Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
May 17, 2025, 10:01 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തമ്പാനൂരും പരിസരവും ചോരക്കളമാകുന്നു. കാല്‍നടയാത്രക്കാരുടെ ചുടുരക്തം വീണ് മണ്ണ് കുതിര്‍ന്നിട്ടും നിസംഗതയോടെ അധികൃതര്‍. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് തമ്പാനൂര്‍ ബസ് ടെര്‍മിനലിലേക്ക് ബസുകള്‍ കയറുന്നത്.

പ്രധാന റോഡിലെ ഗതാഗതം പോലും താറുമാറാക്കിയാണ് കെഎസ്ആര്‍ടിസി ബസുകള്‍ പലപ്പോഴും സ്റ്റാന്‍ഡിനുള്ളിലേക്ക് പ്രവേശിക്കുന്നത്. കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും പലപ്പോഴും അത്ഭുതകരമായാണ് അപകടത്തില്‍ നിന്നു രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ അപകടം കെഎസ്ആര്‍ടിസി ജീവനക്കാരുടെ അശ്രദ്ധമൂലമുണ്ടായതാണ്. അധികൃതരുടെ അനാസ്ഥയുടെ അവസാനത്തെ രക്തസാക്ഷിയാണ് തമ്പാനൂര്‍ ടെര്‍മിനലില്‍ കഴിഞ്ഞ ദിവസം ബസിനും തൂണിനുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് ദാരുണമായി മരണപ്പെട്ട ബസ് കയറാനെത്തിയ കരമന ഐക്കരവിളാകം മസ്ജിദ് റോഡ് ടി.സി 20/2334, ബിസ്മി മന്‍സിലില്‍ നബീസത്ത് (47). കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ പ്രവേശന കവാടത്തിന് സമീപം കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകള്‍ പുറപ്പെടുന്ന സ്ഥലത്തായിരുന്നു അപകടം നടന്നത്. സംഭവം നടക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ആരും ഇവിടെയുണ്ടായിരുന്നില്ല.

അപകടങ്ങള്‍ തുടര്‍ച്ചയായ ടെര്‍മിനലില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്ന വളരെനാളായുള്ള ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടയ്‌ക്കുകയാണ്. എന്നാല്‍ അപകടത്തിന് ശേഷം ഒരു സുരക്ഷാ ജീവനക്കാരനെ ഈ ഭാഗത്ത് നിയോഗിച്ചിട്ടുണ്ട്. ബസ് ടെര്‍മിനലിലേക്കുള്ള പ്രവേശന കവാടത്തിനു സമീപം ഗതാഗതം നിയന്ത്രിക്കാന്‍ പലപ്പോഴും ട്രാഫിക് പോലീസുകാര്‍ ഉണ്ടാകാറില്ല.

ഇന്ത്യന്‍ കോഫീ ഹൗസിനോടു ചേര്‍ന്നിരിക്കുന്ന ഓട്ടോ സ്റ്റാന്‍ഡിന് സമാന്തരമായി അനധികൃതമായി പാര്‍ക്ക് ചെയ്ത് സവാരിയെടുക്കുന്ന ഓട്ടേറിക്ഷകളും തമ്പാനൂരില്‍ അപകടസാധ്യതയും ഗതാഗതകുരുക്കും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പഴയ ബസ് ടെര്‍മിനലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ആറ്റിങ്ങല്‍, വിഴിഞ്ഞം ഭാഗത്തേക്കുള്ള ബസുകള്‍ ഇപ്പോള്‍ ചൈത്രം ഹോട്ടലിന് എതിര്‍വശത്ത് നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതും തമ്പാനൂരിലെ ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കുന്നു.

സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ അലക്ഷ്യമായി റോഡ് മുറിച്ച് കടക്കുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. രാവിലെയും വൈകിട്ടും ടെര്‍മിനലിലേക്കു പ്രവേശിക്കാന്‍ ബസുകള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ പലപ്പോഴും തമ്പാനൂര്‍ ഭാഗത്ത് രൂക്ഷമായ ഗതാഗതകുരുക്ക് ഉണ്ടാകാറുണ്ട്. ഇതിനിടയിലൂടെയാണ് വഴിയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നത്. ഗതാഗതകുരുക്കില്‍ കിടക്കുന്ന ബസിന് തൊട്ടു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നവരെ ബസ് ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ടെര്‍മിനലിനുള്ളില്‍ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ വേണ്ടണ്ടസ്ഥലമില്ലാത്തത് കാരണം ടെര്‍മിനലിലേക്ക് പ്രവേശിക്കാന്‍ ബസുകള്‍ കാത്തുകിടക്കുന്നത് ഗതാഗതം താറുമാറാക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ടെര്‍മിനല്‍ പരിസരത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Tags: Thampanoor Bus TerminalaccidentThiruvananthapuramLocal News
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു എത്തി; ഷാനറ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

Entertainment

കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ആഗസ്റ്റില്‍ തിരുവനന്തപുരത്ത്, കരടുരൂപം ഒരു മാസത്തിനുള്ളില്‍

Kerala

ബസ് സ്റ്റോപ്പിലേക്ക് ബസ് ഇടിച്ചു കയറ്റി 3 സ്ത്രീകൾക്ക് പരിക്കേറ്റ സംഭവം, അറസ്റ്റിലായ ഡ്രൈവർ നവാസ് സ്ഥിരം വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്ന ആൾ

Kerala

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പാഞ്ഞുകയറി മൂന്നു സ്ത്രീകൾക്ക് പരിക്ക്; ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

Kerala

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

പുതിയ വാര്‍ത്തകള്‍

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

സ്വന്തം നാട്ടിൽ ഹിന്ദുക്കൾ അനാഥരാകരുത് ; ഇസ്ലാമിന് സ്വത്തുക്കൾ വഖഫ് ബോർഡ് ഉണ്ടാക്കാമെങ്കിൽ ഹിന്ദുക്കൾക്ക് ധർമ്മ രക്ഷാ ബോർഡ് രൂപീകരിച്ചുകൂടെ

പോരാട്ട വിജയത്തിന്റെ ഗാഥ

അഭിനന്ദൻ വർത്തമാനും പാക്കിസ്ഥാനി മേജർ മോയിസ് അബ്ബാസും (ബോക്സിൽ)

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജറെ വധിച്ച് താലിബാൻ തീവ്രവാദികൾ ; തെക്കൻ വസീറിസ്ഥാൻ പാക് സൈന്യത്തിന്റെ ശ്മാശാന ഭൂമിയാകുന്നു

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

ഉയിര്‍ത്തെഴുന്നേല്‍പ്

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies