Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

കഴിഞ്ഞ 14 വര്‍ഷമായി ചെസ്സില്‍ ലോകത്തെ ഒന്നാം റാങ്കുകാരനായിരുന്ന  മാഗ്നസ് കാള്‍സന് അടിപതറിപ്പോയ ടൂര്‍ണ്ണമെന്‍റായിരുന്നു നോര്‍വ്വെ ചെസ്. പ്രതിസന്ധിഘട്ടങ്ങളെ ശാന്തമായി നേരിട്ട് തിരിച്ചുവരവ് നടത്താനുള്ള മാഗ്നസ് കാള്‍സന്റെ അസാമാന്യ കഴിവാണ് നിര്‍ണ്ണായകമായ അവസാന റൗണ്ടില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ച് 18 പോയിന്‍റുകളോടെ നോര്‍വ്വെ ചെസ് കിരീടം നേടാന്‍ കാള്‍സനെ അര്‍ഹനാക്കിയത്. 

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jun 9, 2025, 12:28 am IST
inSports
മാഗ്നസ് കാള്‍സന്‍ (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്‍സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)

മാഗ്നസ് കാള്‍സന്‍ (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്‍സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)

ന്യൂദല്‍ഹി: കഴിഞ്ഞ 14 വര്‍ഷമായി ചെസ്സില്‍ ലോകത്തെ ഒന്നാം റാങ്കുകാരനായിരുന്ന  മാഗ്നസ് കാള്‍സന് അടിപതറിപ്പോയ ടൂര്‍ണ്ണമെന്‍റായിരുന്നു 2025ലെ നോര്‍വ്വെ ചെസ്. പ്രതിസന്ധിഘട്ടങ്ങളെ ശാന്തമായി നേരിട്ട് തിരിച്ചുവരവ് നടത്താനുള്ള മാഗ്നസ് കാള്‍സന്റെ അസാമാന്യ കഴിവാണ് നിര്‍ണ്ണായകമായ അവസാന റൗണ്ടില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ച് 18 പോയിന്‍റുകളോടെ നോര്‍വ്വെ ചെസ് കിരീടം നേടാന്‍ കാള്‍സനെ അര്‍ഹനാക്കിയത്.

പക്ഷെ കാള്‍സന്‍ പതറിപ്പോയ ടൂര്‍ണ്ണമെന്‍റായിരുന്നു ഇത്തവണത്തെ നോര്‍വ്വെ ചെസ്സ്. ആറാം റൗണ്ടില്‍ ഇന്ത്യയുടെ ഗുകേഷിനോട് ക്ലാസിക്ക് ഗെയിമില്‍ തോറ്റതാണ് മാഗ്നസ് കാള്‍സന്റെ അടി തെറ്റിച്ചത്. ലോകമാകെ വൈറലായിപ്പോയ വീഡിയോ കൂടിയായിരുന്നു അത്. ഗുകേഷ് ജയവും അത് താങ്ങാനാവാതെ കോപത്തോടെ മേശയില്‍ മൂന്ന് തവണ ഇടിച്ച് ബോര്‍ഡിലെ കരുക്കള്‍ വരെ തെറിപ്പിക്കുന്ന മാഗ്നസ് കാള്‍സന്റെ ചിത്രവും. അതായത് തോല്‍വിയെ താങ്ങാന്‍ കഴിയാത്ത മാനസികാവസ്ഥയിലേക്ക് കാള്‍സന്‍ എത്തിയിരിക്കുന്നു. എന്നാല്‍ മാഗ്നസ് കാള്‍സന്റെ ഈ ദേഷ്യപ്രകടനം കാര്യമാക്കാതെ തിരിഞ്ഞ് വലതുകൈയില്‍ ചുംബിച്ച് മുകളിലേക്ക് ദൈവത്തെ നോക്കുന്ന കൂളായ ഗുകേഷിന്റെ ചിത്രം പങ്കുവെച്ചവരില്‍ ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട് ബാള്‍ ടീമായ പാരിസ് സെയിന്‍റ് ജെര്‍മെയ്ന്‍ അഥവാ പിഎസ് ജി വരെയുണ്ട് എന്നത് ഗുകേഷിന്റെ വിജയം എത്രത്തോളം വൈറലായി എന്നതിന് തെളിവാണ്.മാഗ്നസ് കാള്‍സനെ തോല്‍പിച്ച ഗുകേഷിനെ കണ്ടപ്പോള്‍ വിഖ്യാത ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റായ യുവേഫ ചാമ്പ്യന്‍ഷിപ്പ് (യുസിഎല്‍) നേടിയതുപോലെ അനുഭവപ്പെട്ടു എന്നാണ് പിഎസ് ജി കുറിച്ചത്. 1.58 ലക്ഷം പേരാണ് എക്സില്‍ ഈ പോസ്റ്റ് കണ്ടത്. കഷ്ടിച്ച് നോര്‍വ്വെ ചെസ് കിരീടം ഒപ്പിച്ചെങ്കിലും ഈ തോല്‍വി മാഗ്നസ് കാള്‍സനില്‍ ഏല്‍പിച്ച ആഘാതം ചെറുതല്ല.

ഗുകേഷ് കാള്‍സനെതിരെ നേടിയ വിജയത്തെക്കുറിച്ച്  ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട് ബാള്‍ ടീമായ പാരിസ് സെയിന്‍റ് ജെര്‍മെയ്ന്‍ അഥവാ പിഎസ് ജി പങ്കുവെച്ച പോസ്റ്റ്:

What it felt like winning our first UCL ❤️💙 pic.twitter.com/uNajUVPe33

— Paris Saint-Germain (@PSG_English) June 4, 2025

ഗുകേഷിനെതിരെ ആദ്യ റൗണ്ടില്‍ വിജയിച്ച മാഗ്നസ് കാള്‍സന്‍  തുടക്കം മുതലേ ഗുകേഷിനെ പരിഹസിക്കുന്ന കമന്‍റുകളാണ് നടത്തിയിരുന്നത്. ഗുകേഷ് ലോകചാമ്പ്യനാകാന്‍ യോഗ്യനല്ലെന്ന് വരെ കാള്‍സന്‍ വീമ്പിളക്കിയിരുന്നു. പക്ഷെ ആ അഹന്ത ഗുകേഷ് അടക്കി. അതുകൊണ്ടാണ് ആറം റൗണ്ടിലെ പരാജയം മാഗ്നസ് കാള്‍സന്റെ മനോഘടനയില്‍ വലിയ ആഘാതമുണ്ടാക്കിയത്.

ഗുകേഷ് നോര്‍വ്വെയില്‍ അപാരമായ തിരിച്ചുവരവാണ് നടത്തിയത്. ഒരു ലോക ചെസ് ചാമ്പ്യനില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനം. മാഗ്നസ് കാള്‍സന്‍, ഹികാരു നകാമുറ, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി വെയ് യി എന്നിവരെ തോല്‍പിക്കാന്‍ ഗുകേഷിന് സാധിച്ചു. ലോകത്തിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, ഒമ്പത് റാങ്കുകാരെയാണ്

മാഗ്നസ് കാള്‍സന്‍  നോര്‍വ്വെ ചെസ്സിനിടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത് തന്നെ മറികടക്കാന്‍ കഴിവില്ലെങ്കിലും ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം എന്നിവര്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നാണ്. ഇക്കുറി ലോക ചെസ് ഫെ‍ഡറേഷനായ ഫിഡെയുടെ ലോകറാങ്കിങ്ങില്‍ ആദ്യ പതിനൊന്ന് റാങ്കുകാരില്‍ നാല് ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചിരുന്നു. ഗുകേഷ് (5), പ്രജ്ഞാനന്ദ(7), അര്‍ജുന്‍ എരിഗെയ്സി(3), അരവിന്ദ് ചിതംബരം(11) എന്നിവര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വ നേട്ടമാണിത്. റേറ്റിംഗിലും വലിയ വ്യത്യാസമില്ല. മാഗ്നസ് കാള്‍സന്‍ 2837 എന്ന ഇഎല്‍ഒ റേറ്റിംഗ് നേടിയെങ്കിലും ഹികാരുവിന്‍റേത് 2804 ആണ് റേറ്റിംഗ്. അര്‍ജുന്‍ എരിഗെയ്സിക്ക് 2782ഉം ഗുകേഷിന്  2776ഉം പ്രജ്ഞാനന്ദയ്‌ക്ക് 2767ഉം അരവിന്ദ് ചിതംബരത്തിന് 2746ഉം റേറ്റിംഗ് ഉണ്ട്.

