Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘എര്‍ദോഗാന്റെ മകള്‍ക്ക് ചെലബിയുമായി ബന്ധമില്ല; തുര്‍ക്കി കുടുംബത്തിന് പങ്കാളിത്തമുണ്ട്, പക്ഷെ രാഷ്‌ട്രീയമില്ല’: ചെലബി ഇന്ത്യ വക്താക്കള്‍

അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലകളുടെയും ഗ്രൗണ്ട് ക്ലിയറന്‍സിന്റെയും ചുമതല വഹിക്കുന്ന ചെലബി എന്ന കമ്പനി ഒരു തുര്‍ക്കി കുടുംബത്തിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയാണെങ്കിലും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ക്ക് ബന്ധമില്ലെന്ന് ചെലബി ഇന്ത്യ കമ്പനിയുടെ നടത്തിപ്പുകാര്‍ പറയുന്നു. ചെലബി ഇന്ത്യയുടെ ഉടമസ്ഥാവകാശമുള്ളവരില്‍ സുമയ്യ എര്‍ദോഗാന്‍ എന്ന പേര് കാണിച്ചുതരാന്‍ കഴിയുമോ എന്നും ചെലബി ഇന്ത്യ നടത്തിപ്പുകാര്‍ വെല്ലുവിളിച്ചു.. ഇതേ വാദമുഖം വെച്ചാണ് ഇവര്‍ മുംബൈ ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
May 26, 2025, 09:13 pm IST
in India, Business
മുംബൈ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലികള്‍ നടത്തുന്ന ചെലബി ഇന്ത്യയുടെ വാഹനങ്ങള്‍ (ഇടത്ത്) ചെലബി എന്ന തുര്‍ക്കി കമ്പനിയുടെ ലോഗോ (വലത്ത്)

മുംബൈ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലികള്‍ നടത്തുന്ന ചെലബി ഇന്ത്യയുടെ വാഹനങ്ങള്‍ (ഇടത്ത്) ചെലബി എന്ന തുര്‍ക്കി കമ്പനിയുടെ ലോഗോ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലകളുടെയും ഗ്രൗണ്ട് ക്ലിയറന്‍സിന്റെയും ചുമതല വഹിക്കുന്ന ചെലബി എന്ന കമ്പനി ഒരു തുര്‍ക്കി കുടുംബത്തിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയാണെങ്കിലും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ക്ക് ബന്ധമില്ലെന്ന് ചെലബി ഇന്ത്യ കമ്പനിയുടെ നടത്തിപ്പുകാര്‍ പറയുന്നു. ചെലബി ഇന്ത്യയുടെ ഉടമസ്ഥാവകാശമുള്ളവരില്‍ സുമയ്യ എര്‍ദോഗാന്‍ എന്ന പേര് കാണിച്ചുതരാന്‍ കഴിയുമോ എന്നും ചെലബി ഇന്ത്യ നടത്തിപ്പുകാര്‍ വെല്ലുവിളിച്ചു.. ഇതേ വാദമുഖം വെച്ചാണ് ഇവര്‍ മുംബൈ ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.

“തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ സുമയ്യയ്‌ക്ക് ചെലബിയുമായി ബന്ധമൊന്നുമില്ല. തുര്‍ക്കിയിലെ ചെലബിയോഗ്ലു കുടുംബത്തിലെ മിസ്റ്റര് കാന്‍ ചെലബിയോഗ്ലു, മിസിസ് കനാന്‍ ചെലബിയോഗ്ലു എന്നിവര്‍ക്കാണ് ഈ കമ്പനിയില്‍ ഒരു ഭാഗം ഉടമസ്ഥത ഉള്ളത്. ഈ കുടുംബത്തിന് രാഷ്‌ട്രീയമൊന്നുമില്ല.”- ചെലബി ഇന്ത്യ വക്താക്കള്‍ പറയുന്നു.

ചെലബി പ്രൊഫഷണലായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന കമ്പനിയാണെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇന്ത്യ പാക് യുദ്ധത്തിന് ശേഷം തുര്‍ക്കി കമ്പനി എന്ന നിലയില്‍ രാജ്യ സുരക്ഷയ്‌ക്ക് ഹാനികരമാകുമെന്ന ഭീതി പരക്കെ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഷിന്‍ഡെ ശിവസേനയും ഉദ്ധവ് താക്കറെ ശിവസേനയും ഉള്‍പ്പെടെയുള്ളവര്‍ ചെലബിയെ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സൂരക്ഷാ ചുമതലകളില്‍ നിന്നും ഗ്രൗണ്ട് ക്ലിയറന്‍സില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആ തീരുമാനം കൈക്കൊണ്ടത്. മറ്റ് വിമാനത്താവളങ്ങളിലും ചെലബിയുടെ സേവനം റദ്ദാക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ പാക് യുദ്ധത്തില്‍ യുദ്ധക്കപ്പല്‍ അയച്ചും ഡ്രോണുകളും റോക്കറ്റുകളും ലോയിറ്റര്‍ മ്യൂനിഷന്‍ ആയുധങ്ങള്‍ നല്‍കിയും തുര്‍ക്കി പാകിസ്ഥാനെ സഹായിച്ചിരുന്നു. തുര്‍ക്കിയിലെ സൈനികര്‍ പോലും ചില ആക്ഷനില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തുര്‍ക്കിയില്‍ നിന്നുള്ള ബിസിനസുകള്‍ ഇന്ത്യയ്‌ക്ക് വേണ്ടെന്ന രീതിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്.

ചെലബിയ്‌ക്ക് മാത്രം ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സേവനം നിര്‍ത്തിയാല്‍ കോടികളുടെ നഷ്ടം ഉണ്ടാകും.ചെലബിയുടെ ഓഹരി വില തുര്‍ക്കിയിലെ ഓഹരി വിപണിയില്‍ 25 ശതമാനത്തോളമാണ് കൂപ്പുകുത്തിയത്.

പക്ഷെ ഇതോടെയാണ് ചെലബി ഇന്ത്യയുടെ നടത്തിപ്പുകാര്‍ ചെലബി തുര്‍ക്കി രാഷ്‌ട്രീയം ഇല്ലാത്ത കമ്പനിയാണെന്നും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ സുമയ്യയ്‌ക്ക് കമ്പനിയില്‍ ഉടസ്ഥാവകാശം ഇല്ലെന്നുമുള്ള വാദമുഖങ്ങള്‍ നിരത്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ബോംബെ ഹൈക്കോടതിയാകട്ടെ ചെലബിയെ മാറ്റി മറ്റൊരു ഇന്ത്യന്‍ കമ്പനിയെ ചുമതല ഏല്‍പിക്കാനുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ കോടതി അവധിക്ക് പൂട്ടിയിരിക്കുകയാണ്. ഇനി ജൂണില്‍ തുറന്നാല്‍ മാത്രമേ ഈ കേസില്‍ വാദം കേള്‍ക്കൂ എന്നും ബോംബെ ഹൈക്കോടതിയുടെ ജഡ്ജി വിധിച്ചിരുന്നു. ഇതോടെ ചെലബിയെ പുറത്താക്കാനുള്ള നടപടി മരവിച്ചിരിക്കുകയാണ്.

ബോംബെ കോടതിവിധിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട് പക്ഷെ ചെലബി ഇന്ത്യയുടെ വാദമുഖം കൂടി കേട്ടശേഷമേ മറ്റൊരു കമ്പനിയെ സുരക്ഷാ-ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് തീരുമാന്‍ പാടുള്ളൂ എന്നതാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

Tags: ErdoganCelebiCelebiIndiaSumayya ErdoganCelebioglu familyRecep Tayyip ErdoganTurkeyMumbai International AirportBombay Highcourt
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിന്റെ ഫലം ; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ലോകമെമ്പാടും ചുറ്റിനടന്ന് യാചിക്കുന്നു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ബോംബെ ഹൈക്കോടതി (വലത്ത്)
India

ചെലബി എന്ന തുര്‍ക്കി കമ്പനിയെ ഒഴിവാക്കി പുതിയ കമ്പനിയെ തെരഞ്ഞെടുക്കാനുള്ള മുംബൈ വിമാനത്താവളനീക്കം മരവിപ്പിച്ച് ബോംബെ ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍റെ മകള്‍ സുമയ എര്‍ദോഗാന്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ്  എര്‍ദോഗാന്‍ (വലത്ത്)
India

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന് നൊന്തു; മകള്‍ സുമയയ്‌ക്ക് പങ്കാളിത്തമുള്ള ചെലബി എന്ന ഗ്രൗണ്ട് ക്ലിയറന്‍സ് കമ്പനി ഇന്ത്യയില്‍ നിന്ന് പുറത്ത്

India

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

India

തൂര്‍ക്കി, അസര്‍ബൈജാന്‍ വിസ അപേക്ഷകളില്‍ 42% കുറവുണ്ടായെന്ന് അറ്റ്‌ലീസിന്റെ റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

എറണാകുളം, ഇടുക്കി,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ വധിച്ച് ഇസ്രായേൽ സൈന്യം : സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ജൂണ്‍ 9 മുതല്‍ ജൂലൈ 31വരെ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies