Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

നോര്‍വ്വെ ചെസ് വളരെ കൗതുകകരമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഒമ്പത് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മാഗ്നസ് കാള്‍സനും ഗുകേഷും തമ്മില്‍ അരപോയിന്‍റിന്റെ മാത്രം വ്യത്യാസത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. ഒമ്പത് റൗണ്ട് കഴിഞ്ഞപ്പോള്‍ മാഗ്നസ് കാള്‍സന് 15 പോയിന്‍റും ഗുകേഷിന് 14.5 പോയിന്‍റുമാണ്. യുഎസ് താരങ്ങളായ ഹികാരു നകാമുറ (13 പോയിന്‍റ്) ഫാബിയാനോ കരുവാന (12 പോയിന്‍റ്) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 6, 2025, 01:03 pm IST
in Sports

സ്റ്റാവംഗര്‍: നോര്‍വ്വെ ചെസ് വളരെ കൗതുകകരമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഒമ്പത് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മാഗ്നസ് കാള്‍സനും ഗുകേഷും തമ്മില്‍ അരപോയിന്‍റിന്റെ മാത്രം വ്യത്യാസത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. ഒമ്പത് റൗണ്ട് കഴിഞ്ഞപ്പോള്‍ മാഗ്നസ് കാള്‍സന് 15 പോയിന്‍റും ഗുകേഷിന് 14.5 പോയിന്‍റുമാണ്. യുഎസ് താരങ്ങളായ ഹികാരു നകാമുറ (13 പോയിന്‍റ്) ഫാബിയാനോ കരുവാന (12 പോയിന്‍റ്) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്നു.

ഒമ്പതാം റൗണ്ടില്‍ നല്ല ഫോമില്‍ നില്‍ക്കുന്ന ചൈനയുടെ വെയ് യിയെ ക്ലാസിക് ഗെയിമില്‍ തന്നെ തോല്‍പിച്ചതോടെ മൂന്ന് പോയിന്‍റ് കൂടി നേടിയതോടെയാണ് ഗുകേഷിന് 14.5 പോയിന്‍റ് സ്വന്തമാക്കാനായത്. അതുപോലെ മാഗ്നസ് കാള്‍സന്‍ ഒമ്പതാം റൗണ്ടില്‍ ഫാബിയാനോ കരുവാനയെ ക്ലാസിക് ഗെയിമില്‍ തോല്‍പിച്ചതോടെ കാള്‍സനും മൂന്ന് പോയിന്‍റ് കൂടി നേടി 15 പോയിന്‍റിലേക്കെത്തി. കറ്റാലന്‍ ഓപ്പണിംഗില്‍ നല്ലൊരു കാലാള്‍ ബലി (പോണ്‍ സാക്രിഫൈസ്)യിലൂടെയാണ് മാഗ്നസ് കാള്‍സന്‍ ഫാബിയാനോ കരുവാനയെ തകര്‍ത്തത്. സമനില പിടിക്കാന്‍ അവസാന നിമിഷത്തില്‍ കരുവാന ശ്രമിച്ചെങ്കിലും ക്ലോക്കില്‍ സമയസമ്മര്‍ദ്ദം കരുവാനയെ പിടികൂടി. അത് കൂടുതല്‍ തെറ്റായ കരുനീക്കങ്ങള്‍ക്ക് വഴിതെളിച്ചു. തോല്‍ക്കുകയും ചയ്തു. കഴിഞ്ഞ റൗണ്ടുകളില്‍ പിന്നില്‍ നിന്നിരുന്ന മാഗ്നസ് കാള്‍സന്റെ തിരിച്ചുവരാനുള്ള കഴിവ് അപാരമാണ്. നോര്‍വ്വെ ചെസ്സില്‍ ഏഴും എട്ടും റൗണ്ടുകളില്‍ മൂന്നും നാലും സ്ഥാനത്തായിരുന്നു കാള്‍സന്‍. അതാണ് അദ്ദേഹത്തെ കഴിഞ്ഞ 14 വര്‍ഷമായി ലോകത്തിലെ ഒന്നാം റാങ്കുകാരനായി നിലനിര്‍ത്തുന്നത്.

കളിയിലേക്ക് മടങ്ങിവന്ന ലോക ചെസ് ചാമ്പ്യന്‍

ഒമ്പതാം റൗണ്ടില്‍ പെട്രോ ഡിഫന്‍സ് പുതുമകളോടെ കളിച്ച് ഗുകേഷിനെ ഞെട്ടിക്കാനായിരുന്നു ചൈനയുടെ വെയ് യിയുടെ ശ്രമം. 18ാം നീക്കത്തില്‍ ആണ് ഗുകേഷ് നേരിയ മുന്‍തൂക്കം നേടിയത്. പിന്നീട് കളിയുടെ അവസാനം വരെ ആ മുന്‍തൂക്കം നിലനിര്‍ത്തി. 24ാം നീക്കത്തില്‍ വെയ് യി വലിയൊരു പിഴവ് വരുത്തി. 28ാം നീക്കത്തില്‍ കാലാളിനെ (പോണ്‍) ജി6 കള്ളിയിലേക്ക് നീക്കി ചെക്ക് വെച്ചതോടെ ഗുകേഷിന് വലിയ മുന്‍തൂക്കം ഉണ്ടായി. ഈ മുന്‍തൂക്കത്തെ ഗുകേഷ് വളരെ ശ്രദ്ധാപൂര്‍വ്വം നിലനിര്‍ത്തി. ഒടുവില്‍ നാല് റൂക്കുകള്‍ ഉള്ള എന്‍ഡ് ഗെയിമിലേക്ക് കളി എത്തി. അതില്‍ ഗുകേഷ് വിജയം കൊയ്യുകയും ചെയ്തു. നോര്‍വ്വെ ചെസ്സിലെ ആദ്യ രണ്ട് റൗണ്ടുകളില്‍ കളി മറന്നവനെപ്പോലെ കളിച്ച ഗുകേഷിനെയല്ല ഒമ്പതാം റൗണ്ടില്‍ കാണുന്നത്. ഇപ്പോള്‍ കളിക്കുന്നത് കൃത്യതയാര്‍ന്ന കരുക്കള്‍ നീക്കുന്ന, ക്ഷമയോടെ അവസാനനിമിഷം വരെ പൊരുതുന്ന, ശത്രുവിന്റെ പിഴവുകളില്‍ നിന്നും മുന്‍തൂക്കമുണ്ടാക്കുകയും അത് കളിയുടെ അവസാനം വരെ ശ്രദ്ധാപൂര്‍വ്വം നിലനിര്‍ത്തുകയും ചെയ്യുന്ന മാറിയ ഗുകേഷാണ്. ഒരു പക്ഷെ ലോക ചെസ് കിരീടം നേടിയ പഴയ ഗുകേഷ് കളിയിലേക്ക് മടങ്ങിവന്നിരിക്കുന്നു.

പത്താം റൗണ്ടില്‍ ഗുകേഷിന് ഫാബിയാനോ കരുവാന, കാള്‍സന് അര്‍ജുന്‍ എരിഗെയ്സി

കാള്‍സനും ഗുകേഷിനും പത്താം റൗണ്ടില്‍ കരുത്തുറ്റ എതിരാളികളാണ് ഉള്ളത്. മാഗ്നസ് കാള്‍സന്‍ നേരിടുന്നത് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയെ ആണെങ്കില്‍ ഗുകേഷിന് അമേരിക്കയുടെ ഫാബിയാനോ കരുവാനയാണ് എതിരാളി. ഗുകേഷിന് ഒരു ക്ലാസിക്കല്‍ വിജയം ഫാബിയ്‌ക്കെതിരെ നേടാന്‍ കഴിയണമെങ്കില്‍ അത്യന്തം റിസ്കെടുത്തുള്ള കളി ഗുകേഷ് പുറത്തെടുക്കേണ്ടിവരും. അതുപോലെ അര്‍ജുന്‍ എരിഗെയ്സിയും കാള്‍സന് എളുപ്പം തൂത്തെറിയാവുന്ന എതിരാളിയല്ല.

അവസാന റൗണ്ടില്‍ ഗുകേഷ് ജയിക്കുകയും കാള്‍സന്‍ തോല്‍ക്കുകയും ചെയ്താല്‍ നോര്‍വ്വെ ചെസ് കിരീടം ഗുകേഷിന്റെ കൈകകളില്‍ എത്തും. അങ്ങിനെയെങ്കില്‍ ഇനി ജീവിതത്തില്‍ ഒരിയ്‌ക്കലും മാഗ്നസ് കാള്‍സന്‍ പഴയതുപോലെ വാചകമടിക്കാന്‍ കഴിയില്ല. എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സന്റെ അഹങ്കാരത്തിനുള്ള മറുപടിയായി അത് മാറും.

ദൈവനീതി നടപ്പാകുമോ?

ദൈവനീതി എന്നൊന്ന് നടപ്പാവുന്നു എന്നരീതിയില്‍ ഇത്തരമൊരു അന്ത്യമായിരിക്കുമോ നോര്‍വ്വെ ചെസ്സില്‍ സംഭവിക്കുക?.ലോകത്തിലെ മുഴുവന്‍ ചെസ് പ്രേമികളും നോര്‍വ്വെ ചെസ്സിന്റെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് കണ്ണും കാതും ചേര്‍ത്ത് വെച്ചിരിപ്പാണ്. മാത്രമല്ല, നോര്‍‍വ്വെക്കാരനാണ് മാഗ്നസ് കാള്‍സന്‍. കഴിഞ്ഞ തവണത്തെ നോര്‍വ്വെ ചെസ് ചാമ്പ്യന്‍ കൂടിയാണ് മാഗ്നസ് കാള്‍സന്‍. ഇക്കുറി ആ കിരീടം കൈവിട്ടുപോവുകയും വെറും 19 വയസ്സുകാരനായ ഗുകേഷ് ആ കിരീടം സ്വന്തമാക്കുകയും ചെയ്താല്‍ സ്വന്തം നാട്ടുകാരുടെ മുഖത്ത് നോക്കാനും മാഗ്നസ് കാള്‍സന് കഴിയില്ല. പ്രതിഭയാകാം പക്ഷെ അഹങ്കാരമരുത് എന്ന ആപ്തവാക്യം അതോടെ ശരിയാകും. അഹന്ത തൊട്ടുതീണ്ടാത്ത ഭാരതത്തിലെ ഗുകേഷ് ഇപ്പോഴേ ലോകമെങ്ങും കള്‍ട്ടായി മാറിക്കൊണ്ടിരിക്കുകയാണ്.

ഗുകേഷ് ലോക ചെസ് കിരീടം നേടിയ ശേഷം ആ പദവിക്ക് ഗുകേഷ് അര്‍ഹനല്ലെന്ന രീതിയില്‍ കുറെ അധികം തവണ മാഗ്നസ് കാള്‍സന്‍ ഗുകേഷിനെ അപമാനപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിരുന്നു. അതിന് നോര്‍വ്വെ ചെസ്സില്‍ മാഗ്നസ് കാള്‍സനെ ക്ലാസിക്കല്‍ ഗെയിമില്‍ തന്നെ തോല്‍പിച്ച് ഗുകേഷ് മറുപടി കൊടുത്തു. ഇതോടെ മാഗ്നസ് കാള്‍സന്‍ വല്ലാതെയങ്ങ് ഒതുങ്ങിപ്പോയിരിക്കുകയാണ്. ഇനി താന്‍ ക്ലാസിക് ചെസ്സിലേക്ക് ഇല്ലെന്ന് വരെ ആ തോല്‍വിയുടെ നിരാശയില്‍ മാഗ്നസ് കാള്‍സന്‍ പ്രസ്താവിക്കുകയുണ്ടായി. തന്നെ തോല്‍പിച്ച നോര്‍വെ ചെസ്സിലെ ആറാം റൗണ്ടില്‍ ഗുകേഷ് നന്നായി കളിച്ചു എന്നും ഗുകേഷ് നല്ല ചെസ് കളിക്കാരനാണെന്നും അവസാനനിമിഷം വരെ വിജയത്തിനായി കാത്തിരിക്കാനുള്ള ക്ഷമ ഗുകേഷിനുണ്ടെന്നും മാഗ്നസ് കാള്‍സന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

 

 

Tags: Norwaychess round10Magnus carlsenGukeshDNorway chessNorwaychessNorwaychess2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Sports

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

Chess

എനിക്ക് വയസ്സായി….നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോടേറ്റ പരാജയത്തിന് ശേഷം മാഗ്നസ് കാള്‍സന്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.