തിരുവനന്തപുരം: വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും കേരളത്തില്‍ എന്താണ് ആവശ്യമെന്നും അറിയാന്‍ വേണ്ടിയാണ് ജന്മഭൂമി വിവിധ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡംഗം ടി. ജയചന്ദ്രന്‍.
സിവില്‍ സര്‍വ്വീസ് രംഗത്തുള്‍പ്പെടെ നമ്മള്‍ ഒരുപാട് പിന്നോട്ടുപോയി. മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ വിദ്യാഭ്യാസ രംഗത്ത് ഇനിയെന്തല്ലാം നമുക്ക് ആവശ്യമാണെന്ന് കണ്ടെത്തണം. ഇത് റിപ്പോര്‍ട്ടാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജനസദസ് പോലുള്ള വിവിധ പരിപാടികള്‍ നടന്നു വരികയാണ്. വാര്‍ഡുകളില്‍ ഇനി എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആവശ്യങ്ങള്‍ എന്തെല്ലാമെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുകയാണ്. ഈ റിപ്പോര്‍ട്ടും സര്‍ക്കാരുകള്‍ക്ക് കൈമാറും.
കേരളത്തില്‍ നിന്ന് ലഹരി തുടച്ചു നീക്കുന്നതിനായി ജന്മഭൂമിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ജനജാഗ്രത സദസുകള്‍ ഇതിനോടൊകം നടന്ന് കഴിഞ്ഞു. മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്ന കിള്ളിയാര്‍ നദിയുടെ സംരക്ഷണത്തിനായി മുന്‍ മിസോറാം ഗവര്‍ണറുടെ നേതൃത്വത്തില്‍ നദിവന്ദനയാത്ര സംഘടിപ്പിക്കുന്നു. ഇതുപോലുള്ള നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: