Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ന്യായത്തിന് വിലകൂട്ടിയ കേരളം

അഡ്വ. എസ് ഹരിഗോവിന്ദ് by അഡ്വ. എസ് ഹരിഗോവിന്ദ്
Apr 10, 2025, 12:55 pm IST
in Vicharam, Article

കേരളത്തില്‍ കോടതികളിലെ ഫീസ് കൂട്ടിയ തീരുമാനം ആക്ഷേപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ്. കേസ് ഫയല്‍ ചെയ്യലില്‍ നിന്ന് ജാമ്യ അപേക്ഷകള്‍ വരെയുള്ള കോടതി ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ, സാധാരണ ജനങ്ങള്‍ക്ക് നീതി തേടുന്നതിന് വലിയ സാമ്പത്തികഭാരം ചുമത്തപ്പെടുകയാണ്. അതിന്റെ പേരില്‍ നീതിയുടെ വാതില്‍ പലര്‍ക്കും എന്നേക്കുമായി കൊട്ടിയടയ്‌ക്കപ്പെടുകയാണ്.
നീതി ലഭിക്കുക എന്നത് പൗരന്റെ അവകാശമാണ്. കേരളത്തിലെ പോലെ ഭൂമി സംബന്ധമായ തര്‍ക്കങ്ങളും കുടുംബ പ്രശ്‌നങ്ങളും ജോലി നഷ്ടപ്പെടല്‍ പോലെയുള്ള വിഷയങ്ങളും കൂടുതലുള്ള സംസ്ഥാനത്ത്, കേസ് കൊടുക്കാനോ പരാതി നല്‍കാനോ സാധാരണക്കാരന്‍ രണ്ട് വട്ടം ചിന്തിക്കേണ്ട അവസ്ഥയാണിപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട ഒരു ദിവസവേതനക്കാരന്‍ കോടതിയെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുന്നു. പെന്‍ഷന്‍ തേടി പോകുന്ന മുതിര്‍ന്ന വിധവയ്‌ക്കും ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടുന്ന വീട്ടമ്മയ്‌ക്കുമൊക്കെ ഇപ്പോള്‍ കോടതി ഫീസ് തന്നെ ഒരു തടസ്സമാകുകയാണ്.

ചെറിയ തോതിലല്ല ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഹൈക്കോടതിയില്‍ ജാമ്യത്തിനുള്ള അപേക്ഷാ ഫീസ് അഞ്ചില്‍ നിന്ന് 500 ആയി. 9.900 ശതമാനം വര്‍ധന. സെഷന്‍സ് കോടതിയില്‍ ജാമ്യത്തിനുള്ള ഫീസ് 200, മുന്‍കൂര്‍ ജാമ്യത്തിന് 250. കുടുംബ കോടതികളില്‍ 5 ലക്ഷം വരെയുള്ള കേസുകളില്‍ 200 രൂപ, ഒരു കോടി കടക്കുന്ന കേസുകള്‍ക്ക് 5,000 വരെയാണ് പുതുക്കിയ കോടതി ഫീസ്. സങ്കടങ്ങള്‍ക്കിടയിലും നീതി തേടുന്ന വീട്ടമ്മമാര്‍, മാതൃത്വാവകാശം അല്ലെങ്കില്‍ ജീവനാംശം ആവശ്യപ്പെടുന്നവരെയെല്ലാം ഇത് ബാധിക്കും. ചെക്ക് തിരിച്ചു കിട്ടാത്തതിനെച്ചൊല്ലി ചെറുകിട വ്യാപാരിയാണ് കേസ് കൊടുക്കുന്നതെങ്കില്‍, 250 രൂപ മുതല്‍ 10,000 രൂപ വരെ കോടതി ഫീസായി കൊടുക്കേണ്ടി വരും. കടുത്ത നഷ്ടം സംഭവിച്ച ആളാണ് കേസ് ഫയല്‍ ചെയ്യുന്നത്. അവരില്‍ നിന്നാണോ ഈ നീതിയുടെ പേരിലുള്ള കൊള്ള?

ഇതേറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ദിവസവേതനക്കാര്‍, ചെറിയ കര്‍ഷകര്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്ക് ഒരു കേസ് ഫയല്‍ ചെയ്യാന്‍ നിലവിലെ ഫീസ് വര്‍ധനയില്‍ സാധിക്കില്ല.

കേരളത്തിന്റെ സാമ്പത്തിക മൂലശക്തിയായ ഇടത്തരം ബിസിനസുകാരേയും ഫീസ് വര്‍ധന കാര്യമായി ബാധിക്കും. കരാര്‍ ലംഘനം, പണം മടക്കി ലഭിക്കായ്‌മ പോലെയുള്ള പ്രശ്‌നങ്ങളാല്‍ കോടതിയെ സമീപിക്കേണ്ടി വരുന്ന ചെറുകിട സംരംഭകര്‍ക്കും ഈ തീരുമാനം അധിക ബാധ്യതയാകും. സര്‍ക്കാര്‍ പറയുന്നത് ഫീസുയര്‍ത്തുന്നത് അനാവശ്യമായ കേസുകള്‍ കുറയ്‌ക്കാനാണ് എന്നാണ്. എന്നാല്‍ പ്രശ്‌നം കേസുകളുടെ എണ്ണമല്ല, അവയുടെ തീര്‍പ്പില്‍ വരുന്ന കാലതാമസവും സ്ഥിരം സ്റ്റാഫ് കുറവുമാണ്. ഫീസു കൂട്ടിയാല്‍ വ്യവഹാരം കുറയില്ല. നീതി കിട്ടാനാകാതെ പോകുന്നവരുടെ എണ്ണം മാത്രമേ വര്‍ധിക്കൂ. ഇതിനു പകരം, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ചില മാതൃകാപരമായ നടപടികള്‍ കേരളത്തിനും പിന്തുടരാന്‍ കഴിയില്ലേ? eCourts, Nyaya Bandhu, Fast Trac-k Courts, Gram Nyayalayas ഇതെല്ലാം നീതിയെ ജനങ്ങളോട് അടുപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ്.

കീഴ് ക്കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന , കരിയര്‍ ആരംഭിച്ചിരിക്കുന്ന ജൂനിയര്‍ അഭിഭാഷകര്‍ക്കും ഫീസ് വര്‍ധന വലിയ തിരിച്ചടിയാണ്. ചെറിയ കേസുകളും കുടുംബ കോടതികളുമായി ബന്ധപ്പെട്ട കേസുകളുമാണ് ഈ വിഭാഗത്തിന്റെ വരുമാനം. കൂടുതല്‍ ആളുകള്‍ കേസുകള്‍ ഒഴിവാക്കുന്ന അവസ്ഥ വരുമ്പോള്‍, ഇവരുടെ വരുമാനവും വളര്‍ച്ചയും എല്ലാം തന്നെ തുലാസിലാകും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട നിയമ സഹായ പ്രവര്‍ത്തനങ്ങളും ഇതുവഴി ഇല്ലാതാകും. കോടതിയെ ഒരു വരുമാന സ്രോതസ്സായല്ല കാണേണ്ടത്. നീതി വില്‍ക്കേണ്ടതല്ല, നല്‍കേണ്ടതാണ്. ജനാധിപത്യത്തിലെ അടിസ്ഥാന മൂല്യമാണിത്. സര്‍ക്കാരിന് പണമുണ്ടാക്കണമെങ്കില്‍, അതിന് വാടകയും നികുതിയും ഉണ്ട്. നീതിക്ക് വിലയിടുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണം.

കോടതികളുടെ കാര്യശേഷി കൂട്ടാനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ടുകള്‍ വരുന്നുണ്ട്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ വ്യാപിപ്പിക്കുകയും, ജഡ്ജിമാരുടെ എണ്ണം കൂട്ടുകയും ചെയ്യാറുണ്ട്. ഇതൊക്കെ നീതിയിലേക്കുള്ള പ്രവേശനം തടയാതെ നടപ്പാക്കാവുന്ന വഴികളാണ്.
ഈ ഫീസ് വര്‍ധനവ് അടിസ്ഥാനത്തില്‍ നീതിയിലേക്കുള്ള സാമ്പത്തിക ഭീതിയാണ്. ഇത് ‘നിക്ഷേപമുള്ളവര്‍ക്കുള്ള നീതി’ എന്ന തെറ്റായ സന്ദേശം നല്‍കുന്നു. നീതിയെ ഒരു വിലയുള്ള ഉത്പന്നമാക്കി മാറ്റുന്നു. നീതി വിലകൊടുത്ത് ലഭിക്കേണ്ടതല്ല, എല്ലാവര്‍ക്കും ലഭിക്കേണ്ട അവകാശമാണ്. കോടതി ഫീസ് ഉയര്‍ത്തിയ തീരുമാനം കേരള സര്‍ക്കാര്‍ അടിയന്തിരമായി പുനഃപരിശോധിക്കണം.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

Tags: courtfeesbail applicationcase filing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.