Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവമ്പാട്ടുക്കാവിലമ്മയും പാറമേകാവിലമ്മയും

ശേഷന്‍ by ശേഷന്‍
May 6, 2025, 12:16 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

തിരുവമ്പാട്ടുക്കാവിലമ്മ

പൊതുവെ ശ്രീകൃഷ്ണ ക്ഷേത്രമായ് കരുതുന്ന തിരുവമ്പാടി ക്ഷേത്രം പണ്ട് ഒരു ഭഗവതിക്കാവായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ഭഗവതി കാവുകളുടെയും മൂലസ്ഥാനമായി അറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി തിരുവമ്പാടിയില്‍ കൂടിയിരുന്ന ചരിത്രം ഇങ്ങനെയാണ്. കാച്ചാനപ്പള്ളി ഇല്ലത്തെ അച്ഛന്‍ നമ്പൂതിരി കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പരമ ഭക്തനായിരുന്നു. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച കൊടുങ്ങല്ലൂര്‍ കാവില്‍ ഭജനത്തിനു പോകുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വാര്‍ദ്ധക്യം മൂലം നടന്നുചെല്ലാന്‍ കഴിയാത്തതിനാല്‍ ഒരിക്കല്‍ അദ്ദേഹം ദേവിയോട് അവിടുന്ന് പ്രസാദിച്ച് അടിയന്റെ തട്ടകത്തിലേക്ക് എഴുന്നള്ളിയാല്‍ ഈ കണ്ണിനെന്നും കാണാനാകുമല്ലോ എന്ന് പ്രാര്‍ത്ഥിച്ചു. ഭക്തരില്‍ കനിയുന്ന ദേവി അച്ഛന്‍ നമ്പൂതിരിയുടെ കുടപ്പുറത്ത് കൂടെ പോന്നു. ഉച്ചതിരിഞ്ഞ നേരത്താണ് തിരുമേനി കൊടുങ്ങല്ലൂരില്‍നിന്നും ഇല്ലത്തെത്തിയത്. കുട നാലിറയത്തെ തൂണില്‍ ചാരിവെച്ച് കുളിക്കാന്‍ പോയി, കുളികഴിഞ്ഞു വന്നു കുടയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട അവിടെ ഉറക്കുകയും ദേവി ചൈതന്യം മനസ്സിലാക്കിയ തിരുമേനി നാലിറയത്തിന്റെ തൂണില്‍ ഭഗവതി ചൈതന്യത്തെ കുടിയിരുത്തുകയും ചെയ്തു. തിരുവമ്പാടി കണ്ണന്‍ എന്നറിയപ്പെടുന്ന പാര്‍ത്ഥസാരഥി പ്രതിഷ്ഠയുടെ പൂര്‍വ സ്ഥാനം സ്ഥിതിചെയ്യുന്നത് തൃശ്ശൂരിലുള്ള എടക്കളത്തൂരിലാണ്. ഏതോ ഒരു സംഘര്‍ഷം മൂലം അവിടത്തെ മൂസ്സത് പൂജിച്ചിരുന്ന പ്രാത്ഥസാരഥി പ്രതിഷ്ഠ അവിടെനിന്നും ഇളക്കിയെടുത്ത് കാച്ചാനപ്പള്ളിഇല്ലത്തില്‍ കൊണ്ടുവരുകയും ഇല്ലത്തെ വടക്കിനിയില്‍ പ്രതിഷ്ഠിക്കുകയുമാണ് ചെയ്തത്. പിന്നീട് അച്ഛന്‍ നമ്പൂതിരി പൂജിച്ചിരുന്ന ദേവി ചൈതന്യമുള്ള തൂണും, പാര്‍ത്ഥസാരഥി പ്രതിഷ്ഠയും ഇന്ന് ക്ഷേത്രം കാണുന്ന സ്ഥലത്തിലേക്ക് പ്രതിഷ്ടിക്കപ്പെട്ടു. ഭക്തര്‍ പാര്‍ത്ഥസാരഥി പ്രതിഷ്ഠയെ തിരുവമ്പാടി കണ്ണനെന്നും, ഭഗവതിയെ തിരുവമ്പാട്ടുക്കാവിലമ്മയെന്നും വിളിച്ചു പോരുന്നു. തിരുവമ്പാട്ടുക്കാവിലമ്മയുടെ പ്രധാന ആഘോഷം തൃശൂര്‍ പൂരവും, വേലയുമാണ്. ഇന്ന് ക്ഷേത്രത്തില്‍ കാണുന്ന ദമ്പതി രക്ഷസ്സിന്റെ പ്രതിഷ്ഠ കാച്ചാനപള്ളി മനയിലെ നമ്പൂതിരിയുടേയും, അന്തര്‍ജ്ജനത്തിന്റെയുമാണ്. ഇത് കൂടാതെ ശാസ്താവിന്റെയും ഗണപതിയുടെയും ദ്രാവിഡ ദേവതകളായ കുക്ഷി അയ്യപ്പന്‍, മണികണ്ഠന്‍, ഭൈരവന്‍, രക്തേശ്വരി, യക്ഷി,ഘണ്ടാകര്‍ണ്ണന്‍ എന്നീ ദേവതകളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.

പാറമേക്കാവിലമ്മ

പാറമേക്കാവിന്റെ മൂലസ്ഥാനം ചിരപുരാതനമായ വടക്കുംനാഥ ക്ഷേത്രമാണ്. വാസ്തുശില്പശൈലി കൊണ്ടും ചുമര്‍ചിത്രങ്ങള്‍ കൊണ്ടും പ്രതിഷ്ഠാവൈവിധ്യങ്ങള്‍ കൊണ്ടും തനതായ ശൈലിയില്‍ വേറിട്ടുനില്‍ക്കുന്ന ക്ഷേത്രമാണിത്. പണ്ട് ഈ പ്രദേശം തേക്കിന്‍കാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പേരില്‍നിന്നുതന്നെ പ്രകൃതിയില്‍ ലയിച്ച ക്ഷേത്രമാണ് വടക്കുംനാഥന്‍. വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചുവട്ടിലായിരുന്നു പാറമേക്കാവിലമ്മയുടെ ആദ്യ പ്രതിഷ്ഠ അതിന്റെ ചരിത്രം ചുരുക്കി വിവരിക്കാം.

തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തനായിരുന്നു കൂര്‍ക്കഞ്ചേരി കുറുപ്പാള്‍ തറവാട്ടിലെ കാരണവര്‍. എല്ലാ മാസവും അവിടെയെത്തി അമ്മയെ ദര്‍ശിച്ചിരുന്ന അദ്ദേഹം പ്രായാധിക്യം മൂലം അതിന് കഴിയാതെ വന്നപ്പോള്‍ ഇഷ്ടദേവതയെ നാട്ടില്‍ കുടികൊള്ളുവാന്‍ അപേക്ഷിച്ചു അത് പ്രകാരം ഭഗവതി കുറുപ്പാള്‍ കാരണവരുടെ കുടയില്‍ കുടികൊള്ളുകയും, യാത്രാമദ്ധ്യേ കാരണവര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുകയും, ഭഗവാനെ ദര്‍ശിച്ച ശേഷം അവിടെയുള്ള ഇലഞ്ഞിമരച്ചുവട്ടില്‍ തന്റെ കുട വെക്കുകയും അവിടെ കിടന്നുറങ്ങുകയും ചെയ്തു. പോകാന്‍ നേരം തന്റെ കുട എടുക്കാന്‍ നോക്കിയപ്പോള്‍ അത് ആ മരച്ചുവട്ടില്‍ ഉറച്ചുപോയതായി മനസ്സിലാക്കി. തുടര്‍ന്ന് ദേവപ്രശ്നം വച്ച് നോക്കിയപ്പോള്‍ അവിടെ ദേവി സാന്നിദ്ധ്യം കാണുകയും അവിടെയൊരു ചെറിയ ശില അദ്ദേഹം പ്രതിഷ്ഠിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കളരിയിലും ഈ ചൈതന്യത്തെ കുടിയിരുത്തുകയും ശാക്തേയ വിധിപ്രകാരം പൂജ ചെയ്യുകയും ചെയ്തു. മാമാങ്ക സ്മരണകള്‍ ഉണര്‍ത്തുന്ന തിരുമാന്ധാംകുന്നിലമ്മയുടെ ചരിത്രത്തില്‍ എഴുതപ്പെടാത്ത ഏടായി ഇന്നും കുറുപ്പാള്‍ കളരി നിലനില്‍ക്കുന്നു. കുറുപ്പാള്‍ തറവാട്ടിലെ പേരറിയാത്ത ആ കാരണവര്‍ ഒരു തികഞ്ഞ ഉപാസകനും, യോദ്ധാവും, പണ്ഡിതനുമായിരുന്നുവെന്നും അനുമാനിക്കാം. അതിനാലാണ് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിതറ മേളത്തിന് ഇത്രയുമധികം പ്രാധാന്യം കല്പിക്കുന്നത് പാറമേക്കാവിന്റെ വേല അടിയന്തിര ചടങ്ങിനും മുഖ്യ പ്രാമുഖ്യം കല്പിക്കുന്ന ഇടമാണ് വടക്കുംനാഥന്‍. പിന്നീട് ഈ ശില വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്നും കിഴക്കുഭാഗത്തുള്ള പാറയുടെ മുകളിലേക്ക് മാറ്റി. പാറപ്പുറത്ത് പ്രതിഷ്ഠിച്ച ഭഗവതിയായത് കൊണ്ട് പാറമേക്കാവിലമ്മ എന്ന് അറിയപ്പെടുകയും ചെയ്തു ഇതല്ല കളരിയില്‍ കാരണവര്‍ പാറോം മരച്ചുവട്ടില്‍ കുടിയിരുത്തിയത് കൊണ്ട് പാറോം കാവിലമ്മ എന്നും പിന്നീട് പാറമേക്കാവിലമ്മ എന്ന് ലോപിക്കുകയും ചെയ്തുവെന്ന് മറ്റൊരു ഐതീഹ്യം പറയുന്നു. ഇതെല്ലാം പാറമേക്കാവിലമ്മ പ്രകൃതിയില്‍ ലയിച്ചിരുന്ന ദേവിയാണ് എന്ന് ചൂണ്ടിക്കാട്ടുന്നു.

പിന്നീട് കാലാനുശ്രുതമായ മാറ്റങ്ങളാല്‍ പാറമേക്കാവ് ഇന്ന് കാണുന്ന നിലയില്‍ (മേല്‍ക്കാവ്, കീഴ്‌ക്കാവ് ആയി രൂപാന്തരപ്പെടുകയും ചെയ്തു. ഇന്ന് കാണുന്ന പ്രതിഷ്ഠയില്‍ മുഖ്യ പ്രതിഷ്ഠ ദാരുബിംബമായും മറ്റൊന്നില്‍ കണ്ണാടിബിംബം ആയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഗണപതി പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും പാറമേക്കാവിനുണ്ട്. പാറമേക്കാവിന്റെ ചരിത്രം ചുരുളഴിയാന്‍ കൂടുതല്‍ ഗവേഷണ വിധേയമാക്കപ്പെടേണ്ടതുണ്ട്.

Tags: Thrissur Pooram 2025ParamekavilammaThiruvambattukavilamma
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂര പ്രേമവുമായി വീണ്ടും ഹരി പി. നായര്‍

Kerala

പൂരാവേശത്തിൽ തൃശൂർ: ശക്തന്റെ തട്ടകം ഒരുങ്ങി: കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങി

Varadyam

പൂരകാഴ്ച: വാദ്യവല്ലഭന്‍ ചോറ്റാനിക്കര നന്ദപ്പമാരാര്‍

Kerala

പൂരത്തിന് റെഡി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറും ഫിറ്റ്നസ് പരിശോധന പാസ്സായി; പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

Kerala

പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി

പുതിയ വാര്‍ത്തകള്‍

ജാവലിൻ ത്രോയി‌ൽ മികച്ച വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും

തുര്‍ക്കിയെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ മൈക്ക് മാറ്റിക്കളിച്ച് ജയറാം രമേഷും പവന്‍ഖേരയും; കോണ്‍ഗ്രസ് തുര്‍ക്കി അനുയായികളോ?

ബിനു പപ്പു തുടരുന്നു

ചങ്ങനാശേരിയില്‍ വീട്ടമ്മയുടെ മൃതദേഹം പാറകുളത്തില്‍

തിരുവനന്തപുരത്ത് അവിവാഹിതയുടെ കത്തിക്കരിഞ്ഞ മൃതദേഹം, കൊലപാതക സാധ്യത പരിശോധിക്കുന്നു, ആണ്‍സുഹൃത്തിനെ സംശയം

രാജരവിവര്‍മ്മ പ്രഥമ സംഗീത കലാശ്രേഷ്ഠ പുരസ്‌കാരം ജാന്‍വി വത്സരാജിന്

ഗര്‍ഭിണിയായ ഭാര്യക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു

സ്കൂളില്‍ സൂംബ നൃത്തം പഠിപ്പിക്കുന്നതിനെതിരെ മുജാഹിദിന്റെ യുവജനസംഘടന; ഇഷ്ടമില്ലാത്തവരെ നൃത്തത്തിന് പ്രേരിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും

തിരുവനന്തപുരത്ത് നിന്നും കാണാതായ കുട്ടിയെ തൃപ്പൂണിത്തുറയില്‍ കണ്ടെത്തി

മെസി എത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍, നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നെന്ന് സ്‌പോണ്‍സര്‍,ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies