Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രുദ്രാസ്ത്ര, നാഗാസ്ത്ര, പിനാക…..ഇന്ത്യയ്‌ക്കായി ആത്മനിര്‍ഭര്‍ ഭാരതിന്റെ പാതയില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന സത്യനാരായണ്‍ നുവാലിന്റെ കഥ

രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സത്യനാരായണ നുവാൾ വളരെ ചെറുപ്പം മുതൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട വ്യക്തിയായിരുന്നു, പക്ഷേ ഇപ്പോൾ 4.6 ബില്യൺ ഡോളറിന്റെ (ഏകദേശം 39,000 കോടി രൂപ) ആസ്തിയുള്ള കമ്പനിയുടെ ഉടമയാണ്. അതും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയുടെ കരുത്തുറ്റ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന വിവിധ കമ്പനികളുടെ ഉടമ. ആ ആയുധങ്ങള്‍ ഏതൊക്കെയാണെന്നോ? രുദ്രാസ്ത്ര, നാഗാസ്ത്ര, പിനാക.....

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2025, 07:50 pm IST
inIndia, Defence, Business

ന്യൂദല്‍ഹി: രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സത്യനാരായണ നുവാൾ വളരെ ചെറുപ്പം മുതൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട വ്യക്തിയായിരുന്നു, പക്ഷേ ഇപ്പോൾ 4.6 ബില്യൺ ഡോളറിന്റെ (ഏകദേശം 39,000 കോടി രൂപ) ആസ്തിയുള്ള കമ്പനിയുടെ ഉടമയാണ്.പക്ഷെ ഇദ്ദേഹത്തിന്റെ കമ്പനിയായ സോളാര്‍ ഇന്‍ഡസ്ട്രീസ് സ്ഥിതിചെയ്യുന്നത് മഹാരാഷ്‌ട്രയിലെ നാഗ് പൂരിലാണ്.

അതും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയുടെ കരുത്തുറ്റ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന വിവിധ കമ്പനികളുടെ ഉടമ. ആ ആയുധങ്ങള്‍ ഏതൊക്കെയാണെന്നോ? രുദ്രാസ്ത്ര, നാഗാസ്ത്ര, പിനാക…..ഇനിയും പുതിയ ആയുധങ്ങളുടെ പണിപ്പുരയിലാണ് സത്യനാരായണ നുവാലിന്റെ ഉടസ്ഥതയിലുള്ള സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ.

ചെറിയ തുകയിൽ ബിസിനസ്സ് ആരംഭിച്ച് ഇപ്പോൾ കോടിക്കണക്കിന് ഡോളർ സ്വന്തമായുള്ള ബിസിനസുകാരുടെ നിരവധി വിജയഗാഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നിരുന്നാലും, ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുകയും ആ പ്രശ്നങ്ങളെ ഒരിക്കലും തന്റെ ബിസിനസ് വിജയം നേടാനുള്ള അഭിനിവേശത്തെ കെടുത്തിക്കളയാന്‍ അനുവദിക്കാതിരുന്ന ഒരാളെക്കുറിച്ചുള്ള ഒരു കഥ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബി‌ഐ) നിന്ന് 60 ലക്ഷം രൂപ വായ്‌പയെടുത്ത് ‘സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ’ എന്ന പേരിൽ ഒരു ചെറിയ യൂണിറ്റ് സ്ഥാപിച്ചു.

സ്കൂള്‍ ഡ്രോപൗട്ട്, രണ്ട് ബിസിനസുകളില്‍ തോല്‍വി
പത്താംക്ലാസില്‍ വിജയിക്കാതെ പുറത്തുപോയ വിദ്യാര്‍ത്ഥിയാണെങ്കിലും എന്തും പഠിച്ചെടുക്കാനുള്ള കഴിവും ബിസിനസിലുള്ള ആവേശവുമാണ് സത്യനാരായണ്‍ നുവാലിനെ വ്യത്യസ്തനാക്കുന്നത്. ഇദ്ദേഹം ആദ്യം ആരംഭിച്ച രണ്ട് ബിസിനസുകള്‍ വന്‍ പരാജയമായിരുന്നു. ആദ്യം മഷി നിര്‍മ്മാണ യൂണിറ്റാണ് ആരംഭിച്തത്. അത് പരാജയമായി. പിന്നീട് അദ്ദേഹം ട്രാന്‍സ്പോര്‍ട്ട് ബിസിനസ് ആരംഭിച്ചു. അതും പരാജയമായി. ഇതോടെ അദ്ദേഹം രാജസ്ഥാന് പകരം മഹാരാഷ്‌ട്രയിലേക്ക് ചേക്കേറി. ബിസിനസുകാരുടെ പറുദീസയായ മഹാരാഷ്‌ട്രയില്‍ അദ്ദേഹം പുതിയ സ്വപ്നങ്ങള്‍ നെയ്യാന്‍ തുടങ്ങി.

മഹാരാഷ്‌ട്രയില്‍ പുതിയ തുടക്കം
കോൾ ഇന്ത്യ ലിമിറ്റഡിന് സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തായിരുന്നു തുടക്കം. ഈ സ്ഫോടകവസ്തു ബിസിനസിൽ നുവാൾ വിജയം നേടാൻ തുടങ്ങിയതിനുശേഷം, ഒരു വർഷത്തിനുള്ളിൽ അദ്ദേഹം ഒരു കോടി രൂപ നിക്ഷേപിച്ചു. വലിയ നിക്ഷേപം ചെറിയ പ്ലാന്‍റിനെ ഒരു വലിയ നിർമ്മാണ കേന്ദ്രമായി വളരാൻ സഹായിച്ചു, ഒടുവിൽ 1996 ൽ, നുവാളിന്റെ കമ്പനിക്ക് പ്രതിവർഷം 6,000 ടൺ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള ലൈസൻസ് ലഭിച്ചു, ഇത് കമ്പനിയെ കുതിച്ചുയരാൻ സഹായിച്ചു.

 കുടുംബ പശ്ചാത്തലം
രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം വളരെ ചെറുപ്പം മുതൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടു. കാരണം അദ്ദേഹത്തിന്റെ അച്ഛന്‍ ചെറിയ ജോലികള്‍ ചെയ്ത് കുടുംബം പോറ്റാന്‍ കഷ്ടപ്പെട്ട വ്യക്തിയായിരുന്നു. മാത്രമല്ല, കുടുംബം നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, പത്താം ക്ലാസ് പാസായതിനു ശേഷം സത്യനാരായണൻ നുവാളിന് പഠനം തുടരാൻ കഴിഞ്ഞില്ല.

19-ാം വയസ്സിൽ വിവാഹം

സ്വകാര്യമായി പറഞ്ഞാൽ, സത്യനാരായണൻ നുവാൾ 19-ാം വയസ്സിൽ വിവാഹിതനായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലത്ത്, വീട് വാടകയ്‌ക്കെടുക്കാൻ സത്യനാരായണന് മതിയായ പണമില്ലായിരുന്നു, അതിനാൽ ആ സമയത്ത് അദ്ദേഹം ഉപജീവനത്തിനായി പേനകൾ വിറ്റു നടന്നു.

സോളാര്‍ ഇന്ത്യ- നാഗാസ്ത്ര1, നാഗാസ്ത്ര2, രുദ്രാസ്ത്ര, പിനാക…പിറക്കുന്നയിടം
പിന്നീടാണ് ഇദ്ദേഹം പ്രതിരോധമേഖലയിലേക്ക് തിരിഞ്ഞത്. സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് ലഭിച്ചതോടെ പ്രതിരോധമേഖലയിലെ ബന്ധങ്ങള്‍ വളര്‍ന്നു. ഇതാണ് പിന്നീട് ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രതിരോധപദ്ധതിയിലേക്ക് നീങ്ങിയത്. ഇന്ന് അദ്ദേഹം നാഗാസ്ത്ര1, നാഗാസ്ത്ര2, രുദ്രാസ്ത്ര, ‍ഡ്രോണുകള്‍ക്കാവശ്യമായ സ്ഫോടകവസ്തുക്കള്‍ നിറച്ച പേലോഡുകള്‍, ഷെല്ലുകള്‍ എന്നിവ നിര്‍മ്മിക്കുന്നു. ഇതോടെയാണ് കമ്പനി കുതിച്ചുവളര്‍ന്നത്.

പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇദ്ദേഹത്തിന്റെ കമ്പനികള്‍ നിര്‍മ്മിച്ച നാഗാസ്ത്ര എന്ന ലോയിറ്റര്‍ മ്യൂനിഷന്‍ വിഭാഗത്തില്‍പെട്ട ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. അത് വന്‍വിജയവുമായിരുന്നു. ഉയര്‍ന്ന കൃത്യതയോടെ ശത്രുപക്ഷത്ത് നാശം വിതയ്‌ക്കാന്‍ കഴിയുന്ന ഒരു മനുഷ്യന് താങ്ങാന്‍ കഴിയാവുന്ന ഭാരമുള്ള ‍‍ഡ്രോണ്‍ ആണിത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഡ്രോണ്‍ ആണിത്. ശത്രുപക്ഷത്തെ ലക്ഷ്യം നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍ അതിന് ചുറ്റും പറക്കുകയും പിന്നീല്‍ ആ ലക്ഷ്യത്തിലേക്ക് പറന്നിറങ്ങി പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ഡ്രോണ്‍ ആണിത്. അടയാളപ്പെടുത്തിയ ശത്രുസങ്കേതത്തില്‍ കൃത്യമായി പറന്നിറങ്ങാ‍നുള്ള ശേഷി നല്‍കാന്‍ ഡ്രോണിനെ ജിപിഎസുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഇതിന്റെ കുറെക്കൂടി മെച്ചപ്പെട്ട നാഗാസ്ത്ര 2 ഉം ഈ കമ്പനി ഒരുക്കിക്കഴിഞ്ഞു. അടുത്ത തലമുറയില്‍പ്പെട്ട ലോയിറ്ററിംഗ് മ്യൂനിഷനാണ് നാഗാസ്ത്ര 2. എവിടെ നിന്നും തൊടുക്കാന്‍ സാധിക്കും. 25 കിലോമീറ്റര്‍ വരെ അകലെയുള്ള ശത്രുസങ്കേതത്തില്‍ ചെന്ന് രണ്ട് കിലോഗ്രാം വരെയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഉഗ്രസ്ഫോടനം നടത്താന്‍ നാഗാസ്ത്ര2ന് ശേഷിയുണ്ട്. കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോള്‍, പേലോഡ്, തൊടുക്കാനുള്ള സംവിധാനം എന്നിവയെല്ലാം ചേര്‍ന്ന് വെറും 20 കിലോഗ്രാം മാത്രമേ ഭാരമുള്ളൂ എന്നതിനാല്‍ പട്ടാളക്കാര്‍ക്ക് മുതുകില്‍ ഒരു ബാക് പാക് പോലെ ചുമന്നു നടക്കാം.. അതുപോലെ 50 കിലോമീറ്റര്‍ വരെ അകലെയുള്ള ശത്രുരാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈനികരെ ശരിപ്പെടുത്താന്‍ കഴിയുന്ന രുദ്രാസ്ത്ര എന്ന ആധുനിക ഡ്രോണും സോളാര്‍ നിര്‍മ്മിക്കുകയും പരീക്ഷണം നടത്തി ഇന്ത്യന്‍ സേനയുടെ അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്.

ഡിആര്‍ഡിഒ വികസിപ്പിച്ച പിനാക റോക്കറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മ്യുനീഷന്‍ ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യന്‍ സേനയ്‌ക്ക് വേണ്ടി നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. പാകിസ്ഥാന്റെ മിസൈല്‍ ആക്രമണത്തെ തടയാന്‍ ഫലപ്രദേമായി സഹായിച്ചതാണ് പിനാക റോക്കറ്റ്. റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള സംവിധാനമാണ് പിനാക. പിനാക ( ലിറ്റ്. ‘ ശിവന്റെ വില്ല് ‘ ) ഇന്ത്യയിൽ നിർമ്മിച്ചതും ഇന്ത്യൻ സൈന്യത്തിനായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്തതുമായ ഒരു മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറാണ് . പിനാകയ്‌ക്ക് രണ്ട് പതിപ്പുകളുണ്ട്. ഒന്ന് മാർക്ക്-I എൻഹാൻസ്ഡ് . ഇതിന് 45 കിലോമീറ്റർ (28 മൈൽ) പരമാവധി ദൂരം വരെ പറന്നുചെല്ലാന്‍ കഴിയും. മാർക്ക്-II ER പതിപ്പിന് 90 കിലോമീറ്റർ (56 മൈൽ) വരെ പറക്കാനാവും. 44 സെക്കൻഡിനുള്ളിൽ ഒരു ലോഞ്ചറിൽ 12 HE പിനാക റോക്കറ്റുകൾ വെടിവയ്‌ക്കാനും കഴിയും . അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുനടക്കാന്‍ പാകത്തില്‍ പിനാക സംവിധാനത്തെ ഒരു ടട്ര ട്രക്കിൽ ഘടിപ്പിച്ചാണ് സൈന്യം ഉപയോഗിക്കുന്നത്. കാർഗിൽ യുദ്ധകാലത്ത് പിനാക പർവതശിഖരങ്ങളിലെ പാകിസ്ഥാൻ സ്ഥാനങ്ങൾ നിർവീര്യമാക്കുന്നതിൽ വിജയിച്ചിരുന്നു.

 

Tags: Satyanarayan Nandlal NuwalPinaka rocketNagastra1Nagastra2NagpurOperation SindoorRudrastraSolar IndustriesSatyanarayan Nuwal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.