Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ലോക ചെസ് കിരീടം വെറുതെ നേടിയെടുത്തതല്ലെന്ന് കാള്‍സന് മനസ്സിലായിക്കാണണം

ലോക ചെസ് കിരീടം നേടാന്‍ ഇന്ത്യയുടെ 19 കാരന്‍ ഗുകേഷ് യോഗ്യനല്ലെന്ന ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ വീമ്പിളക്കലിന് ഉചിതമായ മറുപടി തിങ്കളാഴ്ച ഗുകേഷ് നല്‍കി. നോര്‍വെ ചെസില്‍ ആറാം റൗണ്ടില്‍ ഗുകേഷ് മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. അതും ക്ലാസിക് ഗെയിമിലായിരുന്നു മാഗ്നസ് കാള്‍സനെ അട്ടിമറിച്ചതെന്നതിനാല്‍ ഗുകേഷിന് മൂന്ന് പോയിന്‍റുകള്‍ കിട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 06:30 pm IST
in Sports
നോര്‍വെ ചെസ്സില്‍ ആറാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെതിരെ വിജയം നേടിയ ഗുകേഷ് കസേരയില്‍ നിന്നെഴുന്നേറ്റ് പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു (ഇടത്ത്) പരാജയം താങ്ങാനാവാതെ മേശയില്‍ ആഞ്ഞിടിക്കുന്ന മാഗ്നസ് കാള്‍സന്‍ (നടുവില്‍) രണ്ടാമതും മാഗ്നസ് കാള്‍സന്‍ മേശയില്‍ ആഞ്ഞിടിക്കുന്നു (വലത്ത്)

നോര്‍വെ ചെസ്സില്‍ ആറാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെതിരെ വിജയം നേടിയ ഗുകേഷ് കസേരയില്‍ നിന്നെഴുന്നേറ്റ് പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു (ഇടത്ത്) പരാജയം താങ്ങാനാവാതെ മേശയില്‍ ആഞ്ഞിടിക്കുന്ന മാഗ്നസ് കാള്‍സന്‍ (നടുവില്‍) രണ്ടാമതും മാഗ്നസ് കാള്‍സന്‍ മേശയില്‍ ആഞ്ഞിടിക്കുന്നു (വലത്ത്)

സ്റ്റാവംഗര്‍ : ലോക ചെസ് കിരീടം നേടാന്‍ ഇന്ത്യയുടെ 19 കാരന്‍ ഗുകേഷ് യോഗ്യനല്ലെന്ന ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ വീമ്പിളക്കലിന് ഉചിതമായ മറുപടി തിങ്കളാഴ്ച ഗുകേഷ് നല്‍കി. നോര്‍വെ ചെസില്‍ ആറാം റൗണ്ടില്‍ ഗുകേഷ് മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. അതും ക്ലാസിക് ഗെയിമിലായിരുന്നു മാഗ്നസ് കാള്‍സനെ അട്ടിമറിച്ചതെന്നതിനാല്‍ ഗുകേഷിന് മൂന്ന് പോയിന്‍റുകള്‍ കിട്ടി. മാഗ്നസ് കാള്‍സനെതിരെ ഗുകേഷ് നോടിയ ആദ്യത്തെ ക്ലാസിക് വിജയമാണിത്. നോര്‍വെ ചെസില്‍ ആദ്യ റൗണ്ടില്‍ മാഗ്നസ് കാള്‍സനില്‍ നിന്നും ഏറ്റുവാങ്ങിയ തോല്‍വിക്ക് ഗുകേഷ് ആറാം റൗണ്ടില്‍ മധുരപ്രതികാരം നല്‍കുകയായിരുന്നു.

എന്‍ഡ് ഗെയിമില്‍ അവസാനനീക്കങ്ങളില്‍ ഒന്നില്‍ മാഗ്നസ് കാള്‍സന്‍ വരുത്തിയ പിഴവില്‍ കയറിപ്പിടിച്ചാണ് ഗുകേഷ് വിജയം കൊയ്തത്. ഇതോടെ എട്ടര പോയിന്‍റ് നേടിയ ഗുകേഷ് മൂന്നാം മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ടൂര്‍ണ്ണമെന്‍റിന്റെ ആദ്യ റൗണ്ടുകളില്‍ തുടര്‍ച്ചയായ തോല്‍വികളോടെ ഏറ്റവും പിന്നിലായിരുന്നു ഗുകേഷ്.  ഒമ്പതര പോയിന്‍റോടെ മാഗ്നസ് കാള്‍സന്‍ തന്നെയാണ് മുന്നില്‍. ഒമ്പതര പോയിന്‍റുള്ള യുഎസിന്റെ ഫാബിയാനോ കരുവാന രണ്ടാം സ്ഥാനത്തുണ്ട്.

ബെര്‍ലിന്‍ റിഗ്രറ്റ് ഓപ്പണിംഗായിരുന്നു മാഗ്നസ് കാള്‍സന്‍ ഗുകേഷിനെതിരെ പുറത്തെടുത്തത്. “ഞാന്‍ നന്നായി തന്നെയാണ് കളിച്ചതെന്നും എന്നാല്‍ ഗുകേഷിന്റെ കളിതന്ത്രം തനിക്ക് മനസ്സിലാക്കാനായില്ല.”- തോല്‍വിയുടെ കാരണം വിശദീകരിച്ചുകൊണ്ട് മാഗ്നസ് കാള്‍സന്‍ പറഞ്ഞു. “100ല്‍ 99 ശതമാനവും തോല്‍ക്കുമെന്നാണ് കരുതിയത്. പക്ഷെ കരുക്കള്‍ നീക്കിക്കൊണ്ടേയിരുന്നു. പക്ഷെ എനിക്ക് ഭാഗ്യമുള്ള ദിവസമായിരുന്നു.”- ഗുകേഷ് വിശദീകരിക്കുന്നു.

കേന്ദ്രമന്ത്രി കിരണ്‍ റിജിജു പങ്കുവെച്ച മാഗ്നസ് കാള്‍സനെതിരായ ഗുകേഷിന്റെ വിജയത്തിന്റെ വീഡിയോ:

Well done @DGukesh ! This first win over Magnus Carlsen at Norway Chess 2025 is beginning of achieving another milestone. Proud of you, Gukesh!
You’ve shown the world what quiet confidence & fierce focus can achieve! pic.twitter.com/qLcTSynmDi

— Kiren Rijiju (@KirenRijiju) June 2, 2025

തോറ്റു എന്നറിഞ്ഞതോടെ എണീറ്റു നിന്ന മാഗ്നസ് കാള്‍സന്‍ മേശയില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഒരു തവണയല്ല, മൂന്ന് തവണയാണ് മാഗ്നസ് കാള്‍സന്‍ മേശയില്‍ മുഷ്ടി ചുരുട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കരുക്കള്‍ ബോര്‍‍ഡില്‍ നിന്നും തെറിച്ചുവീണു. അപ്പോള്‍ ഒന്നും പറയാനാകാതെ, തന്റെ ക്ലാസിക്കല്‍ വിജയം വിശ്വസിക്കാനാകാതെ മൗനിയായി പുറം തിരിഞ്ഞുനില്‍ക്കുന്ന ഗുകേഷിനെ കാണാമായിരുന്നു. നിശ്ശബ്ദ പ്രാര്‍ത്ഥനയോടെ ഗുകേഷ് കൈകളില്‍ മുത്തമിടുന്നുണ്ടായിരുന്നു.

കാള്‍സനെയും ഹികാരു നകാമുറയെയും ഗുകേഷിനെയും തുടര്‍ച്ചയായി ആമെഗെഡോണില്‍ തോല്‍പിച്ച് മുന്നേറിയിരുന്ന ചൈനയുടെ വെയ് യിയെ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി തോല്‍പിച്ചു. ക്ലാസിക് ഗെയിം സമനിലയില്‍ പിരിഞ്ഞതോടെ ആമഗെഡോണില്‍ ആയിരുന്നു അര്‍ജുന്‍ എരിഗെയ്സിയുടെ വിജയം. ഇതോടെ ഏഴര പോയിന്‍റ് നേടിയ അര്‍ജുന്‍ എരിഗെയ്സി നാലാം സ്ഥാനത്തെത്തി. സെമി ടറാഷ് ഓപ്പണിംഗിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.

യുഎസ് താരങ്ങളായ ഹികാരുവും ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരത്തില്‍ ഫാബിയാനോ വിജയിച്ചു. ക്ലാസിക് ഗെയിം സമനിലയിലായതോടെ ആമഗെഡോണില്‍ ഫാബിയാനോ വിജയിക്കുകയായിരുന്നു.

ഹംപിയ്‌ക്കെതിരെ വിജയം നേടി വൈശാലി
കൊനേരു ഹംപിയെ ആമെഗെഡോണില്‍ തോല്‍പിച്ച വൈശാലി തുടര്‍ച്ചയായ വിജയങ്ങളിലൂടെ മുന്നേറുകയാണ്. ഇപ്പോള്‍ ഏറ്റവും പിന്നില്‍ നിന്നിരുന്ന വൈശാലി എട്ട് പോയിന്‍റോടെ നാലാംസ്ഥാനത്തെത്തി. ഒമ്പതര പോയിന്‍റ് നേടിയ കൊനേരു ഹംപിയാണ് ഒന്നാം സ്ഥാനത്ത്. സാറാ കാദമിനെ ആമഗെഡോണ്‍ ഗെയിമില്‍ തോല്‍പിച്ച അന്ന മ്യൂസിചുക് ഒമ്പതര പോയിന്‍റോടെ കൊനേരു ഹംപിയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തുണ്ട്.

ചൈനീസ് താരം ജു വെന്‍ജുന്‍ എട്ടര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. ആറാം റൗണ്ടില്‍ സ്വന്തം നാട്ടുകാരിയായ ലെ ടിംഗ് ജിയെ തോല്‍പിച്ചതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

 

 

 

Tags: ChessvaishaliFabianocaruanaKoneruHumpyGukeshDNorwaychessArjunerigaisiMangusCarlsenNorwaychess2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

പുതിയ വാര്‍ത്തകള്‍

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

കായംകുളത്ത് 4 മാസം പ്രായമുള്ള കുഞ്ഞിനെയും അമ്മൂമ്മയെയും തെരുവുനായ ആക്രമിച്ചു

ചൈനയുടെയും, പാകിസ്ഥാന്റെയും നിരീക്ഷണ റഡാറുകൾ അടക്കം തകർക്കും : റാഫേലിനും , തേജസിനും വഴിയൊരുക്കും ; ഇന്ത്യൻ സേനയ്‌ക്ക് അഭിമാനമായി രുദ്രം 2

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു,സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി

ശത്രുക്കളുടെ മേൽ തീമഴ പെയ്യിക്കാൻ ഇനി രുദ്രം-II മിസൈൽ ; ഡിആർഡിഒയുടെ പരീക്ഷണം വിജയകരം

മുംബൈയിലെ വനിതാ ക്യാബ് ഡ്രൈവർ മുസ്‌കാൻ സമീർ ഖാനിൽ തുടങ്ങിയ അന്വേഷണം ഗുജറാത്തിൽ എത്തി ; മയക്കുമരുന്ന് ഡോൺ അബ്ദുൾ വഫ പിടിയിൽ

നേപ്പാളും ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ടാകാം എന്ന പ്രസ്താവന;നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ രാജി ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം

കുഞ്ഞിനെ തിരികെ വേണം: ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിക്ക് മാനസാന്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.