മലപ്പുറം :നിലമ്പൂര്‍ മണ്ഡലത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെയും പിഡിപിയുടെയും പിന്തുണക്കായുള്ള എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ മല്‍സരമാണ് കാണുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍.
ജനകീയവിഷയങ്ങളില്‍ നിന്ന് അകന്നു കൊണ്ട് വര്‍ഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
ജമാ അത്തെ ഇസ്ലാമി മതരാഷ്‌ട്രവാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവിന്റെ വാദം പരിഹാസ്യമാണ്.
ജമാ അത്ത് നേതാക്കള്‍ സതീശനെ വിളിച്ചു രഹസ്യമായി നയവ്യതിയാനം പറഞ്ഞതാണോ എന്നും വി. മുരളീധരന്‍ പരിഹസിച്ചു.
ടാറ്റ ഗ്രൂപ്പിന്റെ സുഡിയോ സ്റ്റോറുകള്‍ ബഹിഷ്‌ക്കരിക്കണെമന്ന ജമാ അത്തെ ഇസ്ലാമിയുടെ ആഹ്വാനത്തോട് വി.ഡി സതീശന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് എന്താണ് എന്നും അദ്ദേഹം ചോദിച്ചു.
ജമാ അത്ത് കളം മാറിയപ്പോള്‍ പിഡിപിയെ ചേര്‍ത്തുപിടിക്കുകയാണ് സിപിഎം. പിഡിപിക്ക് വര്‍ഗീയതയില്ലെന്ന് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്ഥാനാര്‍ഥി പറയുന്നു. പിഡിപി പീഡിത വിഭാഗമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ പറയുന്നത്. ഗോവിന്ദന്‍ പറയുന്നതു കേട്ടാല്‍ മദനി പോലും ലജ്ജിച്ചു തലതാഴ്‌ത്തും.
നായനാര്‍ സര്‍ക്കാര്‍ അബ്ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്തത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിനാണോ എന്ന് സിപിഎം വ്യക്തമാക്കണം.
രാജിവച്ചപ്പോള്‍ ഉന്നയിച്ച വിഷയങ്ങള്‍ പിവി അന്‍വര്‍ പോലും മറന്നിരിക്കുന്നു എന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.വന്യമൃഗശല്യം പോലെ മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങളില്‍ നിന്ന് പ്രധാനമുന്നണികള്‍ ഒഴിഞ്ഞു മാറുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. വന്യമൃഗ ശല്യം നേരിടാന്‍ യാതൊന്നും ചെയ്യാതിരുന്ന, വര്‍ഷങ്ങളായി നിലമ്പൂരിനെ പ്രതിനിധീകരിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരെ നിലമ്പൂരിലെ ജനത വിധിയെഴുതും.
പലസ്തീന്‍ ഐക്യദാര്‍ഢ്യം എന്ന പേരില്‍ ഭീകര സംഘടനയായ ഹമാസിനെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാട് മലയോര ജനത തിരിച്ചറിയുമെന്നും നിലമ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ.മോഹന്‍ ജോര്‍ജിന്റെ പ്രചാരണത്തിനെത്തിയ വി.മുരളീധരന്‍ വ്യക്തമാക്കി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും വി.മുരളീധരന്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രശ്മില്‍നാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: