Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എയറിന്ത്യയെ ടാറ്റയ്‌ക്ക് നല്‍കിയ മോദി സര്‍ക്കാരിന് അഭിനന്ദനം; ടാറ്റയുടെ കയ്യൊപ്പ് പതിഞ്ഞ ശേഷം എയറിന്ത്യയ്‌ക്ക് 3372 കോടിയില്‍ പുത്തന്‍ മുഖം

എയറിന്ത്യ എന്ന പൊതുമേഖലാ സ്ഥാപനം കൈമാറാന്‍ യോഗ്യരായവര്‍ ടാറ്റ ഗ്രൂപ്പാണെന്ന് കണ്ടെത്തിയ മോദി സര്‍ക്കാരിന് സമൂഹമാധ്യമങ്ങളില്‍ കയ്യടി. എയറിന്ത്യ ഏറ്റെടുത്ത ശേഷം പഴഞ്ചന്‍ വിമാനങ്ങളെ മുഴുവന്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തിക്കാന്‍ 3372 കോടി രൂപ ചെലവിട്ട് പുതിയ പെയിന്‍റും സീറ്റും കാര്‍പ്പെറ്റും നല്‍കുകയാണ് ടാറ്റ. ലക്ഷ്യം മെച്ചപ്പെട്ട സേവനവും സൗകര്യവും നല്‍കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കല്‍ തന്നെ.

Janmabhumi Online by Janmabhumi Online
May 2, 2025, 07:31 pm IST
in India, Business
മോദിയും രത്തന്‍ ടാറ്റയും-പഴയകാലചിത്രം (ഇടത്ത്) എയറിന്ത്യയുടെ പുതിയ ബിസിനസ് ക്ലാസ് (വലത്ത്)

മോദിയും രത്തന്‍ ടാറ്റയും-പഴയകാലചിത്രം (ഇടത്ത്) എയറിന്ത്യയുടെ പുതിയ ബിസിനസ് ക്ലാസ് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: എയറിന്ത്യ എന്ന പൊതുമേഖലാ സ്ഥാപനം കൈമാറാന്‍ യോഗ്യരായവര്‍ ടാറ്റ ഗ്രൂപ്പാണെന്ന് കണ്ടെത്തിയ മോദി സര്‍ക്കാരിന് സമൂഹമാധ്യമങ്ങളില്‍ കയ്യടി. എയറിന്ത്യ ഏറ്റെടുത്ത ശേഷം പഴഞ്ചന്‍ വിമാനങ്ങളെ മുഴുവന്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തിക്കാന്‍ 3372 കോടി രൂപ ചെലവിട്ട് പുതിയ പെയിന്‍റും സീറ്റും കാര്‍പ്പെറ്റും നല്‍കുകയാണ് ടാറ്റ. ലക്ഷ്യം മെച്ചപ്പെട്ട സേവനവും സൗകര്യവും നല്‍കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കല്‍ തന്നെ.

ഈ അകം മിനുക്കല്‍ പരിപാടിക്ക് വിഹാന്‍ എയറിന്ത്യ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ക്യാബി‍ന്‍ ഇന്‍റീരിയറിന്റെ ഡിസൈന്‍ ഘടകങ്ങള്‍ പരിഷ്കരിക്കാന്‍ ലണ്ടനിലെ ജെപിഎ ഡിസൈന്‍ ആന്‍റ് ട്രെന്‍ഡ് വര്‍ക്സിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. വേള്‍ഡ് ക്ലാസ് നിലവാരത്തില്‍ എയറിന്ത്യയെ എത്തിക്കുകയാണ് പണം വാരിയെറിഞ്ഞുള്ള ഈ ഡിസൈന്‍ പരിഷ്കരണമെന്ന് സിഇഒ കാംബെല്‍ വില്‍സന്‍ പറയുന്നു.

എയറിന്ത്യയെ ടാറ്റയെ ഏല്‍പിച്ചത് രത്തന്‍ ടാറ്റയുടെ മരണത്തിന് മുന്‍പ്

രത്തന്‍ ടാറ്റ മരിച്ചപ്പോള്‍ മോദി സമൂഹമാധ്യമത്തില്‍ കുറിച്ചത് ഇതാണ്:”രത്തന്‍ടാറ്റയുടെ ഏറ്റവും സവിശേഷമായ മുഖം അദ്ദേഹത്തിന്റെ വലിയസ്വപ്നങ്ങള്‍ കാണാനുള്ള അഭിനിവേശവും സമൂഹത്തിന് തിരിച്ചെന്തെങ്കിലും കൊടുക്കാനുള്ള ആവേശവുമാണ്.” ഇതുകൊണ്ട് തന്നെയായിരിക്കണം എയറിന്ത്യ പോലെ സര്‍ക്കാരിന്റെ സുപ്രധാനമായ ഒരു വ്യോമസേവനരംഗം സ്വകാര്യമേഖലയ്‌ക്ക് തുറന്നുകൊടുക്കുമ്പോള്‍ ടാറ്റയെ തന്നെ മോദി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. 18000 കോടി രൂപയ്‌ക്കായിരുന്നു ടാറ്റ എയറിന്ത്യ ഏറ്റെടുത്തത്. രത്തന്‍ ടാറ്റ മരിയ്‌ക്കും മുന്‍പേ ഈ ഏറ്റെടുക്കല്‍ നടന്നിരുന്നു. അക്കാര്യത്തില്‍ മോദിയ്‌ക്കും ചില തീരുമാനങ്ങളുണ്ടായിരുന്നു. ആഗോളനിലവാരത്തില്‍ ടാറ്റയുടെ ഒരു വിമാനക്കമ്പനി എന്നത് രത്തന്‍ ടാറ്റയുടെ എക്കാലത്തേയും സ്വപ്നമായിരുന്നു.

ടാറ്റയുടെ കയ്യൊപ്പ് പതിഞ്ഞ ശേഷം ഉപഭോക്താക്കളില്‍ നിന്നും പലതരത്തിലുള്ള പരാതികള്‍ ഉയര്‍ത്തിവിട്ട എയറിന്ത്യ ഇപ്പോള്‍ പുതിയ മുഖം അണിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വിസ്താര കൂടി എയറിന്ത്യയില്‍ ലയിച്ചതോടെ എയറിന്ത്യ വലിയൊരു ബ്രാന്‍റായി മാറിയിരിക്കുകയാണ്. ഇതോടെ പുതിയ ലോഗോയും മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് എയറിന്ത്യയുടെ സിഇഒ കാംബെല്‍ വില്‍സന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എയറിന്ത്യയുടെ കീഴിലുള്ള വിമാനങ്ങളുടെ അകം പുതുക്കല്‍ പണി മുന്നേറുകയാണ്. ഇപ്പോഴും ഇന്ത്യയില്‍ വിമാനങ്ങളുടെ കാര്യത്തിലും കൂടുതല്‍ യാത്രക്കാരുടെ എണ്ണത്തിലും ഇന്‍ഡിഗോ തന്നെയാണ് മുന്‍പില്‍. രണ്ടാം സ്ഥാനത്താണ് എയറിന്ത്യ.

എയറിന്ത്യയുടെ ലോഗോ മാറ്റുക മാത്രമല്ല, സേവന രീതികളും ടാറ്റ പരിഷ്കരിച്ചു. ടാറ്റ ഏറ്റെടുത്ത ശേഷം എയറിന്ത്യ വിമാനങ്ങളുടെ ഇന്‍റീരിയറുകള്‍ മാറി. ഇതുവരെ എയര്‍ ഇന്ത്യയുടെ പാതിയോളം വിമാനങ്ങളിലെ ക്യാബിന്‍ ഇന്‍റീരിയറുകള്‍ ടാറ്റ പരിഷ്കരിച്ചു.

40 കോടി ഡോളര്‍(3372 കോടി) ചെലവിട്ടാണ് വിമാനങ്ങളിലെ അകം പരിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി വിമാനങ്ങളുടെ അകത്ത് പുതിയ പരവതാനികള്‍, കര്‍ട്ടനുകള്‍, പുതിയ പെയിന്‍റ് വര്‍ക്ക് എന്നിവ ചെയ്തു. ഒപ്പം ടോയ് ലറ്റുകള്‍ കുറെക്കൂടി ആധുനികമാക്കി. ഇതിനൊപ്പം സീറ്റുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ളതാക്കി. പുതിയ ബിസിനസ് ക്ലാസും ഏര്‍പ്പെടുത്തി. ഇന്ത്യയിലെ ആദ്യമായി പ്രീമിയം ഇക്കണോമി ക്ലാസ് സൃഷ്ടിച്ചു. ഇക്കണോമി ക്ലാസ് മെച്ചപ്പോടുത്തി. ഇത്രയും മാറ്റങ്ങളാണ് വരുത്തിയത്.

അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇനിയും മാറ്റങ്ങള്‍ നടപ്പാക്കും. ഇതില്‍ പ്രധാനപ്പെട്ട ഒരു പരിഷ്കാരമാണ് വിമാനങ്ങളുടെ അകം മോടിപിടിപ്പിക്കലും പരിഷ്കരിക്കലും. വര്‍ഷത്തില്‍ എട്ടരക്കോടി രൂപ ശമ്പളം നല്‍കി ന്യൂസിലാന്‍റുകാരനായ കാംബെല്‍ വില്‍സനെ എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായി നിയമിച്ചതിന് പിന്നില്‍ എയറിന്ത്യയെ അന്താരാഷ്‌ട്ര പ്രശസ്തിയിലേക്കുയര്‍ത്തുക എന്നതാണ് ടാറ്റയുടെ ലക്ഷ്യം. എയര്‍ലൈന്‍ സേവനത്തിലെ മികച്ച ബ്രാന്‍റാക്കി ഉയര്‍ത്തലാണ് ലക്ഷ്യം. ബോയിംഗ് 777 ഉം 787 ഉം ഉള്‍പ്പെടെ എല്ലാ ലെഗസി വൈഡ്-ബോഡി വിമാനങ്ങളും 2027 ന്റെ ആരംഭം അല്ലെങ്കില്‍ മധ്യത്തോടെ പൂര്‍ണ്ണമായും നവീകരിക്കുമെന്ന് സിഇഒ കാംബെല്‍ വില്‍സന്‍ പറയുന്നു.

ഈ വര്‍ഷം മൂന്നാം പാദത്തോടെ (ജൂലൈ മുതല്‍ സെപ്തംബര്‍ വരെ) എയര്‍ ഇന്ത്യ തങ്ങളുടെ 27 എ320 നിയോ വിമാനങ്ങളും നവീകരിക്കുന്നത് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ നവീകരിച്ച എ320 നിയോ ഇതിനകം സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.

Tags: tataAirindia#RatanTata#CampbellWilson#Refurbishing#Newbusinessclass#Preimumeconomyclass
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണ്ട് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു; ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങി രത്തന്‍ ടാറ്റയുടെ പ്രതികാരം

India

രത്തന്‍ ടാറ്റ സ്വര്‍ഗ്ഗത്തില്‍ ഈ വിജയം ആഘോഷിക്കും!; 19644 കോടി രൂപയ്‌ക്ക് ഫോര്‍ഡില്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങി; ഇന്ന് ലാഭം 28452 കോടി

ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)
World

തായ് വാനിലെ ചിപ് നിര്‍മ്മാണക്കമ്പനിയിലെ ജോലിക്കാരെ ചൈന വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് ചാക്കിട്ടുപിടിക്കുന്നു; ലക്ഷ്യം ഇന്ത്യയുടെ മുന്നേറ്റം തടയലോ?

India

ബോംബ് ഭീഷണിയെക്കുറിച്ചുള്ള കുറിപ്പ് ശുചിമുറിയിൽ; ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി

കൊച്ചിയില്‍ കേരള സര്‍ക്കാര്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ബോട്ട് നിര്‍മ്മാണ യൂണിറ്റിന് പണം മുടക്കുമെന്ന് പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ആര്‍ട്സണ്‍.
Kerala

കൊച്ചിയിൽ വൻ നിക്ഷേപമിറക്കാന്‍ ടാറ്റ ഗ്രൂപ് കമ്പനി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies