Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമാ അത്തെ ഇസ്ലാമി ഭീകരരുമായി ചേര്‍ന്ന് യൂനസ് ബംഗ്ലാദേശ് ഭരിയ്‌ക്കുന്നു; യുഎസിന് രാജ്യം വില്‍ക്കാന്‍ ശ്രമിക്കുന്നു: മുഹമ്മദ് യൂനസിനെതിരെ ഷേഖ് ഹസീന

ജമാ  അത്തെ ഇസ്ലാമി ഭീകരരുമായി ചേര്‍ന്ന് മുഹമ്മദ് യൂനസ് ബംഗ്ലാദേശ് ഭരണം പിടിച്ചെടുത്തെന്നും ഇപ്പോഴും ഭരിയ്‌ക്കുകയാണെന്നും കുറ്റപ്പെടുത്തി സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ബംഗ്ലാദേശിനെ യുഎസിന് വേണ്ടി മുഹമ്മദ് യൂനസ് വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഷേഖ് ഹസീന ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2025, 08:32 pm IST
inIndia, World
ഷേഖ് ഹസീന(ഇടത്ത്) ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി കലാപം (നടുവില്‍) മുഹമ്മദ് യൂനസ് (വലത്ത്)

ഷേഖ് ഹസീന(ഇടത്ത്) ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി കലാപം (നടുവില്‍) മുഹമ്മദ് യൂനസ് (വലത്ത്)

ധാക്ക: ജമാ  അത്തെ ഇസ്ലാമി ഭീകരരുമായി ചേര്‍ന്ന് മുഹമ്മദ് യൂനസ് ബംഗ്ലാദേശ് ഭരണം പിടിച്ചെടുത്തെന്നും ഇപ്പോഴും ഭരിയ്‌ക്കുകയാണെന്നും കുറ്റപ്പെടുത്തി സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ബംഗ്ലാദേശിനെ യുഎസിന് വേണ്ടി മുഹമ്മദ് യൂനസ് വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഷേഖ് ഹസീന ആരോപിച്ചു.

തന്റെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ച സര്‍ക്കാര്‍ നടപടി തെറ്റാണെന്നും ഷേഖ് ഹസീന വാദിച്ചു. ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിലാണ് ഷേഖ് ഹസീനയുടെ ഈ കുറ്റപ്പെടുത്തല്‍. 2024 ആഗസ്തില്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥിവിഭാഗത്തിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ ആസൂത്രണം ചെയ്ത് ബംഗ്ലാദേശിലേക്ക് ഇറക്കുമതി ചെയ്ത സ്വാഭാവികമെന്ന് തോന്നിക്കുന്നതും എന്നാല്‍ അടിമുടി ഗൂഢാലോചന നിറഞ്ഞതുമായ കലാപത്തിലൂടെയാണ് ഷേഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചത്. ഈ കലാപത്തിലൊന്നും പങ്കില്ലെന്ന മട്ടില്‍ നിന്നിരുന്ന മുഹമ്മദ് യൂനസ് ഒരു സുപ്രഭാതത്തില്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുമതല ഏല്‍ക്കുകയായിരുന്നു.

അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ പ്രതിനിധിയാണ് മുഹമ്മദ് യൂനസ്. കലാപം നടത്തി ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്ക് ഇഷ്ടമില്ലാത്ത ഭരണം അട്ടിമറിച്ച ശേഷം അവരുടെ ഏജന്‍റായ മുഹമ്മദ് യൂനസിന്റെ കൈകളില്‍ ഭരണം ഏല്‍പിക്കുകയായിരുന്നു. ഗ്രാമീണ്‍ ബാങ്ക് എന്ന പേരില്‍ പാവങ്ങള്‍ക്ക് ചെറിയ തുകകള്‍ കടം നല്‍കുന്ന കമ്പനി സ്ഥാപിച്ച് മൈക്രോലോണ്‍ എന്ന ആശയത്തിന്റെ പിതാവായാണ് മുഹമ്മദ് യൂനസിനെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഈ ഗ്രാമീണ്‍ ബാങ്കിന്റെ മറവില്‍ അദ്ദേഹം 100 കോടിയുടെ തട്ടിപ്പ് നടത്തിയത് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്ക് പ്രശ്നമായിരുന്നില്ല. പിന്നീട് മുഹമ്മദ് യൂനസിന് നൊബേല്‍ സമ്മാനം നല്‍കി ലോകമെങ്ങും അംഗീകാരമുള്ള ശക്തിയായി ഇവര്‍ വളര്‍ത്തി.

സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷേഖ് ഹസീനയ്‌ക്ക് ഇന്ത്യയാണ് അന്ന് അഭയം നല്‍കിയത്. ഷേഖ് ഹസീനയ്‌ക്ക് രാഷ്‌ട്രീയ അഭയം നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം യുഎസും യുകെയും തള്ളിക്കളയുകയായിരുന്നു. ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്ക് വലിയ സ്വാധീനമാണ് ഈ രാജ്യങ്ങളിലെ ഭരണത്തില്‍ ഉള്ളത്.

മൂന്നാം തവണയും ബംഗ്ലാദേശീല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ശേഷമാണ് ഷേഖ് ഹസീനയെ ഭരണത്തില്‍ നിന്നും അട്ടിമറിച്ചതെന്നോര്‍ക്കണം. ഈ ഭരണം അട്ടമറിച്ച ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗം നേതാവിന് അമേരിക്കയില്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഭാഗമായ എന്‍ജിഒ സംഘടന സ്വീകരണം നല്‍കിയിരുന്നു. കോട്ടും ടൈയും ധരിച്ച് അമേരിക്കന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെപ്പോലെയാണ് ഇവര്‍ അന്ന് അവാര്‍ഡ് സ്വീകരിച്ചത്. ഇതിനര്‍ത്ഥം ഈ ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ സ്വന്തം രാജ്യത്ത് അരാജകവാദികളെപ്പോലെയും കലാപകാരികളെപ്പോലെയും പെരുമാറുന്നതിലെ സത്യസന്ധത ഇല്ലായ്‌മയാണ് അന്ന് തെളിഞ്ഞത്. ഇവരുടെ കലാപശ്രമങ്ങളെ വാഴ്‌ത്തിപ്പാടി അന്ന് അമേരിക്കയിലെ സ്റ്റേജില്‍ മുഹമ്മദ് യൂനസും പ്രസംഗിച്ചിരുന്നു. അതിനര്‍ത്ഥം എത്ര ആസൂത്രിതമായാണ് ഇവര്‍ക്ക് രാജ്യത്ത് കലാപം വിതയ്‌ക്കാന്‍ കഴിയുന്നത് എന്നാണ്.

മൂന്നാം തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഷേഖ് ഹസീനയുടെ അടുത്ത് രണ്ട് അമേരിക്കന്‍ പ്രതിനിധികള്‍ വന്നതായി ഷേഖ് ഹസീന തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിലെ സെന്‍റ് മാര്‍ടിനസ് എന്ന ദ്വീപ് അമേരിക്കയ്‌ക്ക് നല്‍കാനും അവിടെ ക്രിസ്തുരാജ്യം സ്ഥാപിക്കാനും ഉള്ള അമേരിക്കയുടെ നീക്കം നീക്കം തടഞ്ഞതാണ് താന്‍ അധികാരത്തില്‍ നിന്നും തെറിക്കാന്‍ കാരണമായതെന്ന് ഷേഖ് ഹസീന വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണം അവര്‍ ഫെയ്സ്ബുക്കിലെ പോസ്റ്റിലും ആവര്‍ത്തിച്ചു. സെന്‍റ് മാര്‍ട്ടിനസ് ദ്വീപ് അമേരിക്കയ്‌ക്ക് വിട്ടുനല്‍കാത്തതിന്റെ പേരിലാണ് ബംഗ്ലാദേശിന്റെ പിതാവ് എന്നറിയപ്പെടുന്ന ഷേഖ് മുജിബുര്‍ റഹ്മാന്‍ വധിക്കപ്പെട്ടത്. മുജീബുര്‍ റഹ്മാന്റെ മകളാണ് ഷേഖ് ഹസീന.

“സെന്‍റ് മാര്‍ട്ടിനസ് ദ്വീപ് വേണമെന്നുള്ള യുഎസിന്റെ ആവശ്യം എന്റെ പിതാവ് അംഗീകരിച്ചില്ല. ആ തീരുമാനത്തിന് അദ്ദേഹത്തിന് പകരം നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ്. അധികാരത്തില്‍ തുടരുന്നതിന് വേണ്ടി രാജ്യം വില്‍ക്കുന്നതിനെക്കുറിച്ച് ഞാന്‍ ഒരിയ്‌ക്കലും ചിന്തിച്ചിട്ടില്ലാത്തതിനാല്‍ എന്റെ വിധിയും അത് തന്നെയായിരുന്നു. ബംഗ്ലാദേശില്‍ ഇപ്പോള്‍ ജയിലുകള്‍ ശൂന്യമാണ്. അവര്‍ എല്ലാവരേയും വിട്ടയച്ചു. ഇപ്പോള്‍ ബംഗ്ലാദേശില്‍ ആ ഭീകരരുടെ ഭരണമാണ്.” – ഷേഖ് ഹസീന പറഞ്ഞു.

 

 

 

Tags: BangladeshSheikh HasinaAwami LeagueMohammad Yunus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

പുതിയ വാര്‍ത്തകള്‍

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.