Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

കേണല്‍ എസ്. ഡിന്നി (റിട്ട)byകേണല്‍ എസ്. ഡിന്നി (റിട്ട)
May 10, 2025, 10:37 am IST
inMain Article

ഭാരതത്തിന്റെ ശക്തിയും ശേഷിയും തിരിച്ചറിഞ്ഞ മുന്‍ഗാമികള്‍ യുദ്ധത്തിന് പോകേണ്ട എന്ന് ഉപദേശിച്ചിട്ടും പാക് സൈന്യം ഭാരതത്തിനെതിരെ ആക്രമണം തുടരുകയാണ്. മതവിശ്വാസത്തില്‍ അധിഷ്ഠിതമായി യുദ്ധം ചെയ്യുകയെന്നത് ആധുനിക കാലഘട്ടത്തില്‍ ആത്മഹത്യാപരമാണെന്ന് അവര്‍ വൈകാതെ തിരിച്ചറിയും. യൂണിഫോമിട്ട മതഭീകരവാദിയാണ് പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീര്‍. അയാളുടെ പിടിവാശിയിലാണ് ഇപ്പോള്‍ യുദ്ധം നടക്കുന്നത്.

മതകാര്യങ്ങള്‍ പറഞ്ഞാണ് സൈനികരെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു സേനാത്തലവന്റെ ചിന്തയല്ല, മതവിശ്വാസമാണ് തീരുമാനങ്ങള്‍ക്ക് അടിസ്ഥാനം. സ്വന്തം രാജ്യത്തിന്റെ പ്രാപ്തിയും സൈനികരുടെ ശേഷിയും ശത്രുസൈന്യവുമായി താരതമ്യം ചെയ്തുകൊണ്ടാണ് എല്ലാ സേനാത്തലവന്മാരും യുദ്ധത്തിനിറങ്ങുക. അത്തരത്തില്‍ നോക്കിയാല്‍ യുക്തിരഹിതമായ തീരുമാനമാണ് അസിം മുനീര്‍ എടുത്തത്. ഭാരതം സൈനികരംഗത്ത് കൈവരിച്ച നേട്ടങ്ങളില്‍ അയാള്‍ ബോധവാനല്ല. ആധുനിക സജ്ജീകരണങ്ങളോടെ, വിവരസാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പതിപ്പുമായാണ് നമ്മുടെ സൈനികര്‍ മൂന്നുസേനയിലും സുസജ്ജരായി നില്‍ക്കുന്നത്. യുദ്ധത്തിലേക്ക് നാം പോയിട്ടില്ല, പക്ഷേ യുദ്ധസമാനമായ രീതിയിലാണ് ഭാരതമെന്ന് ഓര്‍ക്കണം. അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിച്ച്, അതിര്‍ത്തികള്‍ ലംഘിക്കാതെ, സ്വന്തം ഭൂമിയില്‍ നിലയുറപ്പിച്ചുതന്നെ പാകിസ്ഥാന്റെ ഏത് കേന്ദ്രവും തകര്‍ക്കാന്‍ ഭാരതത്തിനാകും. വരുംദിവസങ്ങളില്‍ ഇത് പാകിസ്ഥാന് കൂടുതല്‍ ബോധ്യമാകും.

