Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുഷ്ടമനസ്സ്…പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തുര്‍ക്കിയില്‍ തുറന്ന് ചിരിച്ച് പാക് പ്രധാനമന്ത്രി; കശ്മീരില്‍ തുര്‍ക്കി നല്‍കുന്ന പിന്തുണയെ ശ്ലാഘിച്ചു

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ള മുസ്ലിംരാഷ്‌ട്രങ്ങള്‍ പാകിസ്ഥാന് പിന്തുണ നല്‍കിയോ എന്ന സംശയം ബലപ്പെടുന്നു. കശ്മീരിലെ പഹല്‍ഗാമില്‍ 26 ഇന്ത്യക്കാരെ തീവ്രവാദികള്‍ വെടിവെച്ച് കൊന്ന ദിവസം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയില്‍ ആയിരുന്നു. അവിടെ തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയ്യിബ് എര്‍ദോഗാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് എത്തിയതാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 06:42 pm IST
in India
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനൊപ്പം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹല്‍ഗാമില്‍ 26 പേരെ വെടിവെച്ച് കൊന്ന തീവ്രവാദആക്രമണത്തിന് പിന്നാലെയായിരുന്നു തുറന്ന ചിരിയോടെ പാക് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനൊപ്പം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹല്‍ഗാമില്‍ 26 പേരെ വെടിവെച്ച് കൊന്ന തീവ്രവാദആക്രമണത്തിന് പിന്നാലെയായിരുന്നു തുറന്ന ചിരിയോടെ പാക് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

ഇസ്ലാമബാദ്: കശ്മീരിലെ പഹല്‍ഗാമില്‍ ചോരപ്പാടുകള്‍ വീഴ്‌ത്തിയതിന്റെ ചൂടാറും മുന്‍പേ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനൊപ്പം കശ്മീര്‍ വിഷയം ഉയര്‍ത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ദുഷ്ടമനസ്സുള്ള ഒരു നേതാവിന് മാത്രം ചെയ്യാന്‍ കഴിയുന്ന ക്രൂരതയാണ് ഷെഹ്ബാസ് ഷെരീഫ് ചെയ്തത്.

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി കൂടെയുണ്ടെന്ന പ്രസ്താവന ഇന്ത്യയ്‌ക്കെതിരായ ഭീഷണി

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ള മുസ്ലിംരാഷ്‌ട്രങ്ങള്‍ പാകിസ്ഥാന് പിന്തുണ നല്‍കിയോ എന്ന സംശയം തോന്നിക്കുന്ന തരത്തിലായിരുന്നു ഈ വാര്‍ത്താസമ്മേളനം നടന്ന സമയവും അതില്‍ ഉയര്‍ത്തിയ വിഷയവും. കശ്മീരിലെ പഹല്‍ഗാമില്‍ 26 ഇന്ത്യക്കാരെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നതിനെ അപലപിക്കുക പോലും ചെയ്യാതിരുന്ന പാക് പ്രധാനമന്ത്രി പക്ഷെ ഗാസയില്‍ ആളുകള്‍ കൊല്ലപ്പെട്ടതില്‍ പാക് പ്രധാനമന്ത്രി കണ്ണീരൊഴുക്കുകയും ചെയ്തു. എന്ന് മാത്രമല്ല, കശ്മീര്‍ വിഷയത്തില്‍ എര്‍ദോഗാന്‍ നല്‍കുന്ന ഉറച്ച പിന്തുണയെ അഭിനന്ദിക്കാനും ഷെബാസ് ഷെരീഫ് മറന്നില്ല. മാത്രമല്ല, ഇന്ത്യയ്‌ക്ക് നേരെയുള്ള പരോക്ഷമായ ഒരു ഭീഷണി കൂടിയാണ് ഇതിലൂടെ ഷെഹ്ബാസ് ഷെരീഫ് ഉദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ നേര്‍ക്ക് വന്നാല്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ളവര്‍ കൂടെയുണ്ട് എന്ന ഭീഷണികൂടിയാണ് പാക് പ്രധാനമന്ത്രി മുഴക്കിയത്. കശ്മീരിലെ പഹല്‍ഗാമില്‍ ഇത്രയും വലിയ തീവ്രവാദ ആക്രമണം നടന്നതിന് പിന്നാലെ പാക് പ്രധാനമന്ത്രിയ്‌ക്കൊപ്പം വാര്‍ത്താസമ്മേളം നടത്താനെത്തുകയും അവിടെ കശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി ഉയര്‍ത്തിയപ്പോള്‍ ആസ്വദിക്കുകയും ചെയ്ത തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇതിന് പിന്നില്‍ ഒളിച്ചുകളിക്കുകയാണോ എന്ന് സംശയിക്കുന്നു.

തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയ്യിബ് എര്‍ദോഗാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് എത്തിയ  പാകിസ്ഥാന്‍ പ്രധാനമന്ത്രി തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയില്‍ എര്‍ദോഗാനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കശ്മീര്‍ വിഷയം ഉയര്‍ത്തിയത്. അപ്പോള്‍ പഹല്‍ഗാമില്‍ ആക്രമണം നടന്നിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ക്രൂരമായ മനസ്സാണ് ഈ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഫലിച്ചത്.

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഉറച്ച പിന്തുണ നല്‍കുന്ന തുര്‍ക്കിയെ പാക് പ്രധാനമന്ത്രി അഭിനന്ദിക്കുമ്പോള്‍ പഹല്‍ഗാമില്‍ തീവ്രവാദികള്‍ 26 പേരെ ദ റെസിസ്റ്റന്‍റ് ഫ്രണ്ട് എന്ന സംഘടനയിലെ തീവ്രവാദികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. മതം ചോദിച്ച് മുസ്ലിങ്ങളല്ലെന്ന് ഉറപ്പുവരുത്തിയവരെയാണ് വധിച്ചത്. മാത്രമല്ല, കശ്മീരിന് പുറത്ത് നിന്നും കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയവരെയോ കശ്മീരില്‍ സ്ഥിരതാമസമാക്കിയ പുറം സംസ്ഥാനക്കാരെയോ ആണ് തീവ്രവാദികള്‍ വധിച്ചത്. അങ്ങിനെ തെരഞ്ഞ് പിടിച്ച് വധിക്കണമെങ്കില്‍ തീവ്രവാദികള്‍ക്ക് പ്രാദേശികമായ പിന്തുണ കിട്ടിക്കാണമെന്നും പറയപ്പെടുന്നു.

പാകിസ്ഥാന്‍ തന്നെ ഏര്‍പ്പെടുത്തിയ തീവ്രവാദികള്‍ കശ്മീരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കശ്മീരിനായി അന്താരാഷ്‌ട്ര പിന്തുണ തേടുകയായിരുന്നു പാക് പ്രധാനമന്ത്രി എന്ന് വ്യക്തമാവുകയാണ്. കശ്മീരില്‍ ആക്രമണം കഴിഞ്ഞ് അതിന്റെ ചൂടാറും മുന്‍പാണ് പാക് പ്രധാനമന്ത്രി തുര്‍ക്കി പ്രസിഡന്‍റുമായി ചേര്‍ന്ന് അങ്കാരയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഈ വാര്‍ത്താസമ്മേളനത്തില്‍ കശ്മീര്‍ വിഷയത്തില്‍ ഉറച്ച പിന്തുണ നല്‍കിയതിന് തുര്‍ക്കി പ്രസിഡന്‍റിനെ അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ എന്താണ് ഇതിനര്‍ത്ഥം? ഐഎസ് ഐ എന്ന പാകിസ്ഥാന്റെ രഹസ്യസംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ലഷ്കറിന്റെ നിഴലായ സംഘടനയാണ് കശ്മീരില്‍ ആക്രമണം നടത്തി 26 പേരെ വധിച്ചത്. ഇതോടെ മറ്റ് മുസ്ലിം രാഷ്‌ട്രങ്ങള്‍ക്കും കശ്മീരിലെ ആക്രമണത്തില്‍ പങ്കുണ്ടോ എന്ന് സംശയിക്കുന്നു.

പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന് തീവ്രവാദികള്‍ ഉപയോഗിച്ചത് പാകിസ്ഥാന്‍ സേന ഉപയോഗിക്കുന്ന തരം തോക്കുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പാക് സൈന്യത്തിന്റെ പരിശീലനം ഈ തീവ്രവാദികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തം. കശ്മീരില്‍ 26 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ക്രൂരമായ ആക്രമണത്തെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി നല‍്കുന്ന ഉറച്ച പിന്തുണയെ പുകഴ്‌ത്തി സംസാരിക്കണമെങ്കില്‍ ഷെഹ്ബാസ് ഷെരീഫിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്.

 

 

Tags: JammuKashmirShehbazSharifErdoganPahalgamattackPakPrimeMinister #PakPMPahalgam. #PahalgamterroristattackTurkey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

India

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

India

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.