍ ചൈന ഒരു യുദ്ധത്തിലും പരസ്യമായി പക്ഷം പിടിക്കാറുമില്ല. ഇതും ഇറാനെ ഒറ്റപ്പെടുത്തിയിരിക്കുന്നു. ഇറാന് വേണ്ടി തീവ്രവാദികളെ റിക്രൂട്ട് ചെയ്ത് കൊടുക്കുന്നതില്‍ സിറിയയുടെ ബാഷര്‍ അല്‍ അസ്സാദും ഒരു പങ്കുവഹിച്ചിരുന്നു. പക്ഷെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് 2024 ഒക്ടോബറില്‍ സിറിയയുടെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിച്ചിരുന്നു. ഹയാത് തഹ്രീര്‍ അല്‍ ഷാം (എച്ച് ടിഎസ്) ഉള്‍പ്പെടെയുള്ള സിറിയയ്‌ക്കുള്ളിലെ വിവിധ ഇസ്ലാമിക തീവ്രവാദിഗ്രൂപ്പുകളെ കൂട്ടുപിടിച്ചാണ് അമേരിക്കയും ഇസ്രയേലും തുര്‍ക്കിയുടെ കൂടി സഹായത്തോടെ ബാഷര്‍ അല്‍ അസ്സാദിനെ അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്തത്. അതിനാല്‍ ഇപ്പോള്‍ ആയത്തൊള്ള ഖൊമേനിയെ സഹായിക്കാന്‍ ബാഷര്‍ അല്‍ അസ്സാദും ഇല്ല. അതായത് ഇസ്രയേലും അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ചേര്‍ന്ന് വളരെ ഗൂഢമായി മധ്യേഷ്യയിലെ ഇസ്ലാമിക തീവ്രവാദ അച്ചുതണ്ടിനെ മുച്ചൂടും നശിപ്പിക്കാന്‍ നടത്തിയ വിദഗ്ധമായ ആസൂത്രണത്തിന്റെ ഫലമാണ് കാണുന്നത്.

ഇനി വീഴാനുള്ളത് ഇറാന്റെ ആയത്തൊള്ള ഖൊമേനി മാത്രം

മധ്യേഷ്യയില്‍ ആയത്തൊള്ള ഖൊമേനി കെട്ടിപ്പൊക്കിയ ചെറുത്തുനില്‍പിന്റെ അച്ചുതണ്ട് ഏതാണ് തകര്‍ന്നുകഴിഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ആയത്തൊള്ള ഖൊമേനി കൂടി വീഴുന്നതോടെ യുദ്ധം പൂര്‍ത്തിയാകും എന്നാണ്. ഹമാസും ഹെസ്ബുള്ളയും ഹൂതിയും വീണതിന് പിന്നാലെ സിറിയയുടെ ബാഷര്‍ അല്‍ അസ്സാദും വീണു. അറ്റ കൈയ്‌ക്ക് രക്ഷിക്കാന്‍ റഷ്യയുടെ പുടിനും ഇല്ല. ഇനി കീഴടങ്ങല്‍, അതല്ലെങ്കില്‍ വീരമരണം മാത്രമാണ് ആയത്തൊളള ഖൊമേനിയുടെ മുന്‍പില്‍ ഉള്ളതെന്ന് മധ്യേഷ്യയുടെ രാഷ്‌ട്രീയ വിശകലനം ചെയ്യുന്ന വിദഗ്ധര്‍ പറയുന്നു.

 

 

Tags: HamasHezbollahHouthiIsraelIranwarIranIsraelwarBenjaminNetanyahuAyatollahKhamanei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യാഹ്യ സിന്‍വറിന്‍റെ ഭാര്യ 30 ലക്ഷം രൂപയുടെ ബാഗുമായി ഒരു ടണലിനുള്ളില്‍ ഒളിവില്‍ കഴിയുമ്പോള്‍ (ഇടത്ത്) യാസര്‍ അരാഫത്തിന്‍റെ ഭാര്യ സഹ് വ അരാഫത്ത് (വലത്ത്)
World

ഇസ്ലാമിക മതമൗലിക നേതാക്കളുടെ വേണ്ടപ്പെട്ടവരുടെ ലക്ഷ്വറി ജീവിതം എന്ന മറുപുറം

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഇറാന് വേണ്ടി വൈകാതെ ഇറങ്ങും ഹൂതികള്‍; ഹൂതികളുടെ നിശ്ശബ്ദത വലിയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തല്‍

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.