ലക്നൗ : മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്ന് യുപി പോലീസ് . പ്രതി ദീപക് വർമ്മയാണ് കൊല്ലപ്പെട്ടത് . പെൺകുട്ടി ലക്നൗവിലെ ആശുപത്രിയിൽ ചികിത്സയിലാണ് . നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട് .
ലക്നൗവിലെ ആലംബാഗിൽ കഴിഞ്ഞ ദിവസമാണ് സംഭവം . മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസ്സുള്ള പെൺകുട്ടിയെ ദീപക് വർമ്മ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയുടെ കരച്ചിൽ കേട്ട വഴിയാത്രക്കാരിലൊരാളാണ് വിവരം മാതാപിതാക്കളെ അറിയിച്ചത് .
പെൺകുട്ടിയെ ഉടൻ തന്നെ ലോക്ബന്ധു ആശുപത്രിയിലേക്ക് മാറ്റി . മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് പോലീസ് 5 പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ദീപക് വർമ്മയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിനിടെ ആലംബാഗ് വിവിഐപി റോഡിൽ വച്ച് പ്രതിയെ കണ്ടെത്തി . എന്നാൽ പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപെടാനാണ് ദീപക്ക് വർമ്മ ശ്രമിച്ചത് . തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ദീപക്ക് വർമ്മ കൊല്ലപ്പെടുകയായിരുന്നു .
കുറ്റകൃത്യങ്ങളിൽ മുഖം നോക്കാതെ നടപടി എടുക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശമാണ് പൊലീസ് നടപ്പാക്കിയത് . നിരവധി പേരാണ് ഇക്കാര്യത്തിൽ യുപി പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് .
