ഇന്ത്യന്‍ ചെസ്സിന്റെ പിതാവായ വിശ്വനാഥന്‍ ആനന്ദ് കഴിഞ്ഞ ദിവസം ഇന്ത്യയിലെ കൗമാരക്കാരായ ചെസ് താരങ്ങളുടെ കഴിവിനെ വാഴ്‌ത്തിപ്പാടിയിരുന്നു. പ്രജ്ഞാനന്ദയും ഗുകേഷും അതില്‍ കൂടുതല്‍ പ്രതീക്ഷയുള്ള ഭാവിവാഗ്ദാനങ്ങളാണെന്നും ആനന്ദ് പറഞ്ഞിരുന്നു. ഗുകേഷിന് 19 വയസ്സെങ്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് 20 വയസ്സാണ്. അര്‍ജുന്‍ എരിഗെയ്സിക്ക് 21 വയസ്സെങ്കില്‍ അരവിന്ദ് ചിതംബരത്തിന് പ്രായം 25. എന്തായാലും ഇനിയും കുറഞ്ഞത് 15 വര്‍ഷമെങ്കിലും നല്ല ഫോമില്‍ തന്നെ ഇവര്‍ക്ക് കളിക്കാനാകും. അതേ സമയം ഇപ്പോഴത്തെ ഒന്നും രണ്ടും റാങ്കുകാരായ മാഗ്നസ് കാള്‍സനും ഹികാരു നകാമുറയ്‌ക്ക് യഥാക്രമം 34ഉം 37ഉം വയസ്സാണ്. ഫാബിയാനോ കരുവാനയ്‌ക്കും 32 വയസ്സായി. അതായത് പ്രൈം ടൈം തീര്‍ന്നുപോയവരാണ് ഇവര്‍. ഇവരുടെ മികച്ച പെര്‍ഫോമന്‍സുകള്‍ ഇവര്‍ പുറത്തെടുത്തുകഴിഞ്ഞു.

ഗുകേഷും പ്രജ്ഞാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും അവരുടെ പ്രൈം ടൈമിലേക്ക് കടക്കുന്നതേയുള്ളൂ. സമ്മര്‍ദ്ദങ്ങളെ ശാന്തമായി നേരിട്ട് വിജയത്തിലേക്ക് വഴിവെട്ടാനുള്ള കഴിവ് – അതാണ് ഇനി ഇവര്‍ വാര്‍ത്തെടുക്കേണ്ട കഴിവ്. സമനില വേണ്ടിടത്ത് സമനില നേടാനും വിജയം വേണ്ടിടത്ത് വിജയം നേടാനുമുള്ള കഴിവ്. റേറ്റിംഗ് കൂടിയ ഗ്രാന്‍റ്മാസ്റ്റര്‍മാരുടെ ടൂര്‍ണ്ണമെന്‍റുകളില്‍ തുടര്‍ച്ചയായുള്ള കളിപരിചയത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുക്കേണ്ടതാണ് ഈ കഴിവ്. ഈ കരുത്ത് കൂടി നേടിയാല്‍ ഇവര്‍ പെര്‍ഫെക്ടായി. അതാണ് ഇനി ലോകം കാണാന്‍ പോകുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അത് ഇന്ത്യയുടെ ഈ കൗമാരക്കാരും യുവാക്കളും ആര്‍ജ്ജിച്ചെടുക്കു.ം അത്രയേ ഉള്ളൂ മാഗ്നസ് കാള്‍സന്റെ ആയുസ്സ്.

Tags: Norwaychess2025ELOratingPraggnanandhaaFIDEChessGukeshDmagnuscarlsenNorwaychessArjunerigaisi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.