India

ചൈനയുടെ ചെങ്ങ്ഡുവോ , ഇന്ത്യയുടെ റഫേലോ ആരാണ് കരുത്തനെന്ന് ചോദ്യം ; പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർത്തവനാരോ , അവനാണ് ശക്തൻ

Published by

പ്രതിരോധ രംഗത്ത് ലോകത്തിലെ ഏതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന തരത്തിൽ ഇന്ത്യ വളർന്നു കഴിഞ്ഞു.ഇന്ന് ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാൻ സാധിക്കും വിധത്തിലാണ് ഇന്ത്യൻ പോർവിമാനങ്ങളുടെ കഴിവ്.

2020 ജൂലൈ 29 നാണ് ഫ്രാൻസ് ഇന്ത്യയ്‌ക്ക് 5 റാഫേൽ ജെറ്റുകൾ കൈമാറിയത് . ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയുടെ റാഫേൽ ആണോ ചൈനയുടെ ചെങ്ഡു ജെ-20 ആണോ മികച്ചത് എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റാഫേൽ പോർ വിമാനങ്ങൾ.വായുവിൽ നിന്ന് വായുവിലേക്കും,കരയിലേക്കും ആക്രമണം നടത്താൻ കഴിവുണ്ട്.

ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയും റാഫേലിന്റെൻ പ്രത്യേകതയാണ്.മാത്രമല്ല ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും.ദൃശ്യ പരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോർ മിസൈൽ, ഇസ്രായേലിന്റെ ഡിസ്പ്ലേ സംവിധാനത്തോടെയുള്ള ഹെൽമെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിമാനത്തിലുണ്ട് .

പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്ത റഫേലിന് ഇന്ന് പ്രതിരോധ രംഗത്ത് വളരെയധികം ആരാധകരുമുണ്ട് . . റാഫേലിനെപ്പോലെ, ചെങ്ഡു ജെ-20 ചൈനീസ് വിമാനവും രണ്ട് എഞ്ചിനുകളുള്ള, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ്. ചൈനയിലെ ‘ചെങ്ഡു എയ്‌റോസ്‌പേസ് കോർപ്പറേഷനാണ് ചൈനീസ് വ്യോമസേനയ്‌ക്കായി ഇത് നിർമ്മിച്ചത്.

2011 ജനുവരി 11 ന് ചെങ്ഡു ജെ-20 ആദ്യ പറക്കൽ നടത്തിയ ശേഷം 2017 ൽ, ചെങ്ഡു ജെ-20 ഔദ്യോഗികമായി ചൈനീസ് വ്യോമസേനയിൽ ഉൾപ്പെടുത്തി.2019 ആയപ്പോഴേക്കും 50 യൂണിറ്റുകൾ നിർമ്മിച്ചു, ഒരു യൂണിറ്റ് നിർമ്മിക്കാനുള്ള ചെലവ് 100 മുതൽ 110 ദശലക്ഷം യുഎസ് ഡോളറാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by