നമ്മുടെ തന്ത്രപ്രധാനമായ സൈനികകേന്ദ്രങ്ങള്‍ക്ക് പുറമെ സാധാരണക്കാരേയും സ്‌കൂളുകളെയും ഗുരുദ്വാരകളെയും ചര്‍ച്ചുകളെയും പാക് സൈന്യം ലക്ഷ്യമിടുന്നു. ഇത് യുദ്ധനിയമങ്ങള്‍ക്കെല്ലാം വിരുദ്ധമാണ്. ഭാരതത്തിലെ സിവിലിയന്‍മാരെയും സൈനികകേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചതിന് മറുപടിയായാണ് വ്യാഴാഴ്ച രാത്രി ശക്തമായ പ്രത്യാക്രമണം ഭാരതം നടത്തിയത്. ഇതുകൊണ്ടൊന്നും പാഠം പഠിക്കാന്‍ പാക്കിസ്ഥാന്‍ ഒരുക്കമല്ലെന്നാണ് മനസിലാക്കേണ്ടത്. തുര്‍ക്കിയുടെയും ചൈനയുടെയും സഹായം ഒരിക്കലും പാകിസ്ഥാന് ഗുണം ചെയ്യില്ല. ഭാരതത്തിന് എതിരെയുള്ള ചില കുപ്രചരണങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാമെന്ന വ്യാമോഹത്തിലാണ് പാകിസ്ഥാന്‍. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ വളരെ ജാഗ്രത കാട്ടണം. സാമൂഹികമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ രാജ്യത്തിനും സൈന്യത്തിനും ദോഷകരമാകുന്നതാണെങ്കില്‍ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കരുത്. പൗരബോധത്തോടെയാകണം വിവരങ്ങളെ സമീപിക്കേണ്ടത്. കേന്ദ്രസര്‍ക്കാരോ സൈനികവക്താക്കളോ ഔദ്യോഗികമായി പറയുന്നത് മാത്രമെ വിശ്വാസത്തിലെടുക്കാവൂ. ഇതില്‍ എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം. കാരണം മുന്‍കാലങ്ങളില്‍ നന്നും വ്യത്യസ്തമാണ് യുദ്ധരീതികള്‍. വിജയിക്കാനായി ഏത് നികൃഷ്ടമാര്‍ഗവും സ്വീകരിക്കാന്‍ പാകിസ്ഥാന് മടിയില്ല. സോഷ്യല്‍ മീഡിയയും ആയുധമായേക്കാം.

പാകിസ്ഥാന്‍ കോപ്പുകൂട്ടുന്നതെല്ലാം ഭാരതം അറിയുന്നുണ്ട്. എത്രയാണോ ഇങ്ങോട്ട് ആക്രമിക്കുന്നത് അതിന്റെ പത്തിരട്ടി ശക്തിയില്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം. ആണവായുധ ഭീഷണിയടക്കം പയറ്റിയ പാക് സൈന്യവും അവിടുത്തെ ഭരണകര്‍ത്താക്കളും ഇപ്പോള്‍ പുതിയ അടവുകള്‍ ഇറക്കുകയാണ്. ഭാരതത്തില്‍ എന്തെല്ലാം ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാലും അതിന് തക്ക ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. വരുംദിവസങ്ങളിലും ഇത് തുടരും. ആഭ്യന്തരപ്രശ്‌നങ്ങളില്‍ വീര്‍പ്പുമുട്ടിയിരിക്കുകയാണ് ആ രാജ്യം. ഒരു ഭാഗത്ത് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ശക്തമായ ആക്രമണം. മറുഭാഗത്ത് ജനങ്ങളുടെ രോഷം. കാര്‍ഷികാവശ്യത്തിന് വെള്ളമില്ല, വികസനമുറപ്പാക്കുന്ന വൈദ്യുതിയില്ല, നല്ല ഗതാഗതസംവിധാനമില്ല. സാമ്പത്തികമായി തകര്‍ന്നടിഞ്ഞതോടെ ലോക ബാങ്കിനോട് വായ്‌പ ചോദിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ഇത് കിട്ടിയില്ലെങ്കില്‍ ഗതികേടിന്റെ ആഴത്തിലേക്ക് പതിക്കും അവിടത്തെ ഭരണകൂടം.

എന്നിട്ടും ഭരണകൂടത്തിനും സൈന്യത്തിനും ഭാരതത്തോട് ഏറ്റുമുട്ടാന്‍ യാതൊരു മടിയുമില്ല. ഓപ്പറേഷന്‍ സിന്ദൂറിന്റെ 48 മണിക്കൂര്‍ മാത്രമെ കഴിഞ്ഞിട്ടുള്ളൂ. സംഘര്‍ഷം ലഘൂകരിക്കാനും തീര്‍ക്കാനുമാണ് ഭരണകൂടം സാധാരണ ശ്രമിക്കാറ്. എന്നാല്‍ പാകിസ്ഥാനില്‍ ഇതിന് വിരുദ്ധമായി യുദ്ധത്തിന്റെ വ്യാപ്തി കൂട്ടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സാഹചര്യങ്ങള്‍ ഇതായിരിക്കെ ലോകം തിരിച്ചറിയുന്നു, പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന്.

Tags: Operation SindoorIndia - Pakistan warIndia v/s Pakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.