തൃശൂര്‍: കേരളത്തിലെ ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സിപിഎം രാഷ്‌ട്രീയ നേതൃത്വം നേരിട്ട് നടത്തിയ വന്‍ തട്ടിപ്പും കള്ളപ്പണ ഇടപാടുമാണിത് .കള്ളപ്പണം കൊണ്ട് കെട്ടി ഉണ്ടാക്കിയ എകെജി സെന്ററിന്റെ പേര് മാറ്റി പിണറായി സെന്റര്‍ ആക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സഹകരണ മേഖലയിലെ ഇടതുപക്ഷ കൊള്ളക്കെതിരെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്റെ നടന്ന രാഷ്‌ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന സമിതി അംഗം പ്രിന്റ്‌റു മഹാദേവ് അമുഖഭാഷണം നടത്തി .
ബി ജെ പി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രഭാരി എം വി ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മാരായ പി കെ ബാബു, അജിഘോഷ്, അഡ്വ. കെ ആര്‍ ഹരി, ജില്ലാ വൈസ് പ്രസിഡന്റ് മാരായ ഡോ വി ആതിര, സുധീഷ് മേനോത്ത് പറമ്പില്‍,പൂര്‍ണിമ സുരേഷ്, സര്‍ജു തൊയക്കാവ്, സൗമ്യ സലേഷ്, സഹകരണ സെല്‍ ജില്ലാ കണ്‍വീനര്‍ എം വി സുരേഷ് നേതാക്കളായ വിജയന്‍ മേപ്രത്ത് ,യുവ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂര്‍, എം സ് സമ്പൂര്‍ണ, മുരളി കൊളങ്ങാട്ട്, നിജി കെ ജി, ദിനേഷ്‌കുമാര്‍ കരിപ്പേരില്‍,എന്നിവര്‍ പ്രസംഗിച്ചു,.വിനോദ് പൊള്ളാഞ്ചേരി, എന്‍ പ്രസാദ്, റിക്സ്സന്‍ ചെവിടന്‍, പ്രവീണ്‍, വിന്‍ഷി അരുണ്‍ കുമാര്‍, വിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: