Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എര്‍ദോഗാന്റെ മകള്‍ക്ക് ചെലബിയുമായി ബന്ധമില്ല; തുര്‍ക്കി കുടുംബത്തിന് പങ്കാളിത്തമുണ്ട്, പക്ഷെ രാഷ്‌ട്രീയമില്ല’: ചെലബി ഇന്ത്യ വക്താക്കള്‍

അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലകളുടെയും ഗ്രൗണ്ട് ക്ലിയറന്‍സിന്റെയും ചുമതല വഹിക്കുന്ന ചെലബി എന്ന കമ്പനി ഒരു തുര്‍ക്കി കുടുംബത്തിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയാണെങ്കിലും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ക്ക് ബന്ധമില്ലെന്ന് ചെലബി ഇന്ത്യ കമ്പനിയുടെ നടത്തിപ്പുകാര്‍ പറയുന്നു. ചെലബി ഇന്ത്യയുടെ ഉടമസ്ഥാവകാശമുള്ളവരില്‍ സുമയ്യ എര്‍ദോഗാന്‍ എന്ന പേര് കാണിച്ചുതരാന്‍ കഴിയുമോ എന്നും ചെലബി ഇന്ത്യ നടത്തിപ്പുകാര്‍ വെല്ലുവിളിച്ചു.. ഇതേ വാദമുഖം വെച്ചാണ് ഇവര്‍ മുംബൈ ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2025, 09:13 pm IST
in India, Business
മുംബൈ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലികള്‍ നടത്തുന്ന ചെലബി ഇന്ത്യയുടെ വാഹനങ്ങള്‍ (ഇടത്ത്) ചെലബി എന്ന തുര്‍ക്കി കമ്പനിയുടെ ലോഗോ (വലത്ത്)

മുംബൈ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലികള്‍ നടത്തുന്ന ചെലബി ഇന്ത്യയുടെ വാഹനങ്ങള്‍ (ഇടത്ത്) ചെലബി എന്ന തുര്‍ക്കി കമ്പനിയുടെ ലോഗോ (വലത്ത്)

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലകളുടെയും ഗ്രൗണ്ട് ക്ലിയറന്‍സിന്റെയും ചുമതല വഹിക്കുന്ന ചെലബി എന്ന കമ്പനി ഒരു തുര്‍ക്കി കുടുംബത്തിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയാണെങ്കിലും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ക്ക് ബന്ധമില്ലെന്ന് ചെലബി ഇന്ത്യ കമ്പനിയുടെ നടത്തിപ്പുകാര്‍ പറയുന്നു. ചെലബി ഇന്ത്യയുടെ ഉടമസ്ഥാവകാശമുള്ളവരില്‍ സുമയ്യ എര്‍ദോഗാന്‍ എന്ന പേര് കാണിച്ചുതരാന്‍ കഴിയുമോ എന്നും ചെലബി ഇന്ത്യ നടത്തിപ്പുകാര്‍ വെല്ലുവിളിച്ചു.. ഇതേ വാദമുഖം വെച്ചാണ് ഇവര്‍ മുംബൈ ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.

“തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ സുമയ്യയ്‌ക്ക് ചെലബിയുമായി ബന്ധമൊന്നുമില്ല. തുര്‍ക്കിയിലെ ചെലബിയോഗ്ലു കുടുംബത്തിലെ മിസ്റ്റര് കാന്‍ ചെലബിയോഗ്ലു, മിസിസ് കനാന്‍ ചെലബിയോഗ്ലു എന്നിവര്‍ക്കാണ് ഈ കമ്പനിയില്‍ ഒരു ഭാഗം ഉടമസ്ഥത ഉള്ളത്. ഈ കുടുംബത്തിന് രാഷ്‌ട്രീയമൊന്നുമില്ല.”- ചെലബി ഇന്ത്യ വക്താക്കള്‍ പറയുന്നു.

ചെലബി പ്രൊഫഷണലായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന കമ്പനിയാണെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇന്ത്യ പാക് യുദ്ധത്തിന് ശേഷം തുര്‍ക്കി കമ്പനി എന്ന നിലയില്‍ രാജ്യ സുരക്ഷയ്‌ക്ക് ഹാനികരമാകുമെന്ന ഭീതി പരക്കെ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഷിന്‍ഡെ ശിവസേനയും ഉദ്ധവ് താക്കറെ ശിവസേനയും ഉള്‍പ്പെടെയുള്ളവര്‍ ചെലബിയെ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സൂരക്ഷാ ചുമതലകളില്‍ നിന്നും ഗ്രൗണ്ട് ക്ലിയറന്‍സില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആ തീരുമാനം കൈക്കൊണ്ടത്. മറ്റ് വിമാനത്താവളങ്ങളിലും ചെലബിയുടെ സേവനം റദ്ദാക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ പാക് യുദ്ധത്തില്‍ യുദ്ധക്കപ്പല്‍ അയച്ചും ഡ്രോണുകളും റോക്കറ്റുകളും ലോയിറ്റര്‍ മ്യൂനിഷന്‍ ആയുധങ്ങള്‍ നല്‍കിയും തുര്‍ക്കി പാകിസ്ഥാനെ സഹായിച്ചിരുന്നു. തുര്‍ക്കിയിലെ സൈനികര്‍ പോലും ചില ആക്ഷനില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തുര്‍ക്കിയില്‍ നിന്നുള്ള ബിസിനസുകള്‍ ഇന്ത്യയ്‌ക്ക് വേണ്ടെന്ന രീതിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്.

ചെലബിയ്‌ക്ക് മാത്രം ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സേവനം നിര്‍ത്തിയാല്‍ കോടികളുടെ നഷ്ടം ഉണ്ടാകും.ചെലബിയുടെ ഓഹരി വില തുര്‍ക്കിയിലെ ഓഹരി വിപണിയില്‍ 25 ശതമാനത്തോളമാണ് കൂപ്പുകുത്തിയത്.

പക്ഷെ ഇതോടെയാണ് ചെലബി ഇന്ത്യയുടെ നടത്തിപ്പുകാര്‍ ചെലബി തുര്‍ക്കി രാഷ്‌ട്രീയം ഇല്ലാത്ത കമ്പനിയാണെന്നും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ സുമയ്യയ്‌ക്ക് കമ്പനിയില്‍ ഉടസ്ഥാവകാശം ഇല്ലെന്നുമുള്ള വാദമുഖങ്ങള്‍ നിരത്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ബോംബെ ഹൈക്കോടതിയാകട്ടെ ചെലബിയെ മാറ്റി മറ്റൊരു ഇന്ത്യന്‍ കമ്പനിയെ ചുമതല ഏല്‍പിക്കാനുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ കോടതി അവധിക്ക് പൂട്ടിയിരിക്കുകയാണ്. ഇനി ജൂണില്‍ തുറന്നാല്‍ മാത്രമേ ഈ കേസില്‍ വാദം കേള്‍ക്കൂ എന്നും ബോംബെ ഹൈക്കോടതിയുടെ ജഡ്ജി വിധിച്ചിരുന്നു. ഇതോടെ ചെലബിയെ പുറത്താക്കാനുള്ള നടപടി മരവിച്ചിരിക്കുകയാണ്.

ബോംബെ കോടതിവിധിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട് പക്ഷെ ചെലബി ഇന്ത്യയുടെ വാദമുഖം കൂടി കേട്ടശേഷമേ മറ്റൊരു കമ്പനിയെ സുരക്ഷാ-ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് തീരുമാന്‍ പാടുള്ളൂ എന്നതാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

Tags: CelebiIndiaSumayya ErdoganCelebioglu familyRecep Tayyip ErdoganTurkeyMumbai International AirportBombay HighcourtErdoganCelebi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

World

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

പാകിസ്ഥാന്‍ വാങ്ങാന്‍ പോകുന്ന ചൈനയുടെ അ‍ഞ്ചാംതലമുറ സ്റ്റെല്‍ത് ജെറ്റായ ജെ35 (ഇടത്ത് മുകളില്‍) പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങാന്‍ പോകുന്ന അ‌ഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ (ഇടത്ത് താഴെ) ഇന്ത്യ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന എസ് 400 എന്ന സുദര്‍ശനചക്ര (ഇടത്ത് മുകളില്‍) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ പോകുന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത് താഴെ)
World

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ദീര്‍ഘദൂരമിസൈലുകളും… ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍…..പ്രതിരോധിക്കാന്‍ അണിയറ ഒരുക്കങ്ങളുമായി ഇന്ത്യ

India

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.