അഹമ്മദാബാദ് : എയർ ഇന്ത്യാ വിമാനാപകടം നടന്ന അഹമ്മദാബാദിൽ രക്ഷാപ്രവർത്തകരായി ആർ എസ് എസ് പ്രവർത്തകർ . വിമാനാപകടത്തിന് തൊട്ടുപിന്നാലെ, അപകടസ്ഥലത്തെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കാൻ നാട്ടുകാരും, സംഘപ്രവർത്തകരും ഒഴുകിയെത്തി.
ഹോസ്റ്റൽ അന്തേവാസികളായ പരിക്കേറ്റവരിൽ പലർക്കും രക്തം ആവശ്യമായി വന്നു. നിരവധി എൻജിഒകൾ ആളുകളോട് രക്തം ദാനം ചെയ്യാൻ അഭ്യർത്ഥിച്ചു. നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് നാട്ടുകാർ രക്തദാനത്തിനായി ഒത്തുകൂടി. അഹമ്മദാബാദിലെ ജനങ്ങൾ രക്തദാനത്തിനായി വൻതോതിൽ എത്തിയതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുമുണ്ട്.
, “ഇന്നലെ നമ്മുടെ നഗരത്തിൽ സംഭവിച്ചതെല്ലാം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. ഈ ദാരുണമായ സംഭവത്തിന്റെ വാർത്ത പുറത്തുവന്നയുടനെ, അഹമ്മദാബാദിലെ ജനങ്ങളുടെ സേവന മനോഭാവം എല്ലായ്‌പ്പോഴും എന്നപോലെ ഉയർന്നുവന്നു. ഞങ്ങളുടെ സഹായ് ഫൗണ്ടേഷനും മറ്റ് നിരവധി എൻജിഒകളും രക്തദാനത്തിനായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തയുടനെ, അഹമ്മദാബാദിലെ ജനങ്ങൾ ഉടനടി പ്രതികരിച്ചു.”സഹായ് ഫൗണ്ടേഷന്റെ സ്ഥാപകൻ സീൽ ഷാ പറഞ്ഞു.
‘ ആദ്യത്തെ 2 മണിക്കൂറിനുള്ളിൽ, ഏകദേശം 300 പേർ ഞങ്ങളെ ബന്ധപ്പെടുകയും ഇവിടെ എത്തുകയും ചെയ്തു.വൈകുന്നേരത്തോടെ ഞങ്ങൾ ഇവിടെ 900 യൂണിറ്റിലധികം രക്തം ശേഖരിച്ചു. മറ്റെല്ലാ ലാബുകളിലും രക്തബാങ്കുകളിലും ഇതേ അവസ്ഥയായിരുന്നു,” ഷാ പറഞ്ഞു.
ആർഎസ്‌എസ് പ്രവർത്തകർ 24 മണിക്കൂറും കരുത്തായി കൂടെ നിന്നുവെന്നും നാട്ടുകാർ പറയുന്നു. വിമാനാപകടം പുറത്തുവന്നയുടൻ സംഘത്തിന്റെ വളണ്ടിയർമാർ സേവനത്തിനായി എത്തിയതായി അഹമ്മദാബാദിൽ നിന്നുള്ള രക്ഷാപ്രവർത്തകർ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി ആർഎസ്‌എസ് വളണ്ടിയർമാരുടെ സേവനം വാഗ്ദാനം ചെയ്തു. 176 വളണ്ടിയർമാരാണ് നേരിട്ട് സേവാ യാഗം നിർവഹിച്ചത് . ഇതിനുപുറമെ, 250 ൽ അധികം വളണ്ടിയർമാരും ഡ്യൂട്ടിയിൽ തുടർന്നു.
പരിക്കേറ്റവരെ രക്ഷിക്കുന്നത് മുതൽ ഗതാഗതം നിയന്ത്രിക്കുന്നത് വരെയുള്ള നിരവധി പ്രവർത്തനങ്ങളിൽ വളണ്ടിയർമാർ പങ്കെടുത്തു. ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതിലും അവർ സഹായിച്ചു, മരിച്ചവരുടെ കുടുംബങ്ങൾ ഉൾപ്പെടെ 2000 ത്തിലധികം ആളുകളെ പരിചരിക്കുകയും അവർക്ക് ലഘുഭക്ഷണം നൽകുകയും ചെയ്തു. ആർഎസ്‌എസ് കലുപൂർ സ്വാമിനാരായണ ക്ഷേത്രത്തിന്റെ സഹായത്തോടെ ജനങ്ങൾക്ക് ഭക്ഷണവും ഒരുക്കി.
അനന്ത് അംബാനിയുടെ സംഘടനയായ വന്താര ഡോക്ടർമാരുടെ ഒരു സംഘത്തെ അഹമ്മദാബാദിലേക്ക് അയച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിച്ചു. ഇതിനുപുറമെ, അഹമ്മദാബാദിലേക്ക് വന്താരയുടെ ആംബുലൻസ് സർവീസും ആരംഭിച്ചു. അപകടത്തിൽ പരിക്കേറ്റ പക്ഷികളെയും മൃഗങ്ങളെയും രക്ഷപ്പെടുത്തി ചികിത്സ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: