തിരുവനന്തപുരം: വേദിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചെന്ന കാരണത്താല്‍ രാജ്ഭവനില്‍ നടന്ന പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് പി പ്രസാദ് വിട്ടുനിന്നത്. കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
രാജ് ഭവനില്‍ നടക്കുന്ന പരിപാടിയില്‍ എന്തുവേണമെന്ന് രാജ് ഭവന്‍ തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
നിലപാട് സ്വീകരിച്ചു. ഭാരത് മാതാവിന്റെ ചിത്രം എന്തിനുമാറ്റണം എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. ചിത്രം മാറ്റാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ പരിപാടി ഒഴിവാക്കിയത്.
രാജ് ഭവന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന പരിപാടികളില്‍ ഭാരത് മാതാവിന്റെ ചിത്രവും ദേശീയ ഗാനാലാപനവും നിര്‍ബന്ധമാക്കിയിരുന്നു. ചിത്രം മാറ്റാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ പരിപാടി ഒഴിവാക്കിയത്. ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മന്ത്രി പ്രസാദായിരുന്നു അധ്യക്ഷന്‍. പി. പ്രശാന്ത് മുഖ്യ പ്രഭാഷകനും.
പൊതു പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരത മാതാവിന്റെ ചിത്രമല്ല, ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ചിത്രമാണിതെന്നാണ് മന്ത്രിയുടെ വാദം. രാജ്ഭവനിലെ പരിപാടി നടക്കാതെ വന്നതോടെ കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാഘോഷം ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി. രാജ്ഭവന്‍ സ്വന്തം നിലയില്‍ ലോക പരിസ്ഥിതിദിനാഘോഷം നടത്തി. ‘ സിന്ദൂര്‍’ വരിക്ക പ്‌ളാവ്തൈ നട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: