മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലകളുടെയും ഗ്രൗണ്ട് ക്ലിയറന്‍സിന്റെയും ചുമതല വഹിക്കുന്ന ചെലബി എന്ന കമ്പനി ഒരു തുര്‍ക്കി കുടുംബത്തിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയാണെങ്കിലും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ക്ക് ബന്ധമില്ലെന്ന് ചെലബി ഇന്ത്യ കമ്പനിയുടെ നടത്തിപ്പുകാര്‍ പറയുന്നു. ചെലബി ഇന്ത്യയുടെ ഉടമസ്ഥാവകാശമുള്ളവരില്‍ സുമയ്യ എര്‍ദോഗാന്‍ എന്ന പേര് കാണിച്ചുതരാന്‍ കഴിയുമോ എന്നും ചെലബി ഇന്ത്യ നടത്തിപ്പുകാര്‍ വെല്ലുവിളിച്ചു.. ഇതേ വാദമുഖം വെച്ചാണ് ഇവര്‍ മുംബൈ ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.
“തുര്‍ക്കി പ്രസിഡന്‍റ് എര്ദോഗാന്റെ മകള്‍ സുമയ്യയ്‌ക്ക് ചെലബിയുമായി ബന്ധമൊന്നുമില്ല. തുര്‍ക്കിയിലെ ചെലബിയോഗ്ലു കുടുംബത്തിലെ മിസ്റ്റര് കാന്‍ ചെലബിയോഗ്ലു, മിസിസ് കനാന്‍ ചെലബിയോഗ്ലു എന്നിവര്‍ക്കാണ് ഈ കമ്പനിയില്‍ ഒരു ഭാഗം ഉടമസ്ഥത ഉള്ളത്. ഈ കുടുംബത്തിന് രാഷ്‌ട്രീയമൊന്നുമില്ല.”- ചെലബി ഇന്ത്യ വക്താക്കള്‍ പറയുന്നു.
ചെലബി പ്രൊഫഷണലായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന കമ്പനിയാണെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇന്ത്യ പാക് യുദ്ധത്തിന് ശേഷം തുര്‍ക്കി കമ്പനി എന്ന നിലയില്‍ രാജ്യ സുരക്ഷയ്‌ക്ക് ഹാനികരമാകുമെന്ന ഭീതി പരക്കെ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഷിന്‍ഡെ ശിവസേനയും ഉദ്ധവ് താക്കറെ ശിവസേനയും ഉള്‍പ്പെടെയുള്ളവര്‍ ചെലബിയെ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സൂരക്ഷാ ചുമതലകളില്‍ നിന്നും ഗ്രൗണ്ട് ക്ലിയറന്‍സില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആ തീരുമാനം കൈക്കൊണ്ടത്. മറ്റ് വിമാനത്താവളങ്ങളിലും ചെലബിയുടെ സേവനം റദ്ദാക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ പാക് യുദ്ധത്തില്‍ യുദ്ധക്കപ്പല്‍ അയച്ചും ഡ്രോണുകളും റോക്കറ്റുകളും ലോയിറ്റര്‍ മ്യൂനിഷന്‍ ആയുധങ്ങള്‍ നല്‍കിയും തുര്‍ക്കി പാകിസ്ഥാനെ സഹായിച്ചിരുന്നു. തുര്‍ക്കിയിലെ സൈനികര്‍ പോലും ചില ആക്ഷനില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തുര്‍ക്കിയില്‍ നിന്നുള്ള ബിസിനസുകള്‍ ഇന്ത്യയ്‌ക്ക് വേണ്ടെന്ന രീതിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്.
ചെലബിയ്‌ക്ക് മാത്രം ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സേവനം നിര്‍ത്തിയാല്‍ കോടികളുടെ നഷ്ടം ഉണ്ടാകും.ചെലബിയുടെ ഓഹരി വില തുര്‍ക്കിയിലെ ഓഹരി വിപണിയില്‍ 25 ശതമാനത്തോളമാണ് കൂപ്പുകുത്തിയത്.
പക്ഷെ ഇതോടെയാണ് ചെലബി ഇന്ത്യയുടെ നടത്തിപ്പുകാര്‍ ചെലബി തുര്‍ക്കി രാഷ്‌ട്രീയം ഇല്ലാത്ത കമ്പനിയാണെന്നും തുര്‍ക്കി പ്രസിഡന്‍റ് എര്ദോഗാന്റെ മകള്‍ സുമയ്യയ്‌ക്ക് കമ്പനിയില്‍ ഉടസ്ഥാവകാശം ഇല്ലെന്നുമുള്ള വാദമുഖങ്ങള്‍ നിരത്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ബോംബെ ഹൈക്കോടതിയാകട്ടെ ചെലബിയെ മാറ്റി മറ്റൊരു ഇന്ത്യന്‍ കമ്പനിയെ ചുമതല ഏല്‍പിക്കാനുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ കോടതി അവധിക്ക് പൂട്ടിയിരിക്കുകയാണ്. ഇനി ജൂണില്‍ തുറന്നാല്‍ മാത്രമേ ഈ കേസില്‍ വാദം കേള്‍ക്കൂ എന്നും ബോംബെ ഹൈക്കോടതിയുടെ ജഡ്ജി വിധിച്ചിരുന്നു. ഇതോടെ ചെലബിയെ പുറത്താക്കാനുള്ള നടപടി മരവിച്ചിരിക്കുകയാണ്.
ബോംബെ കോടതിവിധിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട് പക്ഷെ ചെലബി ഇന്ത്യയുടെ വാദമുഖം കൂടി കേട്ടശേഷമേ മറ്റൊരു കമ്പനിയെ സുരക്ഷാ-ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് തീരുമാന്‍ പാടുള്ളൂ എന്നതാണ് ബോംബെ ഹൈക്കോടതിയുടെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: