ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ തിരംഗയാത്ര ശ്രദ്ധേയമാകുന്നു . ഉദ്ഘാടന ചടങ്ങിനിടെ, കൈയിൽ ദേശീയ പതാകയുമായി ചെനാബ് നദിക്ക് മുകളിൽ നിർമ്മിച്ച പാലത്തിലൂടെ നടക്കുകയായിരുന്നു പ്രധാനമന്ത്രി. ഉദ്ഘാടനത്തിനിടെ ആ നിമിഷങ്ങൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തിൽ പ്രധാനമന്ത്രി ദേശീയ പതാക വീശുന്നതിന്റെ വീഡിയോയും വൈറലായി. പഹൽഗാം ആക്രമണ ഗൂഢാലോചനക്കാർക്കുള്ള ഉചിതമായ മറുപടിയായിരുന്നു പ്രധാനമന്ത്രി ഈ തിരംഗയാത്ര . ഭീകരാക്രമണത്തിന് ശേഷം വലിയ ആഘാതം നേരിട്ട താഴ്‌വരയിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശക്തമായ ദൃഢനിശ്ചയമാണ് ഇത് വഴി മോദി കാട്ടിത്തരുന്നത് .
ഈ ചിത്രങ്ങൾക്കൊപ്പം വൈറലാകുകയാണ് 1992 ൽ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തുന്ന മോദിയുടെ ചിത്രങ്ങളും . കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഏകതാ യാത്രയുടെ അവസാന ദിനത്തിലാണ് ലാൽ ചൗക്കിൽ പതാക ഉയർത്തിയത്. മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്കാണ് ‘ഏകതാ യാത്ര’ ആരംഭിച്ചത്. അന്ന് ഏകതാ യാത്രയെ കുറിച്ച് അറിഞ്ഞ ജമ്മു കശ്മീരിലെ തീവ്രവാദികൾ ശ്രീനഗർ ഉൾപ്പെടെ മുഴുവൻ ചുവരുകളിൽ ഭീഷണി പോസ്റ്ററുകൾ പതിച്ചു.
“നിങ്ങൾ അമ്മയുടെ പാൽ കുടിച്ചിട്ടുണ്ടെങ്കിൽ, ശ്രീനഗറിലെ ലാൽ ചൗക്കിൽ വന്ന് ഇന്ത്യൻ ത്രിവർണ പതാക ഉയർത്തുക, പക്ഷേ നിങ്ങൾ ഇവിടെ നിന്ന് ജീവനോടെ തിരിച്ചെത്തിയാൽ, നിങ്ങൾക്ക് ഞങ്ങൾ പ്രതിഫലം നൽകും…” എന്നായിരുന്നു പോസ്റ്ററുകൾ.“ അതിനു അന്ന് മോദി നൽകിയ മറുപടി ജനുവരി 26 ന് ഞങ്ങൾ ലാൽ ചൗക്കിലേക്ക് വരുന്നു… പരിപാടിയുടെ ദിവസം ഞങ്ങൾ പതാക ഉയർത്തും, ഞങ്ങൾ ആർപ്പുവിളിച്ചുകൊണ്ട് ലാൽ ചൗക്കിലേക്ക് വരുന്നു… നിങ്ങളുടെ കൈവശമുള്ള എല്ലാ വെടിയുണ്ടകളും തയ്യാറാക്കി വയ്‌ക്കുക. നിങ്ങളുടെ കൈവശമുള്ള എല്ലാ വെടിയുണ്ടകളും നിങ്ങളുടെ AK-47 ൽ സൂക്ഷിക്കുക. അമ്മയുടെ പാൽ കുടിച്ചതാരാണെന്ന് ജനുവരി 26 ന് തീരുമാനിക്കും.“ എന്നായിരുന്നു.
ആ വാക്ക് പാലിക്കപ്പെട്ടു, അന്ന് ഏകതായാത്രയ്‌ക്കൊടുവിൽ ലാൽ ചൗക്കിൽ ഇന്ത്യൻ പതാക ഉയർന്നു. ഇന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ശേഷമാണ് മോദി കശ്മീരിലെത്തി പതാക ഉയർത്തിയത്.
















