Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ലോക ചെസ് കിരീടം വെറുതെ നേടിയെടുത്തതല്ലെന്ന് കാള്‍സന് മനസ്സിലായിക്കാണണം

ലോക ചെസ് കിരീടം നേടാന്‍ ഇന്ത്യയുടെ 19 കാരന്‍ ഗുകേഷ് യോഗ്യനല്ലെന്ന ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ വീമ്പിളക്കലിന് ഉചിതമായ മറുപടി തിങ്കളാഴ്ച ഗുകേഷ് നല്‍കി. നോര്‍വെ ചെസില്‍ ആറാം റൗണ്ടില്‍ ഗുകേഷ് മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. അതും ക്ലാസിക് ഗെയിമിലായിരുന്നു മാഗ്നസ് കാള്‍സനെ അട്ടിമറിച്ചതെന്നതിനാല്‍ ഗുകേഷിന് മൂന്ന് പോയിന്‍റുകള്‍ കിട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 06:30 pm IST
inSports
നോര്‍വെ ചെസ്സില്‍ ആറാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെതിരെ വിജയം നേടിയ ഗുകേഷ് കസേരയില്‍ നിന്നെഴുന്നേറ്റ് പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു (ഇടത്ത്) പരാജയം താങ്ങാനാവാതെ മേശയില്‍ ആഞ്ഞിടിക്കുന്ന മാഗ്നസ് കാള്‍സന്‍ (നടുവില്‍) രണ്ടാമതും മാഗ്നസ് കാള്‍സന്‍ മേശയില്‍ ആഞ്ഞിടിക്കുന്നു (വലത്ത്)

നോര്‍വെ ചെസ്സില്‍ ആറാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെതിരെ വിജയം നേടിയ ഗുകേഷ് കസേരയില്‍ നിന്നെഴുന്നേറ്റ് പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു (ഇടത്ത്) പരാജയം താങ്ങാനാവാതെ മേശയില്‍ ആഞ്ഞിടിക്കുന്ന മാഗ്നസ് കാള്‍സന്‍ (നടുവില്‍) രണ്ടാമതും മാഗ്നസ് കാള്‍സന്‍ മേശയില്‍ ആഞ്ഞിടിക്കുന്നു (വലത്ത്)

സ്റ്റാവംഗര്‍ : ലോക ചെസ് കിരീടം നേടാന്‍ ഇന്ത്യയുടെ 19 കാരന്‍ ഗുകേഷ് യോഗ്യനല്ലെന്ന ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ വീമ്പിളക്കലിന് ഉചിതമായ മറുപടി തിങ്കളാഴ്ച ഗുകേഷ് നല്‍കി. നോര്‍വെ ചെസില്‍ ആറാം റൗണ്ടില്‍ ഗുകേഷ് മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. അതും ക്ലാസിക് ഗെയിമിലായിരുന്നു മാഗ്നസ് കാള്‍സനെ അട്ടിമറിച്ചതെന്നതിനാല്‍ ഗുകേഷിന് മൂന്ന് പോയിന്‍റുകള്‍ കിട്ടി. മാഗ്നസ് കാള്‍സനെതിരെ ഗുകേഷ് നോടിയ ആദ്യത്തെ ക്ലാസിക് വിജയമാണിത്. നോര്‍വെ ചെസില്‍ ആദ്യ റൗണ്ടില്‍ മാഗ്നസ് കാള്‍സനില്‍ നിന്നും ഏറ്റുവാങ്ങിയ തോല്‍വിക്ക് ഗുകേഷ് ആറാം റൗണ്ടില്‍ മധുരപ്രതികാരം നല്‍കുകയായിരുന്നു.

എന്‍ഡ് ഗെയിമില്‍ അവസാനനീക്കങ്ങളില്‍ ഒന്നില്‍ മാഗ്നസ് കാള്‍സന്‍ വരുത്തിയ പിഴവില്‍ കയറിപ്പിടിച്ചാണ് ഗുകേഷ് വിജയം കൊയ്തത്. ഇതോടെ എട്ടര പോയിന്‍റ് നേടിയ ഗുകേഷ് മൂന്നാം മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ടൂര്‍ണ്ണമെന്‍റിന്റെ ആദ്യ റൗണ്ടുകളില്‍ തുടര്‍ച്ചയായ തോല്‍വികളോടെ ഏറ്റവും പിന്നിലായിരുന്നു ഗുകേഷ്.  ഒമ്പതര പോയിന്‍റോടെ മാഗ്നസ് കാള്‍സന്‍ തന്നെയാണ് മുന്നില്‍. ഒമ്പതര പോയിന്‍റുള്ള യുഎസിന്റെ ഫാബിയാനോ കരുവാന രണ്ടാം സ്ഥാനത്തുണ്ട്.

ബെര്‍ലിന്‍ റിഗ്രറ്റ് ഓപ്പണിംഗായിരുന്നു മാഗ്നസ് കാള്‍സന്‍ ഗുകേഷിനെതിരെ പുറത്തെടുത്തത്. “ഞാന്‍ നന്നായി തന്നെയാണ് കളിച്ചതെന്നും എന്നാല്‍ ഗുകേഷിന്റെ കളിതന്ത്രം തനിക്ക് മനസ്സിലാക്കാനായില്ല.”- തോല്‍വിയുടെ കാരണം വിശദീകരിച്ചുകൊണ്ട് മാഗ്നസ് കാള്‍സന്‍ പറഞ്ഞു. “100ല്‍ 99 ശതമാനവും തോല്‍ക്കുമെന്നാണ് കരുതിയത്. പക്ഷെ കരുക്കള്‍ നീക്കിക്കൊണ്ടേയിരുന്നു. പക്ഷെ എനിക്ക് ഭാഗ്യമുള്ള ദിവസമായിരുന്നു.”- ഗുകേഷ് വിശദീകരിക്കുന്നു.

കേന്ദ്രമന്ത്രി കിരണ്‍ റിജിജു പങ്കുവെച്ച മാഗ്നസ് കാള്‍സനെതിരായ ഗുകേഷിന്റെ വിജയത്തിന്റെ വീഡിയോ:

Well done @DGukesh ! This first win over Magnus Carlsen at Norway Chess 2025 is beginning of achieving another milestone. Proud of you, Gukesh!
You’ve shown the world what quiet confidence & fierce focus can achieve! pic.twitter.com/qLcTSynmDi

— Kiren Rijiju (@KirenRijiju) June 2, 2025

തോറ്റു എന്നറിഞ്ഞതോടെ എണീറ്റു നിന്ന മാഗ്നസ് കാള്‍സന്‍ മേശയില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഒരു തവണയല്ല, മൂന്ന് തവണയാണ് മാഗ്നസ് കാള്‍സന്‍ മേശയില്‍ മുഷ്ടി ചുരുട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കരുക്കള്‍ ബോര്‍‍ഡില്‍ നിന്നും തെറിച്ചുവീണു. അപ്പോള്‍ ഒന്നും പറയാനാകാതെ, തന്റെ ക്ലാസിക്കല്‍ വിജയം വിശ്വസിക്കാനാകാതെ മൗനിയായി പുറം തിരിഞ്ഞുനില്‍ക്കുന്ന ഗുകേഷിനെ കാണാമായിരുന്നു. നിശ്ശബ്ദ പ്രാര്‍ത്ഥനയോടെ ഗുകേഷ് കൈകളില്‍ മുത്തമിടുന്നുണ്ടായിരുന്നു.

കാള്‍സനെയും ഹികാരു നകാമുറയെയും ഗുകേഷിനെയും തുടര്‍ച്ചയായി ആമെഗെഡോണില്‍ തോല്‍പിച്ച് മുന്നേറിയിരുന്ന ചൈനയുടെ വെയ് യിയെ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി തോല്‍പിച്ചു. ക്ലാസിക് ഗെയിം സമനിലയില്‍ പിരിഞ്ഞതോടെ ആമഗെഡോണില്‍ ആയിരുന്നു അര്‍ജുന്‍ എരിഗെയ്സിയുടെ വിജയം. ഇതോടെ ഏഴര പോയിന്‍റ് നേടിയ അര്‍ജുന്‍ എരിഗെയ്സി നാലാം സ്ഥാനത്തെത്തി. സെമി ടറാഷ് ഓപ്പണിംഗിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.

യുഎസ് താരങ്ങളായ ഹികാരുവും ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരത്തില്‍ ഫാബിയാനോ വിജയിച്ചു. ക്ലാസിക് ഗെയിം സമനിലയിലായതോടെ ആമഗെഡോണില്‍ ഫാബിയാനോ വിജയിക്കുകയായിരുന്നു.

ഹംപിയ്‌ക്കെതിരെ വിജയം നേടി വൈശാലി
കൊനേരു ഹംപിയെ ആമെഗെഡോണില്‍ തോല്‍പിച്ച വൈശാലി തുടര്‍ച്ചയായ വിജയങ്ങളിലൂടെ മുന്നേറുകയാണ്. ഇപ്പോള്‍ ഏറ്റവും പിന്നില്‍ നിന്നിരുന്ന വൈശാലി എട്ട് പോയിന്‍റോടെ നാലാംസ്ഥാനത്തെത്തി. ഒമ്പതര പോയിന്‍റ് നേടിയ കൊനേരു ഹംപിയാണ് ഒന്നാം സ്ഥാനത്ത്. സാറാ കാദമിനെ ആമഗെഡോണ്‍ ഗെയിമില്‍ തോല്‍പിച്ച അന്ന മ്യൂസിചുക് ഒമ്പതര പോയിന്‍റോടെ കൊനേരു ഹംപിയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തുണ്ട്.

ചൈനീസ് താരം ജു വെന്‍ജുന്‍ എട്ടര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. ആറാം റൗണ്ടില്‍ സ്വന്തം നാട്ടുകാരിയായ ലെ ടിംഗ് ജിയെ തോല്‍പിച്ചതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

 

 

 

Tags: MangusCarlsenNorwaychess2025ChessvaishaliFabianocaruanaKoneruHumpyGukeshDNorwaychessArjunerigaisi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.