Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി പി ആര്‍ ഏജന്‍സികളുടെ കോളാമ്പിയായി മാറരുത്; റബ്ബര്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില കിട്ടാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാട്ടണം: എന്‍ ഹരി

മോദി ഗവര്‍മെന്റ് റബ്ബര്‍ മേഖലയില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന വിവിധ സഹായ പദ്ധതികളുടെ പരിണിത ഫലമാണ് കഴിഞ്ഞ കുറെ നാളുകളായി 200 രൂപക്ക് മുകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2025, 06:31 pm IST
inKerala, Kottayam

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ പിആര്‍ ഏജന്‍സികള്‍ എഴുതി നല്‍കുന്നത് വള്ളി പുള്ളി വിടാതെ വായിക്കുന്ന തരത്തിലേക്ക് തരംതാണിരിക്കുകയാണെന്ന് റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും ബിജെപി നേതാവുമായ എന്‍ ഹരി ആരോപിച്ചു. കോട്ടയത്ത് ഇടതുമുന്നണി പൊതുയോഗത്തില്‍ റബ്ബര്‍ കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പി ആര്‍ ഏജന്‍സികളുടെ കുറിപ്പ് വായിക്കുന്നതിന് മുമ്പ് വസ്തുതകള്‍ വിലയിരുത്താനുള്ള ആര്‍ജ്ജവം കാണിക്കണം.

റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് പി ആര്‍ ഏജന്‍സികളുടെ കണ്ടുപിടുത്തം വെള്ളം കുടിക്കാതെ വായിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രം 260 കോടി രൂപ മാത്രം അനുവദിച്ചപ്പോള്‍ തങ്ങള്‍ 600 കോടി രൂപ നീക്കിവെച്ചു എന്ന് പറയാന്‍ ലജ്ജയില്ലേ. ഈ തുകയില്‍ എത്ര രൂപ റബ്ബര്‍ കര്‍ഷകര്‍ക്കായി ചെലവഴിച്ചുവെന്ന് പറയാനുള്ള ധൈര്യമുണ്ടോ.

റബര്‍ പ്രതിസന്ധി ഉന്നയിച്ച കേരള കോണ്‍ഗ്രസ് എംപിയെ പരസ്യമായി വിരട്ടിയ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ വീരസ്യം വിളമ്പുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇടതു പക്ഷത്തിന്റെ പരോക്ഷ പിന്തുണയോടെ ഭരിച്ച അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒപ്പ് വച്ച ആസിയന്‍ കരാറിനെ പറ്റി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വിഷയ ദാരിദ്ര്യമാണ് ഈ പ്രസ്താവനക്ക് ആധാരം.

മോദി ഗവര്‍മെന്റ് റബ്ബര്‍ മേഖലയില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന വിവിധ സഹായ പദ്ധതികളുടെ പരിണിത ഫലമാണ് കഴിഞ്ഞ കുറെ നാളുകളായി 200 രൂപക്ക് മുകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വില. ഇതിലും മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ റബ്ബര്‍ ബോര്‍ഡ് വഴി കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നു. കാലങ്ങളായി മുടങ്ങി കിടന്നിരുന്ന മഴമറ / സ്‌പ്രേയിങ് ധനസഹായം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് റബ്ബര്‍ ബോര്‍ഡ് ആവശ്യപ്പെട്ട തുക മുഴുവന്‍ കേന്ദ്രം അനുവദിച്ചത് ഇതിനുള്ള തെളിവാണ്. റബ്ബര്‍ ഉല്‍പ്പാദക സംഘങ്ങളുടെ ശക്തീകരണവുമായി ബന്ധപ്പെട്ട് ധാരാളം മറ്റ് പദ്ധത്തികളും കേന്ദ്രം ബോര്‍ഡ് വഴി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

തൊഴിലാളികള്‍ക്ക് മാത്രം ലഭിച്ചുകൊണ്ടിരുന്ന ധനസഹായങ്ങള്‍ സ്വന്തമായി ടാപ്പ് ചെയ്യുന്ന കര്‍ഷകര്‍ക്കും ലഭ്യമാക്കി. ബജറ്റില്‍ വിലസ്ഥിരത പദ്ധതിക്ക് 600 കോടി ഉള്‍പ്പെടുത്തി എന്ന് ഉദ്‌ഘോഷിക്കുന്ന മുഖ്യമന്ത്രി, കഴിഞ്ഞ വര്‍ഷങ്ങളില്‍ അതില്‍ നിന്ന് കര്‍ഷകര്‍ക്ക് എത്ര രൂപ കൊടുത്തു എന്ന് വെളിപ്പെടുത്താന്‍ ധൈര്യം ഉണ്ടോ? കഴിഞ്ഞ ഒരു വര്‍ഷം ചില്ലി പൈസ കൊടുത്തിട്ടില്ല. കാരണം സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വില 180 നേക്കാള്‍ മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭിച്ചു. ഇതിന് കാരണമായത് കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളാണ്.

റബ്ബര്‍ കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന മുഖ്യമന്ത്രി ഈ തുക 180 ല്‍ നിന്ന് 200 എങ്കിലും ആക്കാനുള്ള ആര്‍ജവം കാണിക്കണം. എന്നിട്ട് വേണം കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍. റബ്ബര്‍ കര്‍ഷകരെ ശത്രുക്കളായും വരേണ്യ വര്‍ഗ്ഗമായും കാണുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗമായി സ്വാര്‍ത്ഥതയുടെ മൂര്‍ത്തീ ഭാവമായ ജോസ് കെ മാണിയും റബ്ബര്‍ കര്‍ഷകരെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പൂര്‍ത്തീകരണമാണ് കോട്ടയത്തെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചതെന്നും ഹരി പറഞ്ഞു.

 

Tags: Rubber BoardN.HariChief Ministerpinarai vijayanPR Agency
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

News

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